<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-3306001095519288111</id><updated>2011-12-29T06:49:30.256+03:00</updated><category term='ഉന്മേഷ് ദസ്തക്കിർ'/><category term='ലേഖനം'/><category term='കുറിപ്പ്'/><category term='കവിത'/><category term='സിനിമ'/><category term='ബുക്ക് റിപ്പബ്ലിക്'/><category term='ദേവതീർത്ഥ'/><category term='കുറിപ്പുകൾ'/><category term='ഡിൽഡോ'/><category term='ദേവദാസ്'/><title type='text'>വായന</title><subtitle type='html'>വാലും തുമ്പുമില്ലാത്ത എന്റെ വായനാചരിതം</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://sanathanavayana.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3306001095519288111/posts/default?max-results=100'/><link rel='alternate' type='text/html' href='http://sanathanavayana.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>Sanal Kumar Sasidharan</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='//lh3.googleusercontent.com/-mKOnwHLeG7U/AAAAAAAAAAI/AAAAAAAABGc/4m5Crs7yWWk/s512-c/photo.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>18</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-3306001095519288111.post-3957491190183307135</id><published>2009-11-22T20:37:00.004+03:00</published><updated>2009-11-22T22:28:26.799+03:00</updated><category scheme='http://www.blogger.com/atom/ns#' term='സിനിമ'/><category scheme='http://www.blogger.com/atom/ns#' term='കുറിപ്പുകൾ'/><title type='text'>കേരളാ കഫേ - ചിലകുറിപ്പുകൾ</title><content type='html'>ഒരുകാലത്ത് ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമായി നെഞ്ചുവിരിച്ചു നിന്ന മലയാള സിനിമ ഏകതാനമായ പുരുഷവേഷങ്ങളുടെ കെട്ടിയാടലുകളായി അധ:പതിച്ചത് ദേവാസുരം എന്ന സിനിമയോടെയാണെന്ന് തോന്നിയിട്ടുണ്ട്. അതിനു ശേഷമാണ് മോഹൻ‌ലാൽ എന്ന കറതീർന്ന നടൻ മംഗലശേരി നീലകണ്ഠൻ എന്ന കരുത്തുറ്റ കഥാപാത്രത്തിന്റെ നിഴലായി ഒതുങ്ങിപ്പോയത്. രഞ്ജിത്ത് ദേവാസുരം എന്ന സിനിമയിലൂടെ രചിച്ചത് പിൽക്കാലത്തെ മലയാളം വാണിജ്യ സിനിമയുടെ തിരക്കഥയായിരുന്നു.&lt;br /&gt;&lt;br /&gt;&lt;span style="color: rgb(51, 51, 255); font-weight: bold;"&gt;മീശയുള്ള മോഹൻ‌ലാൽ മീശയില്ലാത്ത മമ്മൂട്ടി&lt;/span&gt;&lt;br /&gt;&lt;br /&gt;ദേവാസുരത്തിലെ മോഹൻലാലിന്റെ മീശയുടെ സ്റ്റിയറിംഗ്  ഐ.വി ശശിയുടെ കയ്യിൽ നിന്ന് ഷാജികൈലാസ് ഉൾപ്പെടെയുള്ളവർ തട്ടിയെടുത്തതോടെ  പ്രതിഭാശാലിയായ ഒരു നടൻ ബെല്ലും ബ്രേക്കുമില്ലാതെ ട്രാക്ക് തെറ്റി ഓടാൻ തുടങ്ങി.ആ ഓട്ടം ഇനിയും നിലച്ചിട്ടില്ല. ഭ്രമരം എന്ന വളരെയധികം സിനിമാറ്റിക് ആയ ഒരു ചിത്രത്തിന്റെ അവസാന സീനുകളിൽ പോലും ആ ഓട്ടത്തിന്റെ വീൽ‌പ്പാടുകൾ കാണാം. മോഹൻലാലിന്റെ മാത്രം പ്രശ്നമല്ലായിരുന്നു ഇത്. മമ്മൂട്ടിമുതൽ മനോജ് കെ ജയൻ വരെ നടനവൈഭവമുള്ള എല്ലാ നായക നടന്മാർക്കും ട്രാക്ക് തെറ്റി.മീശയിലാണ് മലയാളസിനിമയുടെ വിജയസാധ്യത എന്ന ധാരണ എങ്ങും പരന്നു. മീശക്കഥകൾക്ക് വേണ്ടി തിരക്കഥാകൃത്തുക്കളും സംവിധായകരും കുത്തിയിരിപ്പു തുടങ്ങി. ‘നായിക‘ എന്ന കെട്ടുകോലങ്ങൾ നായകനുചുറ്റും പാറിപ്പറക്കുന്ന പൈങ്കിളികളായി മാറി. ഏറെ വൈകിയാണെങ്കിലും സിനിമാ ലോകത്തുള്ളവർ മലയാള സിനിമ ട്രാക്ക് തെറ്റിയാണ് ഓടുന്നതെന്ന് തിരിച്ചറിഞ്ഞു തുടങ്ങി. അത്തരം ഒരു തിരിച്ചറിവിന്റെയും തിരുത്തൽ നടപടികളുടേയും പ്രതിഫലനമായിട്ടു വേണം “കേരളാ കഫേ” എന്ന ‘ചെറുസിനിമാ സമാഹാര‘ത്തെ കാണേണ്ടത്. മംഗലശേരി നീലകണ്ഠന്റെ മീശയെ സൃഷ്ടിച്ച രഞ്ജിത് തന്നെ കേരളാ കഫേ എന്ന സിനിമയുടെ രൂപകല്പനയിലൂടെ മീശയില്ലാത്ത/മീശ പിരിക്കാത്ത നായകൻമാരെയും സൃഷ്ടിച്ചു എന്നത് ചരിത്രപരമായ നിയോഗം ആയിരിക്കും. മംഗലശേരി നീലകണ്ഠനെപ്പോലെ “വെട്ടിയിട്ട കൈ കെട്ടിവച്ച്” പോരാട്ടത്തിനുവരുന്ന ഒറ്റ കഥാപാത്രം പോലും ഇതിലെ പത്തു സിനിമകളിലും ഇല്ലെങ്കിലും ചെറു സിനിമകളുടെ ഈ സമാഹാരം മലയാള സിനിമയുടെ ഇനിയുള്ള കാലത്തെ ഭരിക്കാൻ പോന്നതാണ്.&lt;br /&gt;&lt;br /&gt;&lt;span style="color: rgb(51, 102, 255); font-weight: bold;"&gt;കേരള കഫേയുടെ വിജയം -  സന്തോഷിക്കാൻ ചില കാരണങ്ങൾ&lt;/span&gt;&lt;br /&gt;&lt;br /&gt;ഇന്ന് തിരുവനന്തപുരം ശ്രീ പത്മനാഭ തിയേറ്ററിൽ ഈ സിനിമാസമാഹാരം കാണാനുള്ള ടിക്കറ്റ് ക്യൂവിന്റെ നീണ്ട വാലിൽ ഒരു കണ്ണിയാവുമ്പോൾ, ബാൽക്കണിയിൽ ഒറ്റസീറ്റുപോലും മിച്ചമില്ലാതെ വിറ്റുപോയിരിക്കുന്ന കാഴ്ച കാണുമ്പോൾ, ഓരോ സംവിധായകനേയും പരിചയപ്പെടുത്തി സിനിമ അവസാനിക്കുന്നത് വരെ കാണികൾ സീറ്റ് വിട്ട് പോകാതെ അമർന്നിരിക്കുന്നത് കാണുമ്പോൾ ഒക്കെ സിനിമയെ ഇഷ്ടപ്പെടുന്ന ഒരാൾ എന്ന നിലയിൽ മനസ് നിറഞ്ഞ സന്തോഷമായിരുന്നു. ഈ സിനിമയുടെ വിജയം മലയാള സിനിമയ്ക്ക് ഏറെ സ്വാതന്ത്ര്യങ്ങൾ നൽകുന്ന ഒന്നാണ്. എന്നാൽ ഏറെ സന്തോഷം തോന്നുന്നത് മൂന്ന് കാരണങ്ങളാലാണ്.&lt;br /&gt;&lt;br /&gt;ഒന്നാമത്തേത്, രണ്ടരമണിക്കൂർ (കുറഞ്ഞത് രണ്ട് മണിക്കൂർ എങ്കിലും) ദൈർഘ്യമുണ്ടെങ്കിലേ തിയേറ്ററിൽ റിലീസ് ചെയ്യാവുന്ന ഒരു കമേഴ്സ്യൽ സിനിമ ഉണ്ടാകൂ എന്ന നിയമം ഇതോടെ അവസാനിക്കുകയാണ്. പത്തോ ഇരുപതോ  മിനുട്ട് ദൈർഘ്യമുള്ള ചെറിയ ചിത്രങ്ങളുടെ സമാഹാരങ്ങൾ തിയേറ്ററിൽ എത്തിക്കാമെന്നത് കുറഞ്ഞ മുതൽമുടക്കുമായി സിനിമ പിടിക്കാനിറങ്ങുന്ന പുതിയ സിനിമാക്കാർക്ക് പ്രത്യാശ നൽകുന്ന പുരോഗതിയാണ്. ഒരുപക്ഷേ കേരള കഫേ മലയാളത്തിലെ ആദ്യത്തെ ചെറു ചലചിത്ര സമാഹാരമായി അറിയപ്പെട്ടേക്കും.&lt;br /&gt;&lt;br /&gt;രണ്ടാമത്തേത്, താരങ്ങൾ, പാട്ട്, സ്റ്റണ്ട് തുടങ്ങി സ്ഥിരം ചേരുവകൾ ഉണ്ടെങ്കിലേ മലയാളി തിയേറ്ററിലെത്തൂ എന്ന ധാരണ തിരുത്തപ്പെടുകയാണ്.കേരള കഫേയിലെ പത്തു ചെറുചിത്രങ്ങളിൽ ആറെണ്ണവും ശരാശരിയിലും താഴെ നിലവാരമുള്ളവയാണ്.എന്നിട്ടും കേരളാ കഫേ കാണാൻ തിയേറ്ററിൽ ആളെത്തുന്നു. നിലവാരമുള്ള ചിത്രങ്ങൾ എന്ന് പ്രേക്ഷകരുടെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്ന ചിത്രങ്ങൾ താരസാമീപ്യം കൊണ്ടല്ല സ്വീകരിക്കപ്പെടുന്നത്.അതായത് പുതുമുഖങ്ങളെ വച്ചും കുറഞ്ഞ ചിലവിലുമുള്ള ചെറു ചലചിത്ര സംരംഭങ്ങൾക്ക് പ്രദർശന സാധ്യതകൾ ഉണ്ടെന്ന തിരിച്ചറിവ് ഈ ചിത്രത്തിന്റെ വിജയം ഉണ്ടാക്കുന്നുണ്ട്.&lt;br /&gt;&lt;br /&gt;മൂന്നാമത്തേത്, ശ്രദ്ധിക്കപ്പെടുന്ന ചലചിത്രങ്ങളിൽ രണ്ടെണ്ണം സംവിധാനം ചെയ്തിരിക്കുന്നത് സ്ത്രീകളാണെന്നതാണ്.&lt;br /&gt;&lt;br /&gt;&lt;span style="color: rgb(51, 51, 255); font-weight: bold;"&gt;എടുത്തുപറയേണ്ട ചിത്രങ്ങൾ&lt;/span&gt;&lt;br /&gt;&lt;br /&gt;കേരളാ കഫേയിൽ കണ്ട ചലച്ചിത്രങ്ങളിൽ എടുത്തുപറയാവുന്ന നാലു ചിത്രങ്ങളാണ് ഉള്ളത്&lt;br /&gt;രേവതിയുടെ “മകൾ“, അഞ്ജലി മേനോന്റെ “ഹാപ്പി ജേർണി“, ലാൽ ജോസിന്റെ “പുറം കാഴ്ചകൾ“, അൻ‌വർ റഷീദിന്റെ “ബ്രിഡ്ജ്“ എന്നിവ.&lt;br /&gt;&lt;br /&gt;മകൾ എന്ന ചെറുചിത്രം മനസിൽ ഉണ്ടാക്കിയ മുറിവ് ഒരിക്കലും ഉണങ്ങുന്ന ഒന്നല്ല. എത്ര മഹത്തായ ആശയത്തേയും പണത്തിനുവേണ്ടിയുള്ള കെണിയാക്കി ഉപയോഗിക്കാൻ മനുഷ്യനു കഴിയുന്നു എന്ന തിരിച്ചറിവ് ഞെട്ടിപ്പിക്കുന്നതാണ്. തിരക്കഥയുടെ ഒതുക്കം, അഭിനേതാക്കളുടെ തെരെഞ്ഞെടുപ്പ്, ലൊക്കേഷൻ, സംവിധാനമികവ് ഒക്കെ സിനിമയെ മറക്കാനാവാത്തതാക്കുന്നു.&lt;br /&gt;&lt;br /&gt;അഞ്ജലി മേനോന്റെ ഹാപ്പി ജേർണി കഥയില്ലായ്മയിൽ നിന്ന് മനോഹരമായ ഒരു സിനിമ എങ്ങനെ ഉണ്ടാക്കാം എന്നതിന് ഉദാഹരണമാണ്. ജഗതിയുടെയും നിത്യാ മേനോന്റെയും അഭിനയമികവും, എം.ജെ രാധാകൃഷ്ണന്റെ ഛായാഗ്രഹണവും കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നതിൽ സംവിധായികയ്ക്കുള്ള കയ്യടക്കവും എടുത്തുപറയേണ്ടതാണ്.&lt;br /&gt;&lt;br /&gt;പുറം കാഴ്ചകൾ ലാൽ ജോസിന്റെ സംവിധാനമികവിന് അടിവരയിടുന്നു.&lt;br /&gt;&lt;br /&gt;&lt;span style="color: rgb(51, 102, 255); font-weight: bold;"&gt;“ബ്രിഡ്ജ്“ ഒരു പിന്തിരിപ്പൻ അടിയൊഴുക്കുള്ള മികച്ച സാക്ഷാത്കാരം&lt;/span&gt;&lt;br /&gt;&lt;br /&gt;തിയേറ്ററിൽ ഏറ്റവും കയ്യടി നേടിയ ചിത്രം അൻ‌വർ റഷീദിന്റെ ബ്രിഡ്ജ് ആണ്.ദൃശ്യഭംഗിയുടെ സമ്പന്നതകൊണ്ടും അഭിനേതാക്കളുടെ അസാമാന്യ പ്രകടനം കൊണ്ടും സാങ്കേതികമായി മികച്ച ചലചിത്രമാകുന്നുണ്ട്, നിലപാടുകൊണ്ട് പിന്തിരിപ്പനായ ഈ ചിത്രം . മെലോ ഡ്രാമയിൽ കരളലിയാനും നായക കഥാപാത്രത്തിന്റെ കാപട്യത്തോട് സ്വയം ഇഴുകാനുമുള്ള മലയാളിയുടെ സഹജവാസനകൊണ്ടാകാം ഈ ചിത്രത്തിന് പ്രേക്ഷക പിന്തുണ ഏറെ ലഭിക്കുന്നത്. ഒരേ സമയം നടക്കുന്ന രണ്ട് ഉപേക്ഷിക്കലുകളാണ് ബ്രിഡ്ജിന്റെ ഉള്ളടക്കം. സലീം കുമാർ അവതരിപ്പിക്കുന്ന നായക കഥാപാത്രം അമ്മയെ വളരെയധികം സ്നേഹിക്കുന്നവനാണ്. വാർദ്ധക്യം കൊണ്ട് ഓർമയും കാഴ്ചയും നഷ്ടപ്പെട്ട അമ്മയാണെങ്കിൽ കിടക്കയിൽ തന്നെ ഒന്നിലധികം തവണ മലമൂത്ര വിസർജനം ചെയ്യുന്നവളും ഭക്ഷണക്കാര്യത്തിലും മറ്റും ആവശ്യമില്ലാതെ ശാഠ്യം പിടിക്കുന്നവളും. കല്പന അവതരിപ്പിക്കുന്ന ഭാര്യാകഥാപാത്രത്തിനും നായകന്റെ അമ്മയോട് സഹതാപമുണ്ട്. പക്ഷേ വൃദ്ധയായ അമ്മ കുടുംബത്തിൽ അലോസരമാകുന്നു. വൃദ്ധയായ അമ്മയാണെങ്കിൽ സിനിമയുടെ തുടക്കം മുതൽ മകൻ, തന്നെ പട്ടണം ചുറ്റാൻ കൊണ്ടുപോകുന്ന ദിവസവും കാത്തിരിക്കുകയാണ്. ഒടുവിൽ അമ്മയുടെ ശല്യം സഹിക്കവയ്യാതെ സ്നേഹനിധിയായ മകൻ അമ്മയെ ടൌണിൽ കൊണ്ടുപോകുന്നു, സിനിമ കാണിക്കുന്നു, സിനിമാ തിയേറ്ററിൽ തന്നെ ഉപേക്ഷിച്ചു പോരുന്നു. നിവൃത്തിയില്ലാതെ( ? ) അമ്മയെ ഉപേക്ഷിച്ചുപോരുന്ന മകന്റെ കരഞ്ഞൊഴുകുന്ന മുഖത്തെയാണ് കാമറ ഫോക്കസ് ചെയ്യുന്നത്.&lt;br /&gt;&lt;br /&gt;രണ്ടാമത്തെ കഥ ഒരു പൂച്ചക്കുഞ്ഞിന്റേയും കുട്ടിയുടെയുമാണ്. അമ്മയില്ലാത്ത ഒരു കൊച്ചുകുട്ടി അച്ഛനറിയാതെ, തെരുവിൽ നിന്ന് കിട്ടുന്ന ഒരു പൂച്ചക്കുഞ്ഞിനെ ഓമനിച്ചുവളർത്തുന്നു. അച്ഛൻ അതറിയുകയും കുട്ടിയിൽ നിന്നും പൂച്ചക്കുഞ്ഞിനെ പറിച്ചെടുക്കുകയും നഗരത്തിൽ ഉപേക്ഷിക്കുകയും ചെയ്യുന്നു.പൂച്ചക്കുഞ്ഞിനായി കരഞ്ഞ് കുട്ടിക്ക് പനിപിടിക്കുമ്പോൾ സ്നേഹമയനായ അച്ഛൻ പാതിരാത്രി തന്നെ താൻ പൂച്ചയെ ഉപേക്ഷിച്ചിടത്ത് തെരയുന്നു. പക്ഷേ അയാൾക്കു പൂച്ചക്കുഞ്ഞിനെ കണ്ടെത്താനാകുന്നില്ല.ഇവിടെയും സ്നേഹമയനായ ആ അച്ഛന്റെ ആശങ്കാകുലമായ മുഖമാണ് കാമറ പ്രേക്ഷകനുവേണ്ടി മുന്നോട്ട് വെക്കുന്നത്.&lt;br /&gt;&lt;br /&gt;ഉപേക്ഷിക്കപ്പെട്ട രണ്ടു ജീവികളും ഒന്നിക്കുന്നിടത്താണ് സിനിമ അവസാനിക്കുന്നത്&lt;br /&gt;&lt;br /&gt;നിവൃത്തികേട് എന്ന സൌകര്യത്തെ പൊലിപ്പിച്ചുകൊണ്ട്, അമ്മയെപ്പോലും ഉപേക്ഷിക്കുന്ന മാനസികാവസ്ഥയെ ന്യായീകരിക്കാനുള്ള ശ്രമമാണ് ഈ സിനിമയെ പിന്തിരിപ്പൻ ആക്കുന്നത്. ഒരുപക്ഷേ അതുതന്നെയാവും ഈ സിനിമയെ മലയാളിയുടെ കാപട്യം ഏറെ എളുപ്പത്തിൽ നെഞ്ചേറ്റുന്നതും.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3306001095519288111-3957491190183307135?l=sanathanavayana.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sanathanavayana.blogspot.com/feeds/3957491190183307135/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3306001095519288111&amp;postID=3957491190183307135' title='16 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3306001095519288111/posts/default/3957491190183307135'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3306001095519288111/posts/default/3957491190183307135'/><link rel='alternate' type='text/html' href='http://sanathanavayana.blogspot.com/2009/11/blog-post.html' title='കേരളാ കഫേ - ചിലകുറിപ്പുകൾ'/><author><name>Sanal Kumar Sasidharan</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='//lh3.googleusercontent.com/-mKOnwHLeG7U/AAAAAAAAAAI/AAAAAAAABGc/4m5Crs7yWWk/s512-c/photo.jpg'/></author><thr:total>16</thr:total></entry><entry><id>tag:blogger.com,1999:blog-3306001095519288111.post-7050803604992857845</id><published>2009-09-04T11:30:00.001+03:00</published><updated>2009-09-04T11:32:49.757+03:00</updated><category scheme='http://www.blogger.com/atom/ns#' term='സിനിമ'/><category scheme='http://www.blogger.com/atom/ns#' term='കുറിപ്പ്'/><title type='text'>പാസഞ്ചര്‍ : ആര്‍ജവത്തിന്‌ നൂറ്‍ മാര്‍ക്ക്‌</title><content type='html'>പുതിയ പ്രതിഭകൾ കടന്നുവരുമ്പോഴാണ് ഏതൊരു കലാരൂപവും പുതിയ ഊർജ്ജം പ്രസരിപ്പിക്കുക. മലയാള സിനിമയുടെ കാര്യത്തിലാണെങ്കിൽ ഇത് അത്ര സാധാരണമായി സംഭവിക്കുന്ന ഒന്നല്ല.സമീപകാലത്ത് ധാരാളം പുതിയ സംവിധായകരും തിരക്കഥാകൃത്തുക്കളും സിനിമയിലേക്ക് കടന്നുവന്നിട്ടുണ്ടെങ്കിലും ഒന്നോ രണ്ടോ ചിത്രങ്ങൾ കൊണ്ടുതന്നെ തങ്ങളുടെ ഇരിപ്പിടം ഉറപ്പിച്ചിട്ടുണ്ടെങ്കിലും അവരുടെ കടന്ന് വരവ് മലയാള സിനിമയിൽ തുടർന്ന് വന്നിരുന്ന രീതികളിൽ നിന്നും ഒട്ടും വ്യത്യസ്തമായ പാതകൾ തുറന്നില്ല.സ്ഥിരം ഫോമുലകളിൽ തന്നെയായിരുന്നു ഇവരുടേതായി വെളിയിൽ വന്ന ചിത്രങ്ങൾ ഒക്കെയും.ബ്ലെസി (കാഴ്ച)റോഷൻ ആൻഡ്ര്യൂസ്(ഉദയനാണ് താരം) അൻ‌വർ റഷീദ് (രാജമാണിക്യം) അമൽ നീരദ് (ബിഗ് ബി) എന്നീ സംവിധായകരുടെയെല്ലാം ചിത്രങ്ങൾ മികച്ച വിജയം നേടുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്തു എങ്കിലും അവയ്ക്കൊന്നും തന്നെ പുതുമ അവകാശപ്പെടാനില്ലായിരുന്നു.കുടുംബം,പ്രണയം,പാട്ട്,നായകൻ, നായിക, താരം ഈ പന്ഥാവിൽ തന്നെയായിരുന്നു ഇവയൊക്കെയും.ഈ പശ്ചാത്തലത്തിലാണ്  നവാഗത സംവിധായകനായ രഞ്ജിത് ശങ്കറിന്റെ പാസഞ്ചർ എന്ന ശരാശരി സിനിമ വ്യത്യസ്തമാകുന്നത്, ശ്രദ്ധേയമാകുന്നത്.&lt;br /&gt;&lt;br /&gt;അതിശയോക്തി നിറഞ്ഞ ഒരു കഥയാണ് പാസഞ്ചർ പറയുന്നത്.കരിമണൽ ഖനനത്തിനെ ചെറുക്കുന്ന തീരദേശവാസികളെ ഉൻ‌മൂലനാശനം ചെയ്യാനുള്ള ഖനനമാഫിയയുടെ ഗൂഢതന്ത്രവും അതിനെ പൊളിക്കുന്ന ഒരു പത്രലേഖികയുടെയും അഭിഭാഷകനായ ഭർത്താവിന്റെയും ജീവന്മരണ പോരാട്ടവുമാണ് സിനിമയുടെ പ്രമേയം.ഇന്റെർനെറ്റ്, വെബ്കാം തുടങ്ങിയ ആധുനിക സംവിധാനങ്ങളുടെ സമകാലത്തെ സ്വാംശീകരിക്കാൻ സിനിമ ശ്രമിക്കുന്നു എന്ന് സമ്മതിക്കാമെങ്കിലും ചിലതിന്റെയെങ്കിലും വിശദാംശങ്ങളിലുള്ള ഒട്ടും വിശ്വസനീയമല്ലാത്ത അവതരണവും ഏറ്റവും സാധ്യമായ ചില ഉപായങ്ങളുടെ തമസ്കരണവും അതിന്റെ മേന്മ &lt;br /&gt;കെടുത്തിക്കളയുന്നുമുണ്ട്. വിമാനം ഉപയോഗിച്ചുകൊണ്ടുള്ള ഉന്മൂലനാശയവും അതിന്റെ പ്രയോഗസാധ്യതയെ &lt;br /&gt;അന്ധമായി വിശ്വസിക്കുന്ന കൂർമ(കു)ബുദ്ധിയായ രാഷ്ട്രീയക്കാരനുമൊക്കെ അതിശയോക്തി കലർന്ന സ്ഥിരം &lt;br /&gt;ചേരുവകളുടെ ജനിതകവ്യതിയാനം വരുത്തിയ വിത്തുകളാണെന്ന് പറയാതെ വയ്യ.വർഗീയകലാപം ഇളക്കിവിട്ടുകൊണ്ടും ബോംബ് സ്ഫോടനം&lt;br /&gt; കൊണ്ടും ഉള്ള ഒഴിപ്പിക്കൽ തന്ത്രങ്ങൾക്ക് മറ്റൊരു മാർഗം ആരാഞ്ഞിരിക്കുന്നു എന്നല്ലാതെ കാതലായ &lt;br /&gt;യാതൊരു മാറ്റവും ഇവിടെ കാണാനില്ല.പ്രമേയത്തിലുള്ള ഇത്തരംപുതുമയില്ലായ്മ കാരണമാണ് പാസഞ്ചറിനെ &lt;br /&gt;ഒരു ശരാശരി സിനിമ എന്ന് വിശേഷിപ്പിക്കേണ്ടി വരുന്നതും.&lt;br /&gt;&lt;br /&gt;എന്നാൽ പ്രമേയത്തെ മാറ്റി നിർത്തിയാൽ സമകാലീന മലയാളത്തിലെ വാണിജ്യ സിനിമയ്ക്ക് സങ്കൽ‌പ്പിക്കാൻ കഴിയാത്തത്ര പുതുമകളുമായാണ് പാസഞ്ചർ എന്ന സിനിമ പ്രേക്ഷകനെ അഭിമുഖീകരിക്കുന്നത്.അവതരണം,താരനിർണയം എന്നിവയിലുള്ള വിപ്ലവകരമായ മാറ്റം കൊണ്ടു മാത്രമല്ല നായകനെ ചുറ്റിപ്പറ്റി സഞ്ചരിക്കുന്ന കഥനരീതിയിൽ നിന്നുമുള്ള ശക്തമായ വ്യതിചലനം കൊണ്ടും ഈ സിനിമ മുൻപ് പറഞ്ഞ നവാഗതരുടെ ആദ്യ സിനിമകളെ അതിശയിക്കുന്നു.നിലവിലുള്ള മലയാള വാണിജ്യസിനിമയുടെ പതിവു വഴിയിൽ സംഭാഷണത്തിലൂടെ തന്നെയാണ് ആഖ്യാനം പുരോഗമിക്കുന്നതെങ്കിലും അധികം ഉപകഥകളിലേക്ക് വ്യാപരിക്കാതെ( സത്യനാഥന്റെ വീട്ട്,നാട്ട് കാര്യങ്ങൾ ഒഴികെ) പറഞ്ഞ് വരുന്ന സബ്ജെക്റ്റിൽ ഊന്നി നിൽക്കാനുള്ള ആർജ്ജവം പാസഞ്ചർ കാണിക്കുന്നുണ്ട്.പ്രണയത്തിന്റെ പിൻബലമില്ലാതെയും ഒരു മലയാള സിനിമ ഉണ്ടാക്കാമെന്ന് തെളിയിച്ചു എന്നതും സ്ഥാനത്തും അസ്ഥാനത്തും കടന്ന് വന്ന് സിനിമയുടെ അവിഭാജ്യഘടകമായി മാറിയ പാട്ട് എന്ന അലങ്കാരവസ്തുവിനെ പാടേ ഒഴിവാക്കി എന്നതും പാസഞ്ചറിന്റെ മികവാണ്.&lt;br /&gt;&lt;br /&gt;ഒരു നവാഗത സംവിധായകൻ എന്ന നിലയിൽ രഞ്ജിത് ശങ്കറിന് കിട്ടേണ്ടുന്ന ഏറ്റവും വലിയ പ്രശംസ മലയാള &lt;br /&gt;സിനിമയ്ക്ക് തീരാശാപമായ നായകസങ്കൽ‌പ്പം പൊളിച്ചെഴുതിയതിന്റെ ആണെന്ന് പറയേണ്ടിയിരിക്കുന്നു.&lt;br /&gt;ഉണ്ടയുണ്ടാക്കുന്നത് മുതൽ വെടിപൊട്ടിക്കുന്നതുവരെയുള്ള സകലതും താൻ തന്നെ ചെയ്യണം എന്ന് ശഠിക്കുന്ന &lt;br /&gt;നായകൻ‌മാരുടെ വിഹാ(കാ)ര രംഗമായ മലയാള വാണിജ്യ സിനിമയ്ക്ക് ഒട്ടും സങ്കൽപ്പിക്കാനാവാത്ത ഒന്നാണ് &lt;br /&gt;സിനിമയുടെ അന്ത്യം വരെയും കാര്യമായൊന്നും ചെയ്യാൻ കഴിയാതെ ‘ബന്ധനസ്ഥനായ ഒരു നായകൻ‘.&lt;br /&gt;പാത്ര സൃഷ്ടികൊണ്ട് ധീരോദാത്തനും അതിപ്രതാപ ഗുണവാനുമാണ് ദിലീപ് അവതരിപ്പിക്കുന്ന അഡ്വക്കേറ്റ് &lt;br /&gt;നന്ദൻ മേനോൻ എങ്കിലും അത്രയൊന്നും ഗുണഗണങ്ങളില്ലാത്ത സത്യനാഥനാണ് സിനിമയെ മുന്നോട്ട് കൊണ്ട് &lt;br /&gt;പോകുന്നത്.ഇത് തീർച്ചയായും മലയാള സിനിമയുടെ ഇനിയുള്ള പ്രയാണത്തെ സ്വാധീനിക്കാൻ പോകുന്ന &lt;br /&gt;പ്രധാനമായ ഒരു വഴിത്തിരിവാണ്.നായകന് പ്രാധാന്യമില്ലെങ്കിൽ നായികയ്ക്കാവണം എന്ന സ്ഥിരം സങ്കൽ‌പത്തെപ്പോലും തിരുത്തി എഴുതുന്നു രഞ്ജിത് ശങ്കർ.&lt;br /&gt;&lt;br /&gt;ദിലീപ്,മംത,ശ്രീനിവാസൻ,ആനന്ദ് സാമി,ജഗതി ശ്രീകുമാർ, നെടുമുടി വേണു എന്നിവരുടെ മികച്ച പ്രകടനം സിനിമയെ സാധാരണ പ്രേക്ഷകന് ആസ്വാദ്യമാക്കുന്നുണ്ട്.പ്രമേയം,ദൃശ്യങ്ങളെക്കാൾ സംഭാഷണത്തിനുള്ള പ്രാമുഖ്യം,പശ്ചാത്തല സംഗീതത്തിനുള്ള സ്ഥിരം ശൈലി,പിരിമുറുക്കമുള്ള സീനുകളിലും നർമ്മം കുത്തിത്തിരുകാനുള്ള വ്യഗ്രത എന്നിവയിൽ ഒരു ശരാശരി സിനിമയുടെ നിലവാരമാണ് പാസഞ്ചർ പുലർത്തുന്നത്&lt;br /&gt; എങ്കിലും.സ്ഥിരം ഫോർമുലകളിൽ നിന്ന് വ്യതിചലിക്കാനുള്ള ആർജ്ജവം, സിനിമയെ അതിശയിപ്പിക്കാത്ത &lt;br /&gt;രീതിയിലുള്ള കഥാപാത്രസൃഷ്ടി എന്നിവകൊണ്ട് പാസഞ്ചർ സമീപകാലത്ത് വന്ന നവസംവിധായകരുടെ &lt;br /&gt;സിനിമകളെക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;a href="http://ezhuthnet.blogspot.com/2009/05/blog-post_3258.html"&gt;എഴുത്ത് ഓൺ‌ലൈനിൽ വന്നത്&lt;/a&gt; ഓർമ്മയ്ക്കായി സൂക്ഷിക്കുന്നത്&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3306001095519288111-7050803604992857845?l=sanathanavayana.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sanathanavayana.blogspot.com/feeds/7050803604992857845/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3306001095519288111&amp;postID=7050803604992857845' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3306001095519288111/posts/default/7050803604992857845'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3306001095519288111/posts/default/7050803604992857845'/><link rel='alternate' type='text/html' href='http://sanathanavayana.blogspot.com/2009/09/blog-post.html' title='പാസഞ്ചര്‍ : ആര്‍ജവത്തിന്‌ നൂറ്‍ മാര്‍ക്ക്‌'/><author><name>സനാതനന് ‍| sanathanan</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://4.bp.blogspot.com/_jNjALnxRp0E/SqpCWK3TmlI/AAAAAAAACPM/pssKVLFMQQE/S220/Picture+002.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3306001095519288111.post-6593823121167477969</id><published>2009-08-23T12:29:00.002+03:00</published><updated>2009-08-23T12:33:48.724+03:00</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><category scheme='http://www.blogger.com/atom/ns#' term='ബുക്ക് റിപ്പബ്ലിക്'/><category scheme='http://www.blogger.com/atom/ns#' term='ഡിൽഡോ'/><category scheme='http://www.blogger.com/atom/ns#' term='ദേവദാസ്'/><title type='text'>ഡിൽഡോ അഥവാ ആറുമരണങ്ങളുടെ  ഒരു ജീവിതം</title><content type='html'>പത്രഭാഷയിൽ ഓരോ വാർത്തയും (ഫാക്റ്റ്‌) ഓരോ സ്റ്റോറിയായാണ്‌ (ഫിക്ഷൻ) അറിയപ്പെടുന്നത്‌. ആ അർത്ഥത്തിലാണെങ്കിൽ ഫാക്റ്റിനെ ഫിക്ഷണാക്കുന്ന കലയാണ്‌ പത്രങ്ങൾ നിർവഹിക്കുന്നത്‌ എന്നു പറയണം. പത്രങ്ങളിലൂടെ പുരോഗമിക്കുന്ന ഒരു ലോകത്തെ സംബന്ധിച്ചാണെങ്കിൽ ഫിക്ഷനിൽ നിന്നും ഫാക്റ്റിനെ വേർതിരിച്ചെടുക്കുക എന്ന ദിനചര്യയാണ്‌ ജീവിതം എന്നും . പത്രങ്ങൾ ആധികാരികഗ്രന്ഥമാകുന്ന ഒരു ലോകത്തിൽ അങ്ങനെ പൾപ്പ്‌ഫിക്ഷൻ ഒരു പാഠപുസ്തകമാകുന്നു. (ഇവിടെ പത്രം എന്ന വാക്ക്‌ എല്ലാ വാർത്താമാധ്യമങ്ങളേയും ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്‌).ഇങ്ങനെ പത്രങ്ങൾ സൃഷ്ടിക്കുകയും നയിക്കുകയും ചെയ്യുന്ന ഒരു ലോകത്തിനെ അഭിമുഖീകരിക്കുകയാണ്‌ വി.എം.ദേവദാസിന്റെ ഡിൽഡോ - ആറുമരണങ്ങളുടെ പൾപ്പ്ഫിക്ഷൻ പാഠപുസ്തകം എന്ന നോവൽ. &lt;br /&gt;&lt;br /&gt;പരസ്പര ബന്ധമില്ലെന്ന്‌ ഒറ്റനോട്ടത്തിൽ തോന്നുന്ന ആറു മരണങ്ങളുടെയും അവയ്ക്ക്‌ നിദാനമായ ഒരു ജീവിതത്തിന്റേയും കഥയാണ്‌ ഈ നോവൽ എന്ന്‌ ഒറ്റവരിയിൽ പറയാം. യാന്ത്രികമായ ലൈംഗീകതയെ പ്രതിനിധീകരിച്ചുകൊണ്ട്‌ ഡിൽഡോകളും എന്തും വിൽപ്പനക്കു വെയ്ക്കുന്ന വിപണിയായ പുതിയലോകക്രമത്തെ പ്രതിനിധീകരിച്ചുകൊണ്ട്‌ പാലികാബസാറും ലക്ഷ്യം നഷ്ടപ്പെട്ട്‌ കാൽപ്പനികമായി മാറിക്കഴിഞ്ഞ രാഷ്ട്രീയത്തിന്റെ പ്രതിനിധിയായി മാവോയിസ്റ്റ്‌ തീവ്രവാദിയും വസ്തുതകളെ ഉപരിതലത്തിൽ മാത്രം സ്പർശിച്ചുപോകുന്ന വിവരവിനിമയമാധ്യമങ്ങളെ പ്രതിനിധീകരിച്ച്‌ പത്രവാർത്തകളും നോവലിൽ നിരക്കുന്നു. ഇങ്ങനെ നോവലിലെ കഥാപാത്രങ്ങളും,കാലവും, പ്രമേയവും,പശ്ചാത്തലവും ഒക്കെ പ്രാതിനിധ്യസ്വഭാവം ആർജിക്കുന്നത്‌ വായനക്കാരൻ തിരിച്ചറിയുമ്പോഴാണ്‌ വെറും ആറുമരണങ്ങളുടെ കഥ എന്ന നിലയിൽ നിന്ന്‌ അധുനാധുനികമായ സമകാലജീവിതത്തിന്റെ സമീപക്കാഴ്ചയായി നോവൽ മാറുന്നത്‌ .&lt;br /&gt;&lt;br /&gt;നോവൽ ആമുഖത്തിൽത്തന്നെ പറയുന്നതുപോലെ പത്രവാർത്തകളിലൂടെയാണ്‌ നാം പാഠപുസ്തകത്തിലേക്ക്‌ പ്രവേശിക്കുന്നത്‌. പാഠപുസ്തകത്തിന്റെ ഘടനയിൽ നോവലിന്റെ ഓരോ അധ്യായവും ഓരോ പത്രവാർത്തകൾക്കും, അവയിലൂടെ നാമറിയുന്ന കഥാപാത്രങ്ങളുടെ ആത്മകഥനത്തിനും ഒടുവിൽ ചോദ്യോത്തരങ്ങളുടെ ഒരു അഭ്യാസം പേറുന്നുണ്ട്‌ . അഭ്യാസം എന്ന വാക്ക്‌ എല്ലാ അർത്ഥത്തിലും പ്രയോഗസാധ്യതയുള്ള ഒന്നാണ്‌ ഇവിടെ. ഓരോ വായനക്കാരനും ഓരോ അഭ്യാസിയാണ്‌. കഥയ്ക്കുള്ളിൽ നിന്ന്‌ യഥാതഥത്തെ കുഴിച്ചെടുക്കുന്നതിന്‌ പാടവമുള്ള ഒരു അഭ്യാസിക്കുതന്നെയല്ലേ കഴിയുകയുള്ളു. ആറുമരണങ്ങൾ ആറ്‌ കഥകളാണ്‌, ആറ്‌ കഥകൾ ആറ്‌ വസ്തുതകളാണ്‌, ആറ്‌ വസ്തുതകൾ ആറ്‌ വഴികളാണ്‌. നോവലിലേക്ക്‌ പ്രവേശിക്കാൻ പാലികാബസാർ എന്ന അണ്ടർഗ്രൗണ്ട്‌ മാർക്കറ്റിലേക്ക്‌ പ്രവേശിക്കുന്നപോലെ ഈ ആറുവഴികളിൽ ഏതുവേണമെങ്കിലും വായനക്കാരന്‌ തിരഞ്ഞെടുക്കാം എന്ന സൗകര്യമുണ്ട്‌. പക്ഷേ ഒടുവിൽ നോവലിൽ നിന്നും പുറത്ത്‌ പോകാൻ ഏഴാമത്തെ വഴിമാത്രമേ ലഭ്യമായിട്ടുള്ളൂ. അത്‌ മരണത്തിൽ അവസാനിക്കുന്നതല്ലതാനും. ഇങ്ങനെ ഘടനാപരമായ പ്രത്യേകതകൾ കൊണ്ട്‌ ആവർത്തിച്ചുള്ള വായനകൾക്ക്‌ അനവധി മാർഗങ്ങൾ തുറന്നിടുന്നു എന്നതാണ്‌ ഈ നോവലിന്റെ ഏറ്റവും പ്രധാന സവിശേഷത. &lt;br /&gt;   പത്രങ്ങൾ ആറുമരണങ്ങളേയും പരസ്പരബന്ധമില്ലാത്ത ആറ്‌ വാർത്തകളായി അവതരിപ്പിച്ചിരിക്കുന്നു. നോവലിന്റെ കഥാശരീരത്തെ ശസ്ത്രക്രിയചെയ്തുകൊണ്ടാണ്‌ ഓരോ ആത്മകഥനത്തിനും ഒടുവിലെ അഭ്യാസങ്ങൾ നിലകൊള്ളുന്നത്‌. മുൻപ്‌ പറഞ്ഞപോലെ പത്രങ്ങൾ ഫാക്റ്റിനെ ഫിക്ഷണാക്കുന്ന ജോലിയിൽ ഏർപ്പെടുമ്പോൾ ഫിക്ഷനിൽ നിന്നും ഫാക്റ്റിനെ ചികഞ്ഞ്‌ കണ്ടെത്തേണ്ടുന്ന അനുവാചകന്റെ ബാധ്യതയെ ഓർമ്മിപ്പിക്കുന്നു ഈ അഭ്യാസങ്ങൾ. പക്ഷേ അഭ്യാസങ്ങൾ ഒഴിവാക്കിക്കൊണ്ട്‌ വേണമെങ്കിൽ വായന മുഴുമുപ്പിക്കുകയും അങ്ങനെ ഒര്‌ (അ)പൂർണ്ണവായനക്ക്‌ ശേഷം അഭ്യാസങ്ങളിലേക്ക്‌ മടങ്ങിവരുകയും ചെയ്യാം എന്ന്‌ നോവൽ തുടക്കത്തിൽ തന്നെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നുണ്ട്‌. എന്നാൽ അഭ്യാസങ്ങൾ പാടേ ഒഴിവാക്കിക്കൊണ്ട്‌ വായന പൂർണമാക്കാം എന്ന സൗകര്യമൊട്ടില്ല താനും.ഓരോ അഭ്യാസവും ഒരു പബ്ലിക്‌ എക്സാമിനേഷൻ റാങ്ക്‌ ഫയൽ എന്നപോലെ ചോദ്യങ്ങളും ഉത്തരങ്ങളുമായി ഓരോ മരണത്തേയും പുനരുത്പാദിപ്പിക്കുന്നുണ്ട്‌. വാർത്തകളെ വിവരങ്ങളും ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും ആക്കി റാങ്ക്ഫയലുകളിലേക്ക്‌ പരിപ്രേഷണം ചെയ്യുക എന്നത്‌ ഹൃദയത്തെക്കാൾ തലച്ചോറുകൊണ്ട്‌ ജീവിക്കുന്ന പുതിയലോകത്തിന്റെ പൊതു സ്വഭാവമാണല്ലോ. ഇതും കൂടി കൂട്ടിവായിക്കുമ്പോഴാണ്‌ ഘടനാപരമായ പരീക്ഷണം എന്നതിലുപരി ഈ അഭ്യാസങ്ങൾക്ക്‌ നോവലിന്റെ നിലപാട്തറയിൽ ഉള്ള സാംഗത്യം നമുക്ക്‌ മനസിലാക്കാൻ കഴിയുന്നത്‌.&lt;br /&gt;&lt;br /&gt;നോവൽ പ്രതിപാദിക്കുന്ന ആറുമരണങ്ങളിൽ ആദ്യത്തേത്‌ കൊച്ചിയിലെ ഒരു മാവോയിസ്റ്റ്‌ തീവ്രവാദിയുടെ ഏറ്റുമുട്ടൽ മരണമാണ്‌. പത്രവാർത്തകൾക്ക്‌ വിരുദ്ധമായി മരണപ്പെട്ടയാൾ സ്വന്തം ജീവിതത്തെ അഥവാ മരണത്തെ വിവരിക്കുമ്പോൾമാത്രമാണ്‌ നാം മാവോയിസ്റ്റ്‌ തീവ്രവാദി യഥാർത്ഥത്തിൽ മാവോയിസ്റ്റ്‌ തീവ്രവാദിയല്ലെന്നും ഏറ്റുമുട്ടൽ യഥാർത്ഥത്തിൽ ഏറ്റുമുട്ടൽ അല്ലെന്നും മരണം മാത്രമാണ്‌ വാർത്തയിൽ സത്യമായുള്ളതെന്നും തിരിച്ചറിയുന്നത്‌.മാവോയിസ്റ്റ്‌ തീവ്രവാദിയെന്ന്‌ വിശേഷിപ്പിക്കപ്പെട്ടവൻ വിപ്ലവത്തെക്കുറിച്ചല്ല സെക്സ്‌ ഡോളുകളെക്കുറിച്ചാണ്‌ വാചാലനാകുന്നത്‌. ലൈംഗീകപ്പാവകളുടെയും ഡിൽഡോകളുടേയും കാര്യത്തിലെന്നപോലെ മാവോയിസ്റ്റ്‌ ലഘുലേഖകളും ഗോ‍ൂഡമായി കൈമാറ്റം ചെയ്യപ്പെടുന്നു എന്നതല്ലാതെ പത്രവാർത്തകളിലെ കഥയും അഭ്യാസങ്ങളിലെ വസ്തുതകളും പരസ്പരം യോജിച്ചുപോകുന്നില്ല. &lt;br /&gt;&lt;br /&gt;നോവലിലെ മറ്റെല്ലാ മരണങ്ങളും കൊലപാതകങ്ങളോ ആത്മഹത്യകളോ ആണ്‌. ലൈംഗീകതയും വിപ്ലവവും തമ്മിൽ ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടാകാൻ തരമില്ലാത്തത്‌ കൊണ്ട്‌ മാവോയിസ്റ്റ്‌ തീവ്രവാദിയേയോ അയാളുടെ രാഷ്ട്രീയത്തെയോ നാം എവിടെയും പ്രതീക്ഷിക്കുന്നില്ല.മുൻപ്‌ പറഞ്ഞപോലെ ഗോ‍ൂഡമായി കൈമാറ്റം ചെയ്യപ്പെടുന്നു എന്നതല്ലാതെ വിപ്ലവകരമായ ഈ രണ്ട്‌ പ്രത്യയശാസ്ത്രങ്ങളും തമ്മിൽ പ്രത്യക്ഷമായ ബന്ധങ്ങളൊന്നും ഇല്ല എന്ന്‌ പത്രവാർത്തകളെ മുഖവിലക്കെടുത്തുകൊണ്ട്‌ നാം വിശ്വസിക്കുകയും ചെയ്യുന്നു. എന്നാൽ വാർത്തകളിലെ വ്യക്തികൾ സംസാരിച്ചുതുടങ്ങുന്നതോടെ കഥമാറുകയായി. പാരസ്പര്യത്തിന്റെ വിദൂരസാധ്യതകൾ പോലും ഇല്ലെന്ന മുൻവിധികൾ തകിടം മറിച്ചുകൊണ്ട്‌ യാന്ത്രികമായ രതിയും കാൽപ്പനികമായ രാഷ്ട്രീയവും നേർ രേഖയിൽ നിലയുറപ്പിക്കുന്നു.&lt;br /&gt;&lt;br /&gt;പരസ്പരം ബന്ധുക്കളോ ശത്രുക്കളോ സുഹൃത്തുക്കളോ പരിചയക്കാരോ അല്ലെങ്കിൽപ്പോലും നോവലിലെ ഓരോ കഥാപാത്രവും മറ്റൊരു കഥാപാത്രത്തിന്റെ മരണത്തിന്‌ ഏതുവിധത്തിൽ കാരണമായിരിക്കുന്നു എന്ന അന്വേഷണം ഈ പൾപ്പ്‌ ഫിക്ഷനെ ഒരു ഡിറ്റക്റ്റീവ്‌ നോവൽ എന്ന നിലയിലുള്ള പുനർവായനക്ക്‌ സാധ്യത നൽകുന്നുണ്ട്‌ . അത്തരം ഒരു വായനയിൽ വായനക്കാരൻ എത്തിച്ചേരുന്ന 'കുറ്റാന്വേഷകൻ തന്നെ കുറ്റവാളിയാകുന്നു' എന്ന കാഴ്ചയാണ്‌ ഈ നോവൽ നൽകുന്ന ഏറ്റവും മിഴിവുറ്റ വായനാനുഭവം എന്ന്‌ തോന്നുന്നു. നോവലിലെ കസ്റ്റംസ്‌ ഉദ്യോഗസ്ഥൻ ഡിൽഡോ വിൽക്കുന്ന പെൺകുട്ടിയെ സ്പോൺസർ ചെയ്യുന്നതിന്‌ വേണ്ടി വരുന്ന അധിക ചെലവ്‌ കണ്ടെത്തുന്നത്‌ പരിശോധനക്കിടെ പിടിക്കപ്പെടുന്ന ഡിൽഡോകളും സെക്സ്‌ ഡോളുകളും കരിഞ്ചന്തയിലെ ഏജന്റിന്‌ കൈമാറ്റം ചെയ്തുകൊണ്ടാണ്‌. ഇങ്ങനെ പാലികാബസാറിൽ എത്തിച്ചേരുന്ന ഡിൽഡോകൾ തന്നെയാണ്‌ വിൽപ്പന നടത്താനായി പെൺകുട്ടിക്ക്‌ ഏൽപ്പിക്കപ്പെടുന്നതും അങ്ങനെ അന്തിമമായി അവളുടെ മരണത്തിന്‌ ഹേതുവാകുന്നതും.ഇങ്ങനെ പ്രത്യേകതകളൊന്നുമില്ലാത്ത ആറു മരണങ്ങളുടെ കഥയായി വെവ്വേറേ റിപ്പോർട്ട്‌ ചെയ്യപ്പെട്ട പത്രവാർത്തകളിലൂടെ നോവലിലേക്ക്‌ പ്രവേശിച്ച വായനക്കാരൻ എത്തിച്ചേരുന്നത്‌ ചോരനൂലുകൾ പോലെ ഇടകലരുന്ന പ്രണയത്തിന്റേയും,രതിയുടേയും, കാൽപ്പനിക രാഷ്ട്രീയത്തിന്റേയും അധോലോക ബന്ധത്തിന്റെ നടുത്തളത്തിലാണ്‌.&lt;br /&gt;&lt;br /&gt;സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം പ്രണയത്തിലും കവിതകളിലും മുഴുകി കാൽപ്പനികമായൊരു ജീവിതം നയിക്കുന്ന സ്വപ്നജീവിയാണ്‌ ഞാൻ എന്ന്‌ ഒറ്റവരിയിൽ ജീവിതത്തെ വിവരിക്കുന്ന മാവോയിസ്റ്റ്‌ തീവ്രവാദിയാണ്‌ നോവലിൽ മരണത്തെ അതിജീവിക്കുകയും മരിച്ചവർക്കൊപ്പം സ്വന്തം കഥ പറയുകയും ചെയ്യുന്ന ഒരേയൊരു കഥാപാത്രം. അയാൾ തന്നെയാണ്‌ നോവലിലെ നായകനും വില്ലനും എന്ന്‌ വിശേഷിപ്പിക്കാം. നോവലിലെ ആറുപേരുടെയും (അതെ, ഒരു സാധാരണ മരണം എന്ന്‌ നോവൽ വിശേഷിപ്പിക്കുന്ന തുണിമിൽ തൊഴിലാളി ഉൾപ്പെടെ ആറുപേരുടേയും) മരണത്തിന്‌ അറിഞ്ഞോ അറിയാതെയോ ഉത്തരവാദിയാകുന്നത്‌ അയാൾ തന്നെയാണ്‌. തിരസ്കൃത പ്രണയത്തിന്റെ വേദനയിൽ നിന്ന്‌ രക്ഷപ്പെടുന്നതിനു വേണ്ടിയാണ്‌ അയാൾ തീവ്രവാദത്തിന്റെ കാൽപ്പനിക രാഷ്ട്രീയത്തിലേക്ക്‌ ഒളിച്ചോടുന്നത്‌. കാൽപ്പനികത അയാളുടെ സന്തത്ത സഹചാരിയാണ്‌. മറ്റൊരു പുരുഷനുമായുള്ള കാമുകിയുടെ വിവാഹ ശേഷവും അവളുടെ ഫോട്ടോ പഴ്സിൽ തിരുകി നടക്കുകയും ആ ഫോട്ടോ കീറിക്കളയാൻ നിർബന്ധിക്കുന്ന കസ്റ്റംസ്‌ ഉദ്യോഗസ്ഥനോട്‌ ബാലിശമായ പ്രതികാരം ചെയ്യുകയും ഒക്കെ ചെയ്യുന്നുണ്ട്‌ അയാൾ. &lt;br /&gt;&lt;br /&gt;നോവലിൽ മരണപ്പെടുന്ന മറ്റു രണ്ടുപേർ സ്ത്രീകഥാപാത്രങ്ങളാണ്‌ . ഒരാൾ അനാഥാലയത്തിലെ പെൺകുട്ടിയാണ്‌, പിങ്ക്‌ ചിത്രശലഭത്തിന്റെ ആകൃതിയുള്ള ഡിൽഡോ സ്വന്തമാക്കാൻ മാത്രമായി ഡിൽഡോ വിൽപ്പനയ്ക്ക്‌ ഏജന്റാകുന്നവൾ, വിരലുകൾ കൊണ്ട്‌ രതിയുടെ ശലഭച്ചിറകുകൾ വരച്ചുകൊണ്ട്‌ മരണത്തിലേക്ക്‌ നടക്കുന്നവൾ. മറ്റേയാൾ കാമുകൻ ചുംബിച്ച ഇടതുമുല വേദന പൊറാഞ്ഞ്‌ മുറിച്ചുകളഞ്ഞവൾ, 31 അടി ഉയരമുള്ള കെട്ടിടമായി സ്വന്തം ജീവിതത്തെ സങ്കൽപ്പിച്ചുകൊണ്ട്‌ ഗ്രൗണ്ട്‌ സീറോയിലെ പ്രശാന്തിയിലേക്ക്‌ കുതിക്കുന്നവൾ. രണ്ടുപേരും കാൽപ്പനികമായ സ്വപ്നജീവിതം തന്നെയാണ്‌ നയിക്കുന്നത്‌, തീവ്രവാദികൾ അല്ല എങ്കിലും.&lt;br /&gt;&lt;br /&gt;മരണപ്പെടുന്നതിൽ അവസാനത്തെയാൾ ഒരു തുണിമിൽ തൊഴിലാളിയാണ്‌. സംഭവബഹുലമൊന്നുമല്ലാത്ത ഒരു മരണം. തുണിമില്ലിൽ ജോലിക്കിടെ കുഴഞ്ഞുവീണ്‌ മരിക്കുകമാത്രമാണയാൾ. നോവലിൽ കാര്യമായി ഇടപെടലുകൾ ഒന്നും ഇല്ലെന്ന്‌ നോവൽ തന്നെ ഒഴിവാക്കുന്ന അയാളുടെ സാധാരണമരണത്തെ എന്തിന്‌ ആറാമത്തെ മരണമായി ഉൾപ്പെടുത്തിയിരിക്കുന്നു എന്ന്‌ നമുക്ക്‌ അത്ഭുതം തോന്നിയേക്കാം. പൾപ്പ്‌ ഫിക്ഷൻ എന്ന നിലയിലോ, കുറ്റാന്വേഷണം എന്ന നിലയിലോ നോവൽ വായിച്ച്‌ തീർക്കുമ്പോൾ നമുക്ക്‌ ഒരിക്കലും അയാളുടെ സാധാരണത്തിൽ സാധാരണമായ മരണത്തിന്‌ പ്രത്യേകതകളൊന്നും തോന്നുകയുമില്ല. ഇവിടെയാണ്‌ നോവലിന്റെ മറ്റൊരു വായനാ സാധ്യത ആരായുന്നതിന്‌ നാം നിർബന്ധിതരാകുന്നത്‌. അതാണ്‌ പൾപ്പ്‌ ഫിക്ഷൻ എന്ന്‌ മുഖക്കുറിപ്പോടെ അവതരിച്ചിരിക്കുന്ന നോവലിന്റെ ഏറ്റവും തീവ്രവും പരുക്കനുമായ വായന. അതൊരു രാഷ്ട്രീയവായനയാണ്‌. അത്തരം ഒരു വായനയിലാണ്‌ അഞ്ചുമരണങ്ങൾക്കു കാരണക്കാരനെന്ന്‌ പ്രത്യക്ഷത്തിൽ തന്നെ നാം വിലയിരുത്തുന്നുണ്ടെങ്കിലും രക്ഷപ്പെട്ടുപോകാൻ അലസമായി അനുവദിച്ച കാൽപ്പനികനായ സ്വപ്നജീവിയെ കയ്യോടെ പിടികൂടി ആറാമത്തെ മരണത്തിന്റെ പേരിൽ നാം വിചാരണക്കൂട്ടിൽ നിർത്തുന്നത്‌.&lt;br /&gt;&lt;br /&gt;ഡിൽഡോ എന്നവാക്കിന്‌ പുരുഷലിംഗാകൃതിയുള്ള രതിയുപകരണം എന്നാണ്‌ അർത്ഥം. പക്ഷേ ഇത്‌ ഒരു ലൈംഗീകനോവൽ അല്ല. വായനയുടെ ഒരു ഘട്ടത്തിൽപ്പോലും ലൈംഗീകമായ ഉത്തേജനമോ ഊർജ്ജമോ പകർന്നു തരില്ലെന്ന്‌ മാത്രമല്ല ലൈംഗീകതയെ യാന്ത്രികമായ ഒന്നായി അവതരിപ്പിച്ചിരിക്കുകകൂടി ചെയ്തിരിക്കുന്നു ഇവിടെ. നോവൽ ആവിഷ്കരിക്കുന്ന ലോകത്തിൽ രതി നൈസർഗികമായ ഒന്നല്ല . ഉപകരണജന്യമായ ഒരു വിനോദമെന്നോ, ആകാംക്ഷയെന്നോ വിളിക്കാവുന്ന ഒന്ന്‌ മാത്രമാണത്‌. സ്വാഭാവികമായ രതി നോവലിലെ കഥാപാത്രങ്ങൾക്കിടയിൽ ഒട്ടും തന്നെയില്ല. എന്നാൽ നോവൽ ഒഴുകുന്നത്‌ പ്രണയത്തിന്റേയും, പ്രണയ നൈരാശ്യത്തിന്റേയും രതിരാഹിത്യത്തിന്റേയും, അതിൽ നിന്നുടലെടുക്കുന്ന മരണങ്ങളുടേയും കഥാവഴിയിലൂടെയാണ്‌. കാൽപ്പനികമല്ലാത്ത ലൈംഗീകതയുടെ അശ്ലീലമായ യാന്ത്രികതയേയും കാൽപ്പനികമായ രാഷ്ട്രീയത്തിന്റെ ആഭാസകരമായ ന്യായീകരണങ്ങളേയും വരികൾക്കിടയിൽ നമുക്ക്‌ വായിക്കാം. നവീനമായൊരു വായനാനുഭൂതി പകർന്നുതരുന്ന പുസ്തകം എന്ന നിലയ്ക്കും 2007 ൽ പുറത്ത്‌ വന്ന ആനന്ദിന്റെ പരിണാമത്തിന്റെ ഭൂതങ്ങൾ മുന്നോട്ട്‌ വെച്ച രചനാപരീക്ഷണങ്ങളുടെ തുടർച്ച എന്ന നിലയ്ക്കും ചർച്ചചെയ്യപ്പെടുന്ന ഒന്നാകും ഈ നോവൽ.&lt;br /&gt;&lt;br /&gt;വി.എം.ദേവദാസിന്റെ ആദ്യനോവലായ ഡിൽഡോ - ആറു മരണങ്ങളുടെ പൾപ്പ്‌ ഫിക്ഷൻ പാഠപുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്‌ മലയാളം ബ്ലോഗിൽ നിന്നുള്ള പുസ്തകപ്രസാധന-വിതരണ സംരംഭമായ ബുക്ക്‌ റിപ്പബ്ലിക്ക്‌ ആണ്‌. സമാന്തരമായ ഒരു പുസ്തക പ്രസാധന സംരംഭം എന്ന നിലയിൽ ബ്ലോഗ്‌ മുഖാന്തിരം രൂപം കൊണ്ട ബുക്ക്‌ റിപ്പബ്ലിക്കിന്റെ രണ്ടാമത്തെ പുസ്തകമാണ്‌ ഡിൽഡോ. ആദ്യ പുസ്തകമായ ടി.പി. വിനോദിന്റെ "നിലവിളിയുടെ കടങ്കഥകൾ" എന്ന കവിതാ സമാഹാരം നിരൂപക ശ്രദ്ധപിടിച്ചു പറ്റിയിട്ടുണ്ട്‌. നോവലിന്‌ (അന) അവതാരിക എഴുതിയിട്ടുള്ളത്‌ മേതിൽ രാധാകൃഷ്ണനും കവർ ഡിസൈൻ ചെയ്തിരിക്കുന്നത്‌ ഉ​‍േ?ഷ്‌ ദസ്തക്കിറും.പുസ്തകം നെറ്റിലൂടെ ബുക്ക്‌ ചെയ്യാനുള്ള സൗകര്യം ബുക്ക്‌ റിപബ്ലിക്കിന്റെ വെബ്സൈറ്റായ http://bookrepublic.in/  ൽ ഏർപ്പെടുത്തിയിട്ടുണ്ട്‌. ബുക്ക്‌ റിപ്പബ്ലിക്കിനെ കുറിച്ച്‌ കൂടുതൽ വിവരങ്ങൾക്ക്‌ http://book-republic.blogspot.com/ സന്ദർശിക്കാം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3306001095519288111-6593823121167477969?l=sanathanavayana.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sanathanavayana.blogspot.com/feeds/6593823121167477969/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3306001095519288111&amp;postID=6593823121167477969' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3306001095519288111/posts/default/6593823121167477969'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3306001095519288111/posts/default/6593823121167477969'/><link rel='alternate' type='text/html' href='http://sanathanavayana.blogspot.com/2009/08/blog-post.html' title='ഡിൽഡോ അഥവാ ആറുമരണങ്ങളുടെ  ഒരു ജീവിതം'/><author><name>സനാതനന് ‍| sanathanan</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://4.bp.blogspot.com/_jNjALnxRp0E/SqpCWK3TmlI/AAAAAAAACPM/pssKVLFMQQE/S220/Picture+002.jpg'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-3306001095519288111.post-3276282238346330266</id><published>2008-10-08T09:30:00.004+03:00</published><updated>2008-10-08T09:40:35.523+03:00</updated><category scheme='http://www.blogger.com/atom/ns#' term='ഉന്മേഷ് ദസ്തക്കിർ'/><title type='text'>ഒരു നിമിഷം അപ്പുറവും ഒരു നിമിഷം ഇപ്പുറവും അല്ലാത്ത ഒരു നിമിഷം</title><content type='html'>ഒരു നിമിഷം അപ്പുറവും ഒരു നിമിഷം ഇപ്പുറവും അല്ലാത്ത ഒരു നിമിഷത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ.ആ ഒരൊറ്റ നിമിഷത്തെ സംഭവവികാസങ്ങൾ,ആ ഒരൊറ്റ നിമിഷത്തിൽ ഒത്തുചേരുന്ന യാദൃശ്ചികതകൾ,ആ ഒരൊറ്റ നിമിഷത്തിൽ ഒരു സംവിധായകൻ കയ്യടക്കത്തോടെ ചെയ്യുമ്പോലെയുള്ള ക്രമീകരണങ്ങൾ.... അങ്ങനെ അത്ഭുതം ജനിപ്പിക്കുന്ന ആ നിമിഷത്തിന്റെ ഊർജ്ജം.അപൂർവമായ ഒരു നിമിഷത്തെ അടയാളപ്പെടുത്താൻ തക്കവണ്ണം സെൻസിറ്റീവ് ആയ ഒരു മാപിനിയാണ് കലാകാരന്റെ/കാരിയുടെ മനസ്.ആ നിമിഷത്തിൽ സന്നിഹിതമായിരിക്കുക,ആ നിമിഷത്തെ സ്വാംശീകരിക്കുക,ആ നിമിഷത്തെ ആവിഷ്കരിക്കുക ഇതു മൂന്നും കൃത്യമാകുമ്പോൾ കല മഹത്തരമാവും.ഒരു നിമിഷം അപ്പുറവും &lt;a href="http://dasthakhir.blogspot.com/2008/10/blog-post_06.html"&gt;ഒരു നിമിഷം ഇപ്പുറവും അല്ലാത്ത ആ നിമിഷത്തിന്റെ സ്നാപ്പ് ഷോട്ട്&lt;/a&gt; എന്ന് കലയെ വിളിക്കാൻ തോന്നുന്നു എനിക്ക്.&lt;br /&gt;&lt;br /&gt;ഈ കുറിപ്പ് ഉന്മേഷ് ദസ്തക്കിറിന്റെ &lt;a href="http://dasthakhir.blogspot.com/2008/10/blog-post_06.html"&gt;“വഴികൾ പലത്”&lt;/a&gt; എന്ന ചിത്രത്തെ ഉദ്ദേശിച്ചാണെങ്കിലും പൊതുവേ എല്ലാത്തരം ആവിഷ്കരണങ്ങളേയും അങ്ങനെ പറയാം. നട്ടപ്പാതിരായ്ക്ക് ചാടിയെണീറ്റ് കഥയോ കവിതയോ ലേഖനമോ എഴുതാനിരിക്കുന്ന എഴുത്തുകാരനും.യാഥാർത്ഥ്യലോകത്തുള്ളതല്ലാത്ത ഒരു ചലനത്തെ ശരീരത്തിലേക്കാവാഹിക്കുന്ന നർത്തകിയും ചെയ്യുന്നത് അതുതന്നെയാണ്.&lt;br /&gt;&lt;br /&gt;&lt;br /&gt;ഈ ചിത്രത്തിൽ ഒരേദിശയിലേക്ക് സഞ്ചരിക്കുന്ന രണ്ട് സ്ത്രീ ഭാവങ്ങളെകാണാം.രണ്ട് വേഷവിതാനങ്ങൾ, രണ്ട് മുഖഭാവങ്ങൾ ഒരേ വഴിയുടെ രണ്ട് അരികുകളിലൂടെയുള്ള പ്രയാണം.പക്ഷേ നേരത്തേ പറഞ്ഞ ഒരു നിമിഷത്തിന്റെ മാജിക്ക് ഇവിടെയൊന്നുമല്ല കാണുന്നത്. അത് ഒരുകൂട്ടർക്ക് മുകളിൽ നേർ രേഖവരയ്ക്കുന്ന വൈദ്യുത ചാലകങ്ങളും മറ്റേയാളുടെ (നിലപാട്)തറയിൽ കപോതരൂപമാർജ്ജിക്കുന്ന നിഴലുമാണ് .ഇതു രണ്ടും ചിത്രത്തിനു നൽകുന്ന ആഴം മറ്റൊരു നിമിഷത്തിൽ ഉണ്ടാകുമെന്ന് വിശ്വസിക്കാൻ പ്രയാസം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3306001095519288111-3276282238346330266?l=sanathanavayana.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sanathanavayana.blogspot.com/feeds/3276282238346330266/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3306001095519288111&amp;postID=3276282238346330266' title='13 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3306001095519288111/posts/default/3276282238346330266'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3306001095519288111/posts/default/3276282238346330266'/><link rel='alternate' type='text/html' href='http://sanathanavayana.blogspot.com/2008/10/blog-post.html' title='ഒരു നിമിഷം അപ്പുറവും ഒരു നിമിഷം ഇപ്പുറവും അല്ലാത്ത ഒരു നിമിഷം'/><author><name>സനാതനന് ‍| sanathanan</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://4.bp.blogspot.com/_jNjALnxRp0E/SqpCWK3TmlI/AAAAAAAACPM/pssKVLFMQQE/S220/Picture+002.jpg'/></author><thr:total>13</thr:total></entry><entry><id>tag:blogger.com,1999:blog-3306001095519288111.post-9102583515335502346</id><published>2008-07-24T09:37:00.005+03:00</published><updated>2008-07-24T10:22:27.797+03:00</updated><category scheme='http://www.blogger.com/atom/ns#' term='കവിത'/><category scheme='http://www.blogger.com/atom/ns#' term='ദേവതീർത്ഥ'/><title type='text'>ശാസ്ത്രത്തിന്റെ കണ്ണില്‍ മുഖം മിനുക്കുന്ന കവിത.</title><content type='html'>കാവ്യാത്മകം എന്ന സ്വപ്നാടനത്തിൽ നിന്നും കവിത ഇടയ്ക്കൊക്കെ മോചനം നേടുന്ന കാഴ്ച മനോഹരമാണ്.രസഭരിതമല്ലാത്ത വാചകങ്ങൾ തുന്നിക്കൂട്ടി അത് ഒരു പുതിയ വേഷം കെട്ടുന്നു,ശാസ്ത്രീയപദങ്ങളും പ്രമാണങ്ങളും അലങ്കാരങ്ങൾക്കും ഉപമകൾക്കും പകരം സ്ഥാനം പിടിക്കുന്നു.ഇത് കവിതയോ എന്ന് ചിലരെയെങ്കിലും അമ്പരപ്പിക്കുമാറ്,"വാക്യം രസാത്മകം കാവ്യം" എന്ന അടിസ്ഥാനത്തെ തൊഴിച്ചെറിഞ്ഞ് അത് പുതിയൊര് കുതിപ്പിന് തയാറെടുക്കുന്നു...&lt;br /&gt;ഖുറാനും,ഭഗവത്ഗീതയും, ഭാഗവതവും ബൈബിളും മാത്രമല്ല കവിതയും ശാസ്ത്രത്തിന്റെ കണ്ണടയിലൂടെ സ്വയം ന്യായീകരണത്തിന് ശ്രമിക്കുകയാണ്....ഇങ്ങനെയൊക്കെ തോന്നിപ്പോകും ചില കവിതകള്‍ വായിക്കുമ്പോള്‍...&lt;br /&gt;&lt;br /&gt;ദേവതീര്‍ത്ഥയുടെ &lt;a href="http://deva-chaithram.blogspot.com/2008/07/blog-post_23.html"&gt;തുലയട്ടെ&lt;/a&gt; എന്ന കവിത അത്തരത്തിലൊന്നാണ്.&lt;a href="http://en.wikipedia.org/wiki/Symbiosis"&gt;സിംബയോസിസ്&lt;/a&gt; എന്ന ശാസ്ത്രീയമായ അറിവിനെ ഉപയോഗിച്ച് സമകാലിക ജീവിതത്തെ എങ്ങനെ വായിക്കാം എന്നതിന്റെ ഫിലോസഫി എന്ന് ഈ കവിതയെക്കുറിച്ച് പറയാം.നിലനിൽ‌പ്പിനുവേണ്ടിയുള്ള ഒത്തുതീർപ്പുകളായി പ്രത്യയ ശാസ്ത്രങ്ങളും സ്ത്രീപുരുഷ ബന്ധങ്ങളും രാഷ്ട്രീയവും...മനുഷ്യജീവിതം തന്നെയും മാറുന്നതിന്റെ ദുരന്തദൃശ്യം കാണിച്ചുതരുന്നു ഈ കവിത.&lt;br /&gt;&lt;br /&gt;നക്രത്തിന്റെ&lt;br /&gt;പിളര്‍ന്ന വായിലേക്ക്,&lt;br /&gt;അടിഞ്ഞുകൂടിയ ഇരുട്ടിലേക്ക്,&lt;br /&gt;ഏതു വിശ്വാസത്തിന്റെ&lt;br /&gt;വാള്‍ത്തലപ്പിലൂടാണ്?&lt;br /&gt;ഒരു പ്ലോവര്‍* പക്ഷി&lt;br /&gt;ചിറകു വിരുത്തിപ്പറക്കുന്നത്?&lt;br /&gt;&lt;br /&gt;വിശ്വാസം എന്ന ഏറ്റവും മൃദുലമായ ആവരണത്തിനുള്ളിലാണ് നാമെല്ലാം സുരക്ഷയെക്കുറിച്ച് ആത്മവിസ്വാസമുള്ളവരായിരിക്കുന്നത് എന്നത് എത്ര ഭീതിജനകമായ സത്യമാണ്.വലക്കുള്ളിൽ ഇരതേടുന്ന പക്ഷികളെപ്പോലെയല്ലേ നാം.&lt;br /&gt;ശത്രുക്കൾ തമ്മിലുള്ള സിംബയോസിസ്,തിന്നുന്നവനും തിന്നപ്പെടുന്നവനും തമ്മിലുള്ള സിംബയോസിസ്,വേട്ടക്കാരനും വേട്ടയാടപ്പെടുന്നവനും തമ്മിലുള്ള സിംബയോസിസ്....ഹാ ജീവിതം!&lt;br /&gt;&lt;br /&gt;ഏറ്റവും അടിയന്തിരമായ സാമുഹിക രാഷ്ട്രീയ പശ്ചാത്തലത്തെ മുതൽ ഏറ്റവും കുഴമറിഞ്ഞ ജീവിതനിഗൂഡതയെവരെ അഭിമുഖീകരിക്കുന്നു ഈ കവിത.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3306001095519288111-9102583515335502346?l=sanathanavayana.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sanathanavayana.blogspot.com/feeds/9102583515335502346/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3306001095519288111&amp;postID=9102583515335502346' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3306001095519288111/posts/default/9102583515335502346'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3306001095519288111/posts/default/9102583515335502346'/><link rel='alternate' type='text/html' href='http://sanathanavayana.blogspot.com/2008/07/blog-post.html' title='ശാസ്ത്രത്തിന്റെ കണ്ണില്‍ മുഖം മിനുക്കുന്ന കവിത.'/><author><name>സനാതനന് ‍| sanathanan</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://4.bp.blogspot.com/_jNjALnxRp0E/SqpCWK3TmlI/AAAAAAAACPM/pssKVLFMQQE/S220/Picture+002.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-3306001095519288111.post-6610915491009205153</id><published>2008-03-31T11:45:00.001+03:00</published><updated>2008-03-31T11:49:52.393+03:00</updated><title type='text'>ഭാഷകൊണ്ട് നൊമ്പരത്തിന്റെ ഒരു കോക്ടെയില്‍</title><content type='html'>ഉടഞ്ഞ ഭാഷയുടെ ചീളുകള്‍ കൊണ്ട്‌ ഒരു മുഴുവന്‍ ജീവിതം മുറിച്ചുവയ്ക്കുന്നു അന്‍വര്‍ അലിയുടെ &lt;a href="http://urumbinkoodu.blogspot.com/2008/03/blog-post_11.html"&gt;"സന്‍ബിന്‍"&lt;/a&gt;എന്ന കവിത.എണ്ണിയെടുക്കാവുന്നത്രമാത്രം മലയാളം വാക്കുകള്‍ ചിതറിത്തെറിച്ചപോലെ ഇംഗ്ലീഷും കൊറിയനും.പരന്നു കെട്ടുന്ന സ്നേഹത്തിന്റെ അനാഥത്വം...അങ്ങനെ വിശേഷിപ്പിക്കാം സന്‍ബിന്‍ എന്ന കവിതയെ അല്ലെങ്കില്‍ യോ ബാറിലെ വിളമ്പുകാരിയെ.&lt;br /&gt;&lt;br /&gt;ആത്മവിശ്വാസമില്ലാത്ത വാചകങ്ങളില്‍ പതിഞ്ഞ സ്വരത്തിലാണ്‌ കവിത സംസാരിക്കുന്നത്‌.വ്യാകരണപ്പിശകിന്റെ ഓമനത്വം നിറഞ്ഞ,എന്നാല്‍ മൂര്‍ച്ചയോടെ തുളച്ചുകയറുന്ന വാചകങ്ങളാലാണ്‌ കവിത തീര്‍ത്തിരിക്കുന്നത്‌.&lt;br /&gt;“മിസ്റ്റര്‍ അലി ആന്‍ഡ്‌ സന്‍ബിന്‍ ഫ്രണ്ട്‌സ്‌ ക്വഞ്ചനായോ?“&lt;br /&gt;സന്‍ബീന്‍ ചോദിക്കുന്നു&lt;br /&gt;ചോദ്യം തന്നെ ഉത്തരമായി നല്‍കേണ്ടിവരുന്ന സാന്ത്വനപ്പെടുത്തലിന്റെ മുറിവേല്‍പ്പിക്കുന്ന മറുപടി അലിപറയുന്നു&lt;br /&gt;“ക്വഞ്ചനായോ.“&lt;br /&gt;ഭാഷയെക്കാള്‍ ഭാവത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട്‌ മന്ദതാളത്തില്‍ കുറഞ്ഞ വരികളില്‍  ഉടഞ്ഞുകിടക്കുന്ന കവിതയിലാകമാനം സന്‍ബീന്‍ ഒരു വികാരമായി പതിഞ്ഞുകത്തുന്നുണ്ട് .&lt;br /&gt;രാത്രി മൂന്നുമണി-&lt;br /&gt;കോക്ടെയിലിനുള്ളില്‍ നിന്ന്&lt;br /&gt;തന്നെ അരിച്ചെടുത്ത്,&lt;br /&gt;ഇരുട്ടുടയാടയ്ക്കുമേല്‍,&lt;br /&gt;അടുത്ത കൊല്ലം&lt;br /&gt;ഫാഷന്‍ഡിസൈനിങ്ങ് കോഴ്സിനു ചേരുന്ന&lt;br /&gt;ഒരു സന്‍ബിന്‍സ്വപ്നം ചുറ്റി&lt;br /&gt;തണുപ്പത്ത്&lt;br /&gt;ചൊന്‍ മിന്‍ ദോങ്ങിലെ ബാറില്‍ നിന്ന്&lt;br /&gt;ഡൌണ്‍ ടൌണിലെ&lt;br /&gt;അപ്പയും ഒമ്മയും ഉറങ്ങിയ അപ്പാര്‍ട്ട്മെന്റിലേക്ക്&lt;br /&gt;&lt;br /&gt;ഒരു മണിക്കൂര്‍ നടത്തത്തിനിടെ സന്‍ബീന്‍ ചോദിക്കുന്നു.&lt;br /&gt;&lt;br /&gt;"ഐ ലോണ്‍ലീ..അലി ലോണ്‍ലീ?"&lt;br /&gt;&lt;br /&gt;നാലുമണി-&lt;br /&gt;ടിഷ്യു കടലാസില്‍ അവള്‍ വെറുതേ തെറുത്ത&lt;br /&gt;'മുകുംഹ്വാ'ഇതളുകളെ,3&lt;br /&gt;വരുംകൊല്ലം&lt;br /&gt;ഏതോ കൂട്ടുകാരന്റെ രാവുടലില്‍&lt;br /&gt;കൊലുന്നു സന്‍ബിന്‍വിരലുകള്‍ വിരിഞ്ഞുതുടുക്കുന്ന&lt;br /&gt;ഒരു സ്വപ്നം ചാറി നനച്ച്,&lt;br /&gt;പുലരിമേഘങ്ങളോടൊപ്പം&lt;br /&gt;അയാള്‍ മടങ്ങാനൊരുങ്ങുമ്പോള്‍ സ്നേഹത്തിന്റെ ഉച്ചസ്ഥായിയിലെ അനാഥത്വത്തില്‍ അവള്‍ പിറുപിറുക്കുന്നു&lt;br /&gt;&lt;br /&gt;"സന്‍ബീന്‍ ലോണ്‍ലീ..നോ ബോയ്‌ ഫ്രണ്ട്‌"&lt;br /&gt;&lt;br /&gt;ആദ്യവാചകത്തിലെ ഐ ലോണ്‍ലീ എന്ന പദം സന്‍ബീന്‍ ലോണ്‍ലീ എന്നുമാറുമ്പോള്‍ എന്തുകൊണ്ടാണ്‌ വായനക്കാരാ നിനക്കു വേദനിക്കുന്നത്‌? സ്നേഹത്തിന്റെ പാരമ്യതയില്‍ ദുഖപൂര്‍ണ്ണമായ ആ അനാഥത്വം നീ അനുഭവിച്ചിട്ടുണ്ടോ? ഞാനും ഞാന്‍ സ്നേഹിക്കുന്നവനും കൂട്ടില്ലാതായിപ്പോകുന്ന ‘ഞാന്‍‘ എന്ന പ്രഹേളികയുടെ വേദന അനുഭവിച്ചിട്ടുണ്ടോ? എപ്പോഴെങ്കിലും സ്വന്തം പേരുപറഞ്ഞ്‌,തന്നില്‍ നിന്ന് സ്വയം പറിച്ച്‌ മാറ്റി നിര്‍ത്തിക്കൊണ്ട്‌ "ആരുമില്ല" എന്നു പിറുപിറുത്ത നിമിഷങ്ങളെയെല്ലാം ഓര്‍മ്മിപ്പിക്കുന്നുണ്ടോ , ഭാഷകൊണ്ടുള്ള ഈ  കോക്ടെയില്‍ ?&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3306001095519288111-6610915491009205153?l=sanathanavayana.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sanathanavayana.blogspot.com/feeds/6610915491009205153/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3306001095519288111&amp;postID=6610915491009205153' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3306001095519288111/posts/default/6610915491009205153'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3306001095519288111/posts/default/6610915491009205153'/><link rel='alternate' type='text/html' href='http://sanathanavayana.blogspot.com/2008/03/blog-post.html' title='ഭാഷകൊണ്ട് നൊമ്പരത്തിന്റെ ഒരു കോക്ടെയില്‍'/><author><name>സനാതനന് ‍| sanathanan</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://4.bp.blogspot.com/_jNjALnxRp0E/SqpCWK3TmlI/AAAAAAAACPM/pssKVLFMQQE/S220/Picture+002.jpg'/></author><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-3306001095519288111.post-971169142523519893</id><published>2008-02-07T09:28:00.000+03:00</published><updated>2008-02-07T09:38:02.996+03:00</updated><title type='text'>മലയാളം ബ്ലോഗ്: പോസ്റ്റ് ഹരികുമാര്‍ കാലാവസ്ഥയില്‍</title><content type='html'>ബ്ലോഗിനെക്കുറിച്ച് എന്തെഴുതിയാലും സൂപ്പര്‍സ്റ്റാറുള്ള സിനിമപോലെ ഒരു മിനിമം ഗ്യാരന്റി ഹിറ്റ് കിട്ടും എന്നുള്ളതുകൊണ്ടല്ല ഇങ്ങനെയൊരു കുറിപ്പെഴുതാമെന്നുവച്ചത്.ഇത് എഴുതണമെന്ന് നാളുകളായി കരുതുന്നതാണ് സ്വതവേ ഉള്ള മടികാരണം അതങ്ങനെ നീണ്ടു നീണ്ടുപോയി.ഇന്നത്തെ ‘പോസ്റ്റ് ഹരികുമാര്‍ കാലാവസ്ഥ‘യില്‍ ഈ കുറിപ്പിന് അത്യാവശ്യം പ്രസക്തി ഉണ്ട് എന്ന് തോന്നിയത് കൊണ്ട് ഇപ്പോഴിത് കുറിക്കുന്നു.&lt;br /&gt;&lt;br /&gt;ബ്ലോഗ്,അച്ചടിമാധ്യമം എന്നിങ്ങനെ രണ്ട് മേഖലകളായി തിരിഞ്ഞ് നിന്ന് അക്ഷരലോകം പോരാടുകയാണെന്നും മൂരാച്ചികളായ അച്ചടിത്തമ്പ്രാന്മാര്‍ നവമാധ്യമമായ ബ്ലോഗിന്റ്റെ മുന്നേറ്റം കണ്ട് വെകിളിപിടിച്ചിരിക്കുകയാണെന്നൊക്കെയുള്ള വാസ്തവമോ അവാസ്തവമോ അതിവാസ്തവമോ ആയ ചില ആശയക്കുഴപ്പങ്ങളില്‍ പെട്ടിരിക്കുന്നു,താന്‍ ഒരു ബ്ലോഗ്ഗറാണെന്നോ തനിക്കും ഒരു ബ്ലോഗുണ്ടെന്നോ അതുചില്ലറക്കാര്യമല്ലെന്നോ ചിന്തിക്കുന്ന ഒട്ടുമുക്കാല്‍ പേരും.കഴിഞ്ഞ രണ്ടുനാലുമാസങ്ങളിലെ സംഭവഗതികളില്‍ മാതൃഭൂമി,കലാകൌമുദി,വനിത തുടങ്ങിയ ചില മുഖ്യധാരാ അച്ചടിക്കച്ചവടക്കാരും തങ്ങളാല്‍ കഴിയുന്നരീതിയില്‍ ഇടപെട്ടിട്ടുണ്ട്.അവര്‍ക്ക് പക്ഷേ ഒരു പുതിയ മാധ്യമത്തെ മുഖ്യധാരയില്‍ക്കൊണ്ടുവരിക എന്നതാണ് ലക്ഷ്യമെന്ന് എനിക്ക് തോന്നിയിട്ടില്ല.കുറച്ചൊരു വ്യത്യസ്തമായ വിഭവത്തിനുവേണ്ടിയുള്ള നെട്ടോട്ടത്തിനിടയില്‍ കിട്ടിയതുബ്ലോഗായതുകൊണ്ട് കാച്ചിയെന്നേ കാണുകയുള്ളു.എന്നുവച്ച് ഇക്കൂട്ടര്‍ ബ്ലോഗിനെ ഒരു ഗുണപരമായ മാധ്യമമായി അവതരിപ്പിക്കുമെന്നോ അതിന്റെ ഉയര്‍ച്ചക്കായി എന്തെങ്കിലും ചെയ്യുമെന്നോ കരുതുന്നത് വിഡ്ഡിത്തമാണ്.അവരുടെ മുഖസ്തൂതിയില്‍ ഭ്രമിച്ച് അക്ഷരവിനിമയ രം‌ഗത്ത് ഇനിയുള്ളകാലം ബ്ലോഗിന്റെയാണെന്ന് ദിവാസ്വപ്നം കണ്ട് “എനിക്കും.....ഒരു ബ്ലോഗുണ്ടെങ്കില്‍.....എന്തുഞാന്‍ എഴുതും“ എന്ന് മൂളിപ്പാട്ടുമായി പുതുതായി ബ്ലോഗിലെത്തിയവരും.ഒന്നോ രണ്ടോ വര്‍ഷമായി ബ്ലോഗിലുള്ളതുകൊണ്ട് ഒരു ബ്ലോഗ്ഗറെന്നനെഞ്ചെടുപ്പോടെ മീശയും പിരിച്ച് അച്ചടിപ്രസ്ഥാനങ്ങളുമായി മല്ലയുദ്ധത്തിനിറങ്ങുന്നു എന്നുതോന്നിക്കുന്നവരും യാഥാര്‍ഥ്യത്തെ കാണുന്നുണ്ടോ എന്ന് സംശയമാണ്.&lt;br /&gt;&lt;br /&gt;ഒരു മാധ്യമത്തിന് ഏതെങ്കിലും തരത്തിലുള്ള പ്രസക്തിയുണ്ടാകുന്നത് അത് ഒരു ജനസമൂഹത്തിന്റെ ചിന്താരീതിയില്‍ സ്വന്തം പ്രഭാവം പ്രകടിപ്പിക്കുമ്പോഴാണ്.ഒരു ജനതയുടെ സാമൂഹികവും രാഷ്ട്രീയവും കലാസ്വാദനപരവുമായ കാഴ്ചപ്പാടുകളില്‍ സ്വാദിന്റെ വ്യത്യസ്തമായ ഒരു തരിയെങ്കിലും വിതറാന്‍ അതിനുകഴിയുമ്പോഴാണ്. അഭിപ്രായരൂപീകരണത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ ഒരു ചെറുകാറ്റായി വന്നെങ്കിലും അനങ്ങാപ്പാറകളില്‍ തന്റെ തള്ളല്‍ ചെലുത്താന്‍ കെല്‍പ്പുകാണിക്കുമ്പോഴാണ്.അത്തരം ഒരു പ്രഭാവം മലയാളം ബ്ലോഗിനു കൈവന്നിട്ടുണ്ടോ എന്ന് ചിന്തിക്കണം.ഇവിടെ ദിനം‌പ്രതി വന്നുപോകുന്ന നിലവിളികളില്‍,ഇടിമുഴക്കങ്ങളില്‍,പിറുപിറുപ്പുകളില്‍ ഒന്നിനെങ്കിലും അങ്ങനെ ഒരു ദൌത്യം നിര്‍വഹിക്കാന്‍ കഴിയുന്നുണ്ടോ എന്നു ചിന്തിക്കണം.സമൂഹത്തിന്റെ ചിന്തയെ പ്രത്യക്ഷമായോ പരോക്ഷമായോ സ്വാധീനിക്കാത്ത ഒരു മാധ്യമവും വിലകല്‍പ്പിക്കപ്പെടില്ല.ഇന്ന് മാതൃഭൂമിക്കും മനോരമക്കും കേരളാകൌമുദിക്കും മം‌ഗളത്തിനും,മാധ്യമത്തിനും,ദീപികയ്ക്കുമൊക്കെ എന്തിന് രാഷ്ട്രദീപികയുടെ സായാഹ്നപത്രത്തിനുപോലും വിലകല്‍പ്പിക്കപ്പെടുന്നത് അവ അച്ചടിച്ചുവിടുന്ന ഉത്കൃഷ്ടമായ ആശയങ്ങളുടെ മഹത്വം കൊണ്ടല്ല.സമൂഹം എന്ന കടലില്‍ സാരമായ ഒരുവിഭാഗത്തിലേക്കെങ്കിലും തങ്ങള്‍ അച്ചടിച്ചുവിടുന്നത് എത്തിക്കാന്‍ അവയ്ക്ക് കഴിയുന്നതുകൊണ്ടാണ്.അങ്ങനെ അച്ചടിച്ചുവിടുന്നത് തെറ്റോ ശരിയോ ആയിക്കൊള്ളട്ടെ ഉത്കൃഷ്ടമോ അധമമോ ആയിക്കൊള്ളട്ടെ,അതിന് ഒരു വലിയ സമൂഹത്തിന്റെ അഭിപ്രായരൂപീകരണത്തില്‍ പങ്കുവഹിക്കാന്‍ സാധിക്കുന്നു എന്നതുകൊണ്ടാണ്.എത്രമാത്രം ജനങ്ങളിലേക്കാണ് എത്താന്‍ സാധിക്കുക എന്നത് മാത്രമല്ല ഇവിടെ വിഷയം.എവിടെയുള്ള ജനതയിലേക്കാണ് എത്തുന്നത് എന്നതുകൂടിയാണ്.മലയാളത്തില്‍  ബ്ലോഗെഴുതുന്നവരും വായിക്കുന്നവരും ഏറിയപങ്കും മലയാളത്തിന്റെ ഭൂമിയില്‍ ജീവിക്കുന്നവരല്ല,വലിയൊരളവിന് വോട്ടുപോലും ചെയ്യാന്‍ കഴിയില്ല,താന്‍ എഴുതുന്നത് തന്റെ കുടുംബത്തിലുള്ളവര്‍പോലും വായിക്കും എന്നുറപ്പിക്കാന്‍ മിക്കവാറും‌ പേര്‍ക്ക് കഴിയുന്നില്ല.തന്റെ അഭിപ്രായം ഒരു വൃത്തത്തിനുള്ളിലെ നാലുപേരുടെ ചിന്തയില്‍ ജ്വലിപ്പിക്കാന്‍ അവന് കഴിയുന്നില്ല.യുദ്ധത്തില്‍ ചിതറിപ്പോയ ഒരു സൈന്യം‌പോലെ അവിടെയും ഇവിടെയും നിന്നുള്ള ഉള്ളുരുകലുകള്‍ അവനവനില്‍ത്തന്നെ വീണടിയുന്ന അവസ്ഥയാണ് ഉള്ളത്.ഇതു തന്നെയാണ് മലയാളം ബ്ലോഗിങ്ങിന്റെ വളര്‍ച്ചയില്‍ ഏറ്റവും വലിയ തടസ്സമെന്ന് കരുതണം.&lt;br /&gt;&lt;br /&gt;കേരളത്തില്‍ ഇന്റെര്‍നെറ്റ് ഉപയോഗിക്കുന്നവര്‍തന്നെ വലിയൊരുപങ്കും ബ്ലോഗ് എന്ന മാധ്യമത്തില്‍ നടക്കുന്ന ചലനങ്ങള്‍ ശ്രദ്ധിക്കുന്നില്ല.നിരന്തരം കവിതകള്‍ എഴുതി മാസംതോറും ഏറ്റവും കുറഞ്ഞത് അഞ്ച്പ്രസിദ്ധീകരണങ്ങള്‍ക്കെങ്കിലും അയക്കുന്ന ഒന്നിലധികം സുഹൃത്തുക്കള്‍ എനിക്കുണ്ട്.കൃഷിമുതല്‍ വൈദ്യശാസ്ത്രം വരെ ആധികാരികമായി സംസാരിക്കാനും എഴുതാനും കഴിയുന്ന ഒട്ടേറെപ്പേരെ എനിക്കറിയാം.അവര്‍ക്കൊക്കെ ഇന്റെര്‍നെറ്റ് ഉപയോഗിക്കാനുള്ള ഭൌതീക സാഹചര്യങ്ങളുമുണ്ട്.പക്ഷേ എന്തുകൊണ്ടോ അവര്‍ ബ്ലോഗിനെക്കുറിച്ച് ചിന്തിക്കുന്നില്ല.ബ്ലോഗ് എന്നത് ഒരു തമാശയായോ സമയംകൊല്ലിയായോ മാത്രമാണ് ഇപ്പോഴും പലരും കാണുന്നത്.വായന ബ്ലോഗിലേക്ക് വരികയും വായിക്കുന്നവര്‍ക്ക് കേരളം എന്ന ഭൂപ്രദേശത്തിന്റെ ജൈവീകവും വൈകാരികവുമായ അഭിപ്രായരൂപീകരണത്തില്‍ ഭൌതീകമായ സ്വാധീനം ഉണ്ടാകുകയും ചെയ്യാത്തിടത്തോളംകാലം ബ്ലോഗ് അച്ചടിമാധ്യമങ്ങളുടെ ഏഴയലത്തെങ്കിലുംവരും എന്ന് കരുതുന്നത് മണ്ടത്തരം മാത്രമാണ്.&lt;br /&gt;&lt;br /&gt;“വായുവില്‍ വളരുന്ന മലയാളം“ പോലെയുള്ള അലങ്കാര പദങ്ങള്‍ സമ്മാനിച്ച് കുടിയനെ കുപ്പികൊടുത്തൊതുക്കുന്ന മട്ടിലാണ് ബ്ലോഗിനെ വാരിപ്പുണരുന്നു എന്നു നടിക്കുന്ന അച്ചടിയില്‍ അല്‍പ്പമെങ്കിലും സ്വാധീനമുള്ളവര്‍ പെരുമാറുന്നത് എന്നും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ബ്ലോഗിന്റെ സംവാദപരമായ യാതൊരു സാധ്യതകളിലേക്കും വരാതെ അതിന്റെ പ്രചാരണപരമായ സാധ്യതകള്‍ മാത്രം മുതലെടുക്കുന്ന ഇത്തരക്കാര്‍ ബ്ലോഗ് ഒരു കീഴാളമാധ്യമമാണ് എന്നരീതിയിലല്ലേ കാണുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.ക്ഷേത്രപ്രവേശന സത്യാഗ്രഹത്തിന്റെ സമരപ്പന്തലില്‍ വിളക്കുകൊളുത്താനെത്തുന്ന സവര്‍ണ്ണപ്രമാണിമാരെ ഓര്‍മ്മിപ്പിക്കും ഇവരുടെ പ്രവര്‍ത്തികള്‍.&lt;br /&gt;&lt;br /&gt;ഇവിടെയാണ് ഹരികുമാറിനെ ചിലകാര്യങ്ങളിലെങ്കിലും ന്യായീകരിക്കേണ്ടിവരുന്നത്.തലയില്‍ മുണ്ടിട്ടു കൂവുന്നു തുടങ്ങിയ പ്രയോഗങ്ങളും തന്റെ മാന്യപരിവേഷത്തിനിണങ്ങാത്തതായ പല പ്രവര്‍ത്തികളും ഹരികുമാറില്‍ നിന്നുണ്ടായി എന്നത് വിസ്മരിക്കാതെ തന്നെ ബ്ലോഗിന്റെ സംവാദപരമായ സാധ്യതയില്‍ ഹരികുമാര്‍ സജീവമായി പങ്കാളിയായി എന്ന് സമ്മതിക്കാതിരിക്കുന്നത് ശരിയല്ല.ഹരികുമാറിന്റെ വിവാദപ്രസ്താവനകള്‍ പോലും അയാള്‍ കമെന്റ് ഓപ്ഷന്‍ അടച്ചുപോകുന്നതുവരെയും സംവാദപരമായിരുന്നു എന്ന് കാണണം.കമെന്റ് ഓപ്ഷന്‍ അടച്ചുപോകുന്നത് അയാളുടെ മാത്രം കുറ്റമായി വ്യാഖ്യാനിക്കുന്നത് ശരിയുമല്ല.ഞാനുള്‍പ്പെടെ പലരും അങ്ങനെ ഒരഭിപ്രായം(താല്‍പ്പര്യമില്ലെങ്കില്‍ കമെന്റ് ഓപ്ഷന്‍ അടക്കുക എന്ന അഭിപ്രായം) വ്യക്തമാക്കിക്കൊണ്ട് അവിടെ കമെന്റും ഇട്ടിട്ടുണ്ട്.ഹരികുമാര്‍ സ്വയം ബ്ലോഗെഴുതുന്നയാള്‍ മാത്രമല്ല എന്നും പല ബ്ലോഗുകളും വായിക്കുകയും കമെന്റെഴുതുകയും ചെയ്തിട്ടുണ്ടെന്നും വിസ്മരിക്കരുത്.ഞാനുള്‍പ്പെടെ പലരേയും ഹരികുമാര്‍ അനാവശ്യമായി വിമര്‍ശിച്ചിട്ടുണ്ട്.അയാള്‍ക്ക് അനുകൂലമായി സംസാരിച്ച ചിത്രകാരനേയും ഗുണമോ ദോഷമോ ആയി ഒന്നും മിണ്ടാത്ത ലാപുടയേയും അയാള്‍ അധിക്ഷേപിച്ചു.തന്നെ വിമര്‍ശിച്ചു എന്ന ഒറ്റക്കാരണം കൊണ്ട്‌ താന്‍ തന്നെ അവതാരികയിലൂടെ പുകഴ്ത്തിയ കൂഴൂരിനെ തള്ളിപ്പറഞ്ഞു.ഇത്തരം ചപലമായ പ്രവൃത്തികളിലൂടെ വ്യക്തിപരമായി തന്റെ പരിവേഷങ്ങള്‍ നശിപ്പിക്കാനല്ലാതെ ഹരികുമാറിന് ബ്ലോഗ് പ്രവേശം കൊണ്ട് ഒന്നും സാധിച്ചിട്ടില്ല.&lt;br /&gt;&lt;br /&gt;എന്നാല്‍ മലയാളം ബ്ലോഗില്‍ ഹരികുമാറിന്റെ ഇടപെടല്‍ ആത്മാര്‍ഥതയുള്ളതായിരുന്നു എന്നാണ് എന്റെ ചിന്താഗതി.താന്‍ എഴുതുന്നത് തെറ്റോ ശരിയോ എന്നുനോക്കാതെ ദിനം‌പ്രതി അയാള്‍ പോസ്റ്റുകളിട്ടു.മറ്റു ബ്ലോഗ്ഗര്‍മാരെപ്പോലെതന്നെ പോസ്റ്റുകളിലെ ചര്‍ച്ചകളില്‍ പങ്കെടുത്തു.ഇതൊക്കെ പ്രചാരണത്തിനുള്ള മാര്‍ഗ്ഗം മാത്രമായി തള്ളിക്കളയുന്നത് ശരിയല്ല എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.ഗോപീകൃഷ്ണനെപ്പോലെയുള്ള പേരെടുത്ത കവികളും ബി.ആര്‍.പി ഭാസ്കറെപ്പോലുള്ള ലബ്ധപ്രതിഷ്ഠരായ മാധ്യമപ്രവര്‍ത്തകരും ഇവിടെയുണ്ടെങ്കിലും അവരൊക്കെ എത്രമാത്രം ഇന്റെറാക്റ്റീവ് ആണ് ബ്ലോഗില്‍ എന്ന് ശ്രദ്ധിച്ചുനോക്കുക.&lt;br /&gt;സ്വന്തം കവിതകള്‍ അച്ചടിമാധ്യമത്തിലേയുള്ളു എന്ന മട്ടില്‍ എഴുതുന്ന ഗോപീകൃഷ്ണനും,ബ്ലോഗില്‍ കവിതകള്‍ മാത്രമേയുള്ളു എന്നമട്ടിലെഴുതുന്ന കഥാകാരനായ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവും ബ്ലോഗിന്റെ സാധ്യതയെ ഉപയോഗിക്കുന്നു എന്നല്ലാതെ അതിന്റെ വളര്‍ച്ചക്ക് ഉതകും വിധം ഒരു ഇടപെടല്‍ നടത്തുന്നുണ്ടോ എന്ന് വസ്തുനിഷ്ഠമായി ചിന്തിക്കേണ്ടിയിരിക്കുന്നു.&lt;br /&gt;&lt;br /&gt;പറഞ്ഞുവന്നതെന്തെന്നാല്‍ ബ്ലോഗ് ഇപ്പൊഴും ഒരു കീഴാളമാധ്യമം(ഈ വാക്കിന് കടപ്പാട് വിഷ്ണുപ്രസാദ്) എന്ന നിലയിലാണ് അച്ചടിമാധ്യമങ്ങളും അതോടടുപ്പമുള്ള ഒട്ടുമിക്ക എഴുത്തുകാരും കാണുന്നത് എന്നാണ്.ഈ അവസ്ഥമാറണമെങ്കില്‍ ബ്ലോഗിന്റെ സാന്നിദ്ധ്യം മലയാളമണ്ണില്‍ ഭൌതീകമായി സംഭവിക്കണം. പത്രപ്രവര്‍ത്തന തലം തുടങ്ങി സാഹിത്യ അക്കാഡമി തലം വരെ ബ്ലോഗ് എന്ന മാധ്യമത്തിന് ഒരു സ്ഥാനം ഉണ്ടാകണം.അച്ചടിമാധ്യമത്തിലേക്കും തിരിച്ചും വാര്‍ത്തകളുടെയും ആശയങ്ങളുടെയും ഒരു വിനിമയം ഉണ്ടാകണം.ആശയവിനിമയ മാധ്യമം എന്ന കൂട്ടായ്മയില്‍ ഒരം‌ഗത്വം ബ്ലോഗിനും ഉണ്ടാകണം.അതിന് ഹരികുമാര്‍-കലാകൌമുദി വിഷയത്തെ ഉയര്‍ത്തിപ്പിടിച്ച് ഒരു യുദ്ധപ്രഖ്യാപനമല്ല വേണ്ടത്.ഒരു നയ രൂപീകരണം ആണ്.അതിന് നമുക്ക് കഴിഞ്ഞാല്‍ ഈ പോസ്റ്റ് ഹരികുമാര്‍ കാലാവസ്ഥ പുരോഗമനപരമായിരിക്കും.&lt;br /&gt;&lt;br /&gt;ഓ.ടോ: 1.ഇതിന്റെ പേരില്‍ എനിക്ക് കിട്ടാവുന്ന കല്ലേറുകള്‍ക്കായി ഞാന്‍ തയ്യാറായിരിക്കുന്നു.കല്ലെറിയുന്നവര്‍ ഓര്‍മ്മിക്കുക ഹരികുമാര്‍ തൊടുത്ത അമ്പുകള്‍ പലതും എനിക്കുനേരെയും ആയിരുന്നു.ബ്ലോഗില്‍ എനിക്ക് ശരീരം ഇല്ലാത്തതിനാല്‍ മുറിവേറ്റില്ല എന്നേയുള്ളു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3306001095519288111-971169142523519893?l=sanathanavayana.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sanathanavayana.blogspot.com/feeds/971169142523519893/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3306001095519288111&amp;postID=971169142523519893' title='48 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3306001095519288111/posts/default/971169142523519893'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3306001095519288111/posts/default/971169142523519893'/><link rel='alternate' type='text/html' href='http://sanathanavayana.blogspot.com/2008/02/blog-post.html' title='മലയാളം ബ്ലോഗ്: പോസ്റ്റ് ഹരികുമാര്‍ കാലാവസ്ഥയില്‍'/><author><name>സനാതനന് ‍| sanathanan</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://4.bp.blogspot.com/_jNjALnxRp0E/SqpCWK3TmlI/AAAAAAAACPM/pssKVLFMQQE/S220/Picture+002.jpg'/></author><thr:total>48</thr:total></entry><entry><id>tag:blogger.com,1999:blog-3306001095519288111.post-8220029102777733277</id><published>2008-01-01T10:33:00.000+03:00</published><updated>2008-01-01T11:45:04.715+03:00</updated><title type='text'>ഇര : ഒരു വായന</title><content type='html'>ചൂണ്ടലിട്ടിട്ടുള്ളവര്‍ക്ക് നന്നായറിയാവുന്ന ഒരു ലഘുതത്വമുണ്ട്.&lt;br /&gt;എന്താണെന്നോ?&lt;br /&gt;&lt;a href="http://guptham.blogspot.com/2007/12/blog-post_31.html"&gt;ഇരയാണ്&lt;/a&gt; ഏറ്റവും നല്ല വേട്ടക്കാരന്‍.&lt;br /&gt;സിദ്ധാന്തം വളരെ ലളിതം. ഒരു ഇരയെ,മെലിഞ്ഞ,നിരുപദ്രവകാരിയായ,സന്മാര്‍ഗ്ഗിയായ, തനിക്കു പാര്‍ക്കാന്‍ അവശ്യം വേണ്ടതല്ലാത്ത ഒരല്‍പ്പം മണ്ണുപോലും ഈ വിശാലമായ ഭൂമിയില്‍ നിന്നെടുക്കാത്ത ഒരു പാവം ഇരയെ കോര്‍ത്തെടുക്കുക. നിങ്ങള്‍ക്ക് ഏറ്റവും തന്ത്രശാലിയും വലുപ്പമുള്ളവനുമായ ഏതു മത്സ്യത്തെ വേട്ടയാടാനും അതിനെക്കാള്‍ നല്ല മാര്‍ഗ്ഗം വേറെയില്ല.&lt;br /&gt;&lt;br /&gt;ഇര ഒരു പ്രതീകമാണ്. വേട്ടക്കാരനായി, ഭീകരവാദിയായി,സമൂഹത്തെ ബാധിച്ച അര്‍ബ്ബുദമായി പരിവര്‍ത്തനം ചെയ്യപ്പെടുന്ന നിരുപദ്രവകാരിയായ എല്ലാ മനുഷ്യരുടെയും പ്രതീകം.&lt;br /&gt;ഇരയെ കണ്ടെത്തിക്കഴിഞ്ഞാല്‍ വേട്ട സുഗമമായി.കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ സൃഷ്ടിക്കേണ്ടിവരും. അത് അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല.എളുപ്പ വഴിയുണ്ട്.&lt;br /&gt;ഒരു മനുഷ്യനെ ഭീതിയിലാക്കുക.ലോകം മുഴുവന്‍ അവനെ വേട്ടയാടുകയാണെന്ന് അവനെ വിശ്വസിപ്പിക്കുക.എല്ലാവരും അവനെ ചതിക്കുകയാണ്,എല്ലാവരും അവന്റെ&lt;br /&gt;ചോരക്ക് കൊതിക്കുകയാണ് എന്ന് അവനെ സംശയാലുവാക്കുക.അവന്‍ വളരെ താമസിയാതെ നിങ്ങളുടെ ചൂണ്ടലിന്റെ വലുപ്പത്തിനനുസരിച്ചുള്ള ഇരയായി പരിണമിച്ചു കൊള്ളും.ചുരുക്കത്തില്‍ ഇരയും വേട്ടക്കാരനും ഒരു മനുഷ്യനില്‍തന്നെ ഒളിഞ്ഞിരിക്കുന്ന കഴിവും കഴിവുകേടുമാണ്. ആവശ്യാനുസരണം ഏതിനെ എപ്പോള്‍ ഉപയോഗിക്കണം എന്നതാണ് നയതന്ത്രത്തിലെ ഏറ്റവും പുതിയതും നിഗൂഡവുമായ പാഠം(അത് വ്യക്തികള്‍ തമ്മിലുള്ളതായാലും, രാഷ്ട്രീയ കക്ഷികള്‍ തമ്മിലുള്ളതായാലും,രാഷ്ട്രങ്ങള്‍ തമ്മിലുള്ളതായാലും അങ്ങനെ തന്നെ)സദ്ദാം ഹുസൈന്‍ മുതല്‍ ബിന്‍ലാദന്‍ വരെ, ഗുജറാത്ത് കലാപത്തില്‍ ശുലവും തീപ്പന്തവുമായി സ്വന്തം&lt;br /&gt;അയല്‍ക്കാരനെ ഉന്മൂലനം ചെയ്യാനിറങ്ങിത്തിരിച്ച ഹിന്ദുവും മുസ്ലീമും എന്ന് സ്വയം വേര്‍തിരിഞ്ഞ മൃഗങ്ങള്‍ മുതല്‍ മാറാടുകടപ്പുറത്ത് വടിവാളും നാടന്‍ ബോംബും ഉപയോഗിച്ച് പരസ്പരം അടരാടി മരിച്ച കൂലിവേലക്കാരായ പാവം മനുഷ്യര്‍ വരെ ഇങ്ങനെ സൃഷ്ടിക്കപ്പെട്ട ഇരകളാണ്.അല്ലെങ്കില്‍ ഭീകരന്മാരായ വേട്ടക്കാരായി ഘോഷിക്കപ്പെട്ടവരാണ്‌.&lt;br /&gt;ഇങ്ങനെ സ്വയം അറിയാതെ ഭീകരനായ ഒരു വേട്ടക്കാരനായി ഒരു ലോലഹൃദയനായ ഒരു സാധാരണ മനുഷ്യന്‍ എങ്ങനെയാണ് പരിവര്‍ത്തനം ചെയ്യപ്പെടുന്നത് എന്നതിനെ ഹൃദ്യമായി ആവിഷ്കരിച്ചിരിക്കുന്നു മനുവിന്റെ &lt;a href="http://guptham.blogspot.com/2007/12/blog-post_31.html"&gt;ഇര &lt;/a&gt;എന്ന കഥ.താന്‍ ചെയ്യുന്നത് എന്താണെന്നുപോലും തിരിച്ചറിയാനാകാത്തവിധം മാനസികമായി അപസൃഷ്ടിക്കപ്പെട്ട ഒരു മനുഷ്യന്റെ കഥയാണ് ഇര.ഉറ്റ സുഹൃത്തും സ്വന്തം ഭാര്യയും തന്നെ ചതിക്കുകയാണെന്നും വേണ്ടപ്പെട്ടവരെല്ലാം തന്നെ ചൂഷണം ചെയ്യുകയാണെന്നും ഉള്ള ഒരു ചെറിയ മുറിവ്‌ സ്കൂള്‍കുട്ടികളെ നിഷ്ഠൂരം വെടിവച്ചുകൊല്ലുന്ന ഭീകരമായ അര്‍ബ്ബുദമായി അയാളെ വളര്‍ത്തിയെടുക്കുന്നത് കയ്യടക്കത്തോടെ ആവിഷ്കരിച്ചിരിക്കുന്നു ഇര.ഭീതി എന്ന വികാരം ഭീതിതമായ അവസ്ഥയായി കഥയിലാകെ നിറഞ്ഞു നില്‍ക്കുന്നുണ്ട്.&lt;br /&gt;&lt;br /&gt;പ്രത്യക്ഷത്തില്‍ രാഷ്ട്രീയമായോ സാമൂഹികമായോ ഉള്ള അടിയൊഴുക്കുകള്‍ ഉള്ളതെന്നു തോന്നാത്ത വിധം കയ്യടക്കത്തോടെ എഴുതിയിട്ടുള്ള ഈ കഥ, ബ്ലോഗ് സാഹിത്യത്തെ പ്രിന്റ് മീഡിയത്തിനുമുന്നില്‍ അധകൃത സാഹിത്യമായി ഇടിച്ചുതാഴ്ത്താന്‍ ശ്രമം നടത്തുന്നവരുടെ കണ്ണു തുറപ്പിക്കുന്ന ഒന്നാണ്.അഥവാ അങ്ങനെയുള്ളവര്‍ക്കുനേരെ ഒരു കാര്‍ക്കിച്ചു തുപ്പലാണ്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3306001095519288111-8220029102777733277?l=sanathanavayana.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sanathanavayana.blogspot.com/feeds/8220029102777733277/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3306001095519288111&amp;postID=8220029102777733277' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3306001095519288111/posts/default/8220029102777733277'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3306001095519288111/posts/default/8220029102777733277'/><link rel='alternate' type='text/html' href='http://sanathanavayana.blogspot.com/2008/01/blog-post.html' title='ഇര : ഒരു വായന'/><author><name>സനാതനന് ‍| sanathanan</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://4.bp.blogspot.com/_jNjALnxRp0E/SqpCWK3TmlI/AAAAAAAACPM/pssKVLFMQQE/S220/Picture+002.jpg'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-3306001095519288111.post-1149856600932222957</id><published>2007-12-27T08:32:00.001+03:00</published><updated>2007-12-27T10:38:03.985+03:00</updated><title type='text'>വിരസതക്ക് വിശക്കുമ്പോള്‍</title><content type='html'>&lt;div align="justify"&gt;&lt;br /&gt;ഇന്നലെ സംഭവിച്ചതു മാത്രമേ ഇന്നും സംഭവിക്കുകയുള്ളു എന്ന ബോധം ജീവിതത്തെ ട്രാഫിക് പോലീസ് സ്റ്റേഷനുമുന്നില്‍ വര്‍ഷങ്ങളായി തുരുമ്പിച്ചു കിടക്കുന്ന വിലപിടിപ്പുള്ള വാഹനങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ഒന്നാക്കി വെളുപ്പിച്ചുകളയുന്നു.ഇന്നലെയുടെ തനിയാവര്‍ത്തനമാണ് ഇന്നും എങ്കില്‍പ്പിന്നെ നമുക്ക് പ്രത്യേകിച്ച് ഒരു “ഇന്ന് “എന്തിനാണ് ?&lt;br /&gt;നാളെ എന്ന ആവര്‍ത്തനത്തിന്റെ വിരസതാബോധം ഉളവാക്കുന്ന ശക്തവും നിഷേധാത്മകവുമായ പിടിവലിയെ ശാന്തമായി അതിജീവിച്ചുകൊണ്ട് നാം നാളെയിലേക്ക് കാത്തിരിക്കുന്നതെന്തിനാണ്?&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;"എഴുത്തച്ഛന്‍ മെമ്മോറിയല്‍ &lt;/div&gt;&lt;div align="justify"&gt;ഇം‌ഗ്ലീഷ്മീഡിയം സ്കൂളിന്റെ&lt;/div&gt;&lt;div align="justify"&gt;ഉച്ചഭക്ഷണ ഇടവേളയില്‍” ‍&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;എന്ന ഒരു വരികൊണ്ട് ലാപുടയുടെ &lt;a href="http://lapuda.blogspot.com/2007/12/blog-post_13.html"&gt;വിരസത&lt;/a&gt; എന്ന കവിത പ്രസക്തമായ ഇത്തരം ചോദ്യങ്ങളുടെ കൂര്‍ത്ത ഒരു പ്രതലത്തിലാണ് വായനക്കാരനെ എടുത്തുപൊക്കി നിര്‍ത്തുന്നത് .അരിയും ഉഴുന്നും ചേര്‍ത്ത് അരിദോശ എന്നു പറയുന്നതും ഉഴുന്നും അരിയും ചേര്‍ത്ത് ഉഴുന്നുദോശ എന്നു പറയുന്നതും തമ്മിലുള്ള വ്യത്യാസമല്ലാതെ,എഴുത്തച്ഛന്‍ മെമ്മോറിയല്‍ സ്കൂള്‍ എന്നപേരുമാറ്റംകൊണ്ട് എന്തുവ്യത്യാസമാണ് സംഭവിക്കുന്നത്?എഴുത്തച്ഛന്‍ മെമ്മോറിയലായാലും ഷേക്സ്പിയര്‍ മിഷന്‍ ആയാലും എന്താണു വ്യത്യാസം?ഉച്ചഭക്ഷണത്തിനുള്ള ഇടവേളയില്‍ ഇരുട്ടായി തിലോത്തമയിലേക്ക് നുഴഞ്ഞുകയറുന്ന കുട്ടികള്‍ എന്തു മേന്മയാണ് തരുക?ചോദ്യങ്ങള്‍ നീളുന്നു&lt;/div&gt;&lt;div align="justify"&gt;“എഴുത്തച്ഛന്‍ മെമ്മോറിയല്‍&lt;/div&gt;&lt;div align="justify"&gt;ഇം‌ഗ്ലീഷ്മീഡിയം സ്കൂളിന്റെ&lt;/div&gt;&lt;div align="justify"&gt;ഉച്ചഭക്ഷണ ഇടവേളയില്‍“ &lt;/div&gt;&lt;div align="justify"&gt;എന്ന വരിക്കു ശേഷം വരുന്ന പരസ്പരബന്ധമില്ലെന്ന് ഒറ്റനോട്ടത്തില്‍ തോന്നിക്കുന്ന&lt;br /&gt;“തിലോത്തമ തിയേറ്ററിനകത്ത് &lt;/div&gt;&lt;div align="justify"&gt;നൂണ്‍ ഷോയ്ക്കുള്ള ഇരുട്ട് &lt;/div&gt;&lt;div align="justify"&gt;പതിവുപോലെ പ്രവേശിച്ച നേരം“ &lt;/div&gt;&lt;div align="justify"&gt;എന്ന വരി, ഇടഞ്ഞു നില്‍ക്കുന്ന വാളുകള്‍ സൃഷ്ടിക്കുന്ന സീല്‍ക്കാരം പോലെ സൌന്ദര്യത്തിന്റെ ശക്തമായ മിന്നല്‍ പിണരുകള്‍ ഉണര്‍ത്തുന്നുണ്ട്.അചലിതമായ ജീവിതം കവിയിലും ഒപ്പം കവിത വഴി വായനക്കാരനിലും ഉത്പാദിപ്പിക്കുന്ന നിരാശയെ പ്രതീകവല്‍ക്കരിക്കുകകൂടി ചെയ്യുന്നു ഇങ്ങനെ നട്ടുച്ചക്ക് നുഴഞ്ഞുകയറുന്ന ഈ ഇരുട്ട്.പരസ്പര വിരുദ്ധമായ രണ്ടുദൃശ്യഖണ്ഡങ്ങള്‍ കൊണ്ട് പറഞ്ഞറിയിക്കാനാവാത്ത വികാരങ്ങള്‍ ജനിപ്പിക്കുന്ന ചില വിഖ്യാത ചലച്ചിത്രങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ടാണ് അടുത്ത ദൃശ്യത്തിലേക്ക് കവി നമ്മെ കട്ടുചെയ്ത് പ്രദര്‍ശിപ്പിക്കുന്നത്. “താലൂക്കാപ്പീസില്‍ &lt;/div&gt;&lt;div align="justify"&gt;പി.പി.ഹരിദാസിന്റെ &lt;/div&gt;&lt;div align="justify"&gt;അപേക്ഷയുള്ള ഫയലിനെ &lt;/div&gt;&lt;div align="justify"&gt;ക്ലാര വര്‍ഗ്ഗീസ് &lt;/div&gt;&lt;div align="justify"&gt;മടക്കിവച്ച മാത്രയില്‍”&lt;/div&gt;&lt;div align="justify"&gt; &lt;/div&gt;&lt;div align="justify"&gt;എന്തുകൊണ്ടാണ് തീരുമാനമാകാന്‍ ഫയലുകള്‍ ഉച്ചഭക്ഷണസമയം വരെ കാത്തിരിക്കുന്നതും,തീരുമാനത്തിലേക്ക് എന്ന് വ്യാമോഹിപ്പിച്ചുകൊണ്ട് ഉച്ചഭക്ഷണ ഇടവേള എന്ന, ഒരുനിമിഷം പോലും മാറ്റിവയ്ക്കാനാവാത്ത അലിഖിതമായ‘പ്രൊസീജിയര്‍’ ലേക്ക് തുറന്ന് നിരാശയില്‍ അടയുകയും ചെയ്യുന്നത്? &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;എന്തുകൊണ്ടാണ് മോഷണക്കേസുകള്‍ മുതല്‍ കൊലപാതകക്കേസുകള്‍ വരെ ഇങ്ങനെ ഉച്ചഭക്ഷണ&lt;br /&gt;ഇടവേളകളില്‍ അനുഷ്ഠാനം പോലെ നിരന്തരം തുറന്നടഞ്ഞുകൊണ്ട് തീരുമാനമാകാതെ നീളുന്നത്?&lt;/div&gt;&lt;div align="justify"&gt; &lt;/div&gt;&lt;div align="justify"&gt;കഴിഞ്ഞ സര്‍ക്കാരുകള്‍ തുറന്നടച്ച ഫയലുകള്‍ എല്ലാം ഈ സര്‍ക്കാരും വരാന്‍ പോകുന്ന സര്‍ക്കാരുകളും ഉച്ചഭക്ഷണം എന്ന കോട്ടുവായയുടെ അകമ്പടിയോടെ തുറക്കുകയും അടയ്ക്കുകയും ചെയ്തുകൊണ്ടേയിരിക്കുന്നത് എന്തുകൊണ്ടാണ്?&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;ചോദ്യങ്ങള്‍...ഉത്തരമില്ലാത്ത നൂറു നൂറുചോദ്യങ്ങള്‍....&lt;/div&gt;&lt;div align="justify"&gt;ചോദ്യങ്ങള്‍ക്ക് ഒരേയൊരു പ്രത്യേകതയേ ഉള്ളു&lt;br /&gt;ഉത്തരമില്ലാതാകുമ്പോള്‍ മാത്രമാണ് അവ പ്രസക്തമാകുന്നത്.! &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;ലാപുട അവിടെയും നമ്മെ നിര്‍ത്തുന്നില്ല പൊടുന്നനെയുള്ള ഒരു കട്ടിങ്ങിലൂടെ നമ്മെ മുറിച്ചെടുത്ത്,&lt;/div&gt;&lt;div align="justify"&gt;പന്ത്രണ്ട് അമ്പതിന്&lt;/div&gt;&lt;div align="justify"&gt;പുറപ്പെടേണ്ടിയിരുന്ന&lt;/div&gt;&lt;div align="justify"&gt;(ഇതുവരെ പുറപ്പെടാത്ത)&lt;/div&gt;&lt;div align="justify"&gt;ജെ.കെ ട്രാവത്സ്&lt;/div&gt;&lt;div align="justify"&gt;ഉടന്‍ സ്റ്റാന്‍ഡ് വിടണം എന്ന്&lt;/div&gt;&lt;div align="justify"&gt;ഉച്ചഭാഷിണി&lt;/div&gt;&lt;div align="justify"&gt;കര്‍ക്കശപ്പെടുന്ന ബസ്റ്റാന്‍ഡിലാണ് കൊണ്ടിടുന്നത്.അപ്പോള്‍ നാം സ്വാഭാവികമായും കാണുന്നത് നമുക്കുമുന്നില്‍ കാലം ചത്തുചീഞ്ഞുകിടക്കുന്നതായും സമൂഹ്യവവസ്ഥിതി എന്ന കൃമികള്‍ ആ ജഡശരീരത്തില്‍ മുങ്ങാംകുഴി കളിക്കുന്നതായുമാണ്. എഴുത്തച്ഛന്‍ മെമ്മോറിയല്‍ എന്ന സ്കൂള്‍ മലയാളം മീഡിയം ആവാം എന്ന സാധ്യതയെ,ഉച്ചഭക്ഷണത്തിനുള്ള ഇടവേളയില്‍ തിലോത്തമ തിയേറ്ററില്‍ തുണ്ടുപടം കാണിക്കാതിരിക്കാം എന്ന സാധ്യതയെ,പി.പി.ഹരിദാസിന്റെ അപേക്ഷയില്‍ ഒരു തീരുമാനം എടുത്തശേഷം ക്ലാരാ വര്‍ഗ്ഗീസിന് ഉച്ചഭക്ഷണത്തിനുപോകാം എന്ന സാധ്യതയെ,പന്ത്രണ്ട് അമ്പതിനുപുറപ്പെടേണ്ടിയിരുന്ന ബസ് കൃത്യസമയം പാലിക്കാം എന്ന സാധ്യതയെ നിര്‍ണ്ണായകമായ ഒരു അട്ടിമറിയിലൂടെ നിഷ്കരുണം വിരസതയുടെ അവസാനിക്കാത്ത വിശപ്പിന് മുന്നില്‍ എറിഞ്ഞുകൊടുക്കുന്ന ദുഖകരമായ സത്യം വായനക്കാരന്‍ കണ്ടറിയുന്നു.&lt;/div&gt;&lt;div align="justify"&gt;നിര്‍ണ്ണായകവും &lt;/div&gt;&lt;div align="justify"&gt;ചരിത്രപ്രസക്തവുമായ &lt;/div&gt;&lt;div align="justify"&gt;ഒരട്ടിമറിയിലൂടെ&lt;/div&gt;&lt;div align="justify"&gt;വിരസതയ്ക്ക്&lt;/div&gt;&lt;div align="justify"&gt;അന്നും &lt;/div&gt;&lt;div align="justify"&gt;വിശന്നു തുടങ്ങി&lt;/div&gt;&lt;div align="justify"&gt;എന്ന വരികള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ചരിത്രത്തെയും അതിന്റെ പ്രസക്തിയെയും അല്ല മറിച്ച് ചരിത്രപ്രസക്തി എന്ന വാക്കിനെപ്പോലും അപ്രസക്തമാക്കുന്ന വര്‍ത്തമാന യാഥാര്‍ത്ഥ്യങ്ങളെയാണ്. ജുറാസിക് പാര്‍ക്കിലെ വിശന്നുവലഞ്ഞ് തലകുലുക്കി നില്‍ക്കുന്ന ദിനോസറിന് മുന്നില്‍ പെട്ടുപോയ കാഴ്ചക്കാരുടെ വാഹനം നിന്നിടത്തു നിന്ന് നീങ്ങുന്നില്ല എന്ന തിരിച്ചറിവുണ്ടാക്കുന്ന ഞെട്ടല്‍ പോലെ,എല്ലാ ദിവസവും എനിക്കു വിശപ്പടക്കാന്‍ നിങ്ങളില്‍ നിന്നും ഒരാള്‍ വന്നുകൊള്ളണം എന്ന് പ്രഖ്യാപിച്ച് കിടന്നുറങ്ങുന്ന പുരാണ കഥയിലെ രാക്ഷസന്‍ വിശപ്പുകൊണ്ട് ഉണരാന്‍ തുടങ്ങുമ്പോള്‍ ഇരയായ മനുഷ്യനുണ്ടാകുന്ന ഞെട്ടല്‍പോലെ ഭീകരമായ ഒരു ഞെട്ടല്‍ നമ്മെ അനുഭവിപ്പിച്ചുകൊണ്ടാണ് കവിത അവസാനിക്കുന്നത്.&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;br /&gt;തിരഞ്ഞെടുക്കപ്പെട്ട വാക്കുകളുടെ പളുങ്കുകള്‍ കൊണ്ട് കരകൌശല വിദഗ്ദ്ധനെപ്പോലെ മനോഹരമായ കവിതകള്‍ സൃഷ്ടിക്കുന്ന ലാപുട തന്റെ പതിവുശൈലിയില്‍ നിന്നുവിട്ട് സമൂഹത്തിന്റെ കെട്ടചോരയും ചലവും വമിക്കുന്ന കട്ടമാംസം കൊണ്ട് വിരുന്നൊരുക്കിയിരിക്കുകയാണ് ഈ കവിതയില്‍.പതിവില്ലാത്ത വിരുന്നായതിനാല്‍ ദഹനക്കേട് തോന്നിയേക്കാമെങ്കിലും പളുങ്കുമാലയുടെ സൌന്ദര്യത്തില്‍ സ്വയം മറക്കുന്നതിനെക്കാള്‍ നല്ലത് ഈ ദഹനക്കേടില്‍ ഒരല്‍പ്പം ഓക്കാനിച്ച് ശുദ്ധമാകുന്നതായിരിക്കും എന്നെനിക്കു തോന്നുന്നു.&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3306001095519288111-1149856600932222957?l=sanathanavayana.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sanathanavayana.blogspot.com/feeds/1149856600932222957/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3306001095519288111&amp;postID=1149856600932222957' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3306001095519288111/posts/default/1149856600932222957'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3306001095519288111/posts/default/1149856600932222957'/><link rel='alternate' type='text/html' href='http://sanathanavayana.blogspot.com/2007/12/blog-post_27.html' title='വിരസതക്ക് വിശക്കുമ്പോള്‍'/><author><name>സനാതനന് ‍| sanathanan</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://4.bp.blogspot.com/_jNjALnxRp0E/SqpCWK3TmlI/AAAAAAAACPM/pssKVLFMQQE/S220/Picture+002.jpg'/></author><thr:total>10</thr:total></entry><entry><id>tag:blogger.com,1999:blog-3306001095519288111.post-6395033238237289571</id><published>2007-12-13T08:30:00.000+03:00</published><updated>2007-12-13T08:43:35.999+03:00</updated><title type='text'>ലാപുട : കവിതയെ വായിക്കുമ്പോള്‍</title><content type='html'>“കവിത എന്നെ ഭാഷയോടു ഘടിപ്പിക്കുന്ന വിജാഗിരിയാണ്...ജീവിതത്തിലേക്കും സമയത്തിലേക്കും ഞാന്‍ തുറക്കുകയും അടയുകയും ചെയ്യുന്നത് അതിന്റെ ഉത്തോലകധര്‍മ്മത്തിലൂടെ....അതിന്റെ ലോഹശരീരത്തെ തുരുമ്പെടുക്കാതെ കാക്കുന്നത് വായനയിലൂടെ ഇവിടെവന്നു നിറയുന്ന സ്നേഹം”&lt;br /&gt;&lt;br /&gt;ഇത് ലാപുട &lt;a href="http://lapuda.blogspot.com/2006/09/blog-post_22.html"&gt;അന്ധവിശ്വാസത്തിന്റെ അഞ്ചുകവിതകള്‍&lt;/a&gt; എന്ന തന്റെ കവിതയ്കിക്കിട്ട മറുപടിക്കമന്റാണ്.എണ്ണം പറഞ്ഞ വാക്കുകളാലെഴുതുന്ന കൃശഗാത്രമായ കവിതകള്‍കൊണ്ട് അര്‍ത്ഥങ്ങളുടെ ആകാശം തുറന്നിടുന്ന കവിയാണ് ലാപുട.കവിതയെഴുതുക എന്ന പ്രക്രിയയെ അദ്ദേഹം എത്രമാത്രം വ്യത്യസ്തമായാണ് വീക്ഷിക്കുന്നതെന്ന് നോക്കുക.&lt;br /&gt;&lt;br /&gt;* ഒന്നാമത്, അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടില്‍ കവിതയ്ക്ക് ഒരു ലോഹശരീരമാണുള്ളത്.കവിത മുല്ലപ്പൂവ് ചൂടിയ പെണ്‍കൊടിയാണെന്നും മഴവില്ലിന്റെ നിറമുള്ളവളാണെന്ന മട്ടിലുമൊക്കെയുമുള്ള ശുദ്ധഭോഷ്ക്കുകള്‍ക്ക് നേരെ തീര്‍ത്തും ധിക്കാരപരമായ ഒരു വീക്ഷണമാണിത്.&lt;br /&gt;&lt;br /&gt;*രണ്ടാമത്തേത്, ജീവിതത്തിലേക്കും സമയത്തിലേക്കും കവിയെ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന (എല്ലായ്പ്പോഴും തുറന്നു തന്നെയോ അടഞ്ഞുതന്നെയോ ഇരിക്കാത്ത) ഒരു ഉപാധിമാത്രമാണ് കവിത.ഈ കാഴ്ചപ്പാട്, കവിതയെഴുതുന്നവന്‍ ശ്രേഷ്ഠനാണെന്ന തരത്തില്‍ കവികള്‍ക്ക്&lt;br /&gt;കല്‍പ്പിച്ചുകൊടുത്തിട്ടുള്ളതും, ഇല്ലാത്ത കിരീടം സ്വയം ചുമന്ന് ഇളിഭ്യരാകുന്ന മട്ടിലുള്ളതുമായ കവികളുടെ അപ്രമാദിത്വത്തെ വെല്ലുവിളിക്കുന്ന ഒന്നാണ്.താന്‍ ഒരു സാധാരണ മനുഷ്യനാണെന്നും കവിതയുടെ ലോഹശരീരത്തിന്റെ ഉത്തോലകധര്‍മ്മത്താല്‍ പുറത്തേക്കും അകത്തേക്ക്&lt;br /&gt;തുറന്നടയുന്ന നിമിഷങ്ങളെമാത്രം ആശ്രയിച്ച് കവിയായി മാറുന്നവനാണെന്നും ഉള്ള വിശാലമായ ഒരു തുറന്നുപറച്ചിലാണത്.&lt;br /&gt;&lt;br /&gt;*മൂന്നാമത്തേത്, കവിതക്ക് പേലവമായ സ്ത്രൈണശരീരമല്ലെന്നിരിക്കിലും, ഉരുക്കുകൊണ്ടുള്ള ലോഹശരീരമാണുള്ളത് എന്നിരിക്കിലും അതും നാശം സംഭവിക്കുന്നത് തന്നെ.കലാസൃഷ്ടി അനശ്വരമാണ് എന്ന വാദത്തെ ഖണ്ഡിക്കുന്ന ഒരു പ്രസ്താവനയാണിത്. വായനയിലൂടെ വന്നു നിറയുന്ന സ്നേഹം ഇല്ലായിരുന്നു എങ്കില്‍ കവിത തുരുമ്പിച്ചുപോകുമായിരുന്നു എന്ന് തുറന്നു പറഞ്ഞുകൊണ്ട് അര്‍ത്ഥപൂര്‍ണ്ണമായ വായനകള്‍ എഴുത്തിന്റെയും കലാസൃഷ്ടിയുടേയും നിലനില്‍പ്പിന് എത്രമാത്രം അനിവാര്യമാണ് എന്ന യാഥാര്‍ത്ഥ്യത്തെ കാട്ടിത്തരുകകൂടി ചെയ്യുന്നു ലാപുട.&lt;br /&gt;&lt;br /&gt;*നാലാമതായും ആത്യന്തികമായും ഈ വാചകത്തില്‍ ഗുപ്തമായിരിക്കുന്ന ഒന്നുകൂടിയുണ്ട്.ഒരു ഗ്രാമീണപ്പെണ്‍കൊടിയെ മയക്കുന്നപോലെ കണ്ണും കയ്യും കാണിച്ച് എളുപ്പത്തില്‍ മെരുക്കിയെടുക്കാവുന്ന ഒന്നല്ല തന്റെ കവിതയെന്നും അതിന് ഉരുക്കിന്റെ സ്വഭാവമാണുള്ളതെന്നും അതിനാല്‍ മര്‍മ്മഭേദിയായ ഒരു ചുറ്റികപ്രഹരം കൊണ്ടെന്നപോലെ തികച്ചും ഏകാഗ്രമായ വായനയില്‍ക്കൂടി മാത്രമേ തന്റെ കവിതയെ ആസ്വദിക്കാന്‍ സാധിക്കൂ എന്നുമുള്ള ഒരു&lt;br /&gt;ഓര്‍മ്മപ്പെടുത്തലാണത്.&lt;br /&gt;&lt;br /&gt;തീര്‍ച്ചയായും വളരെ ആലോചിച്ചുറപ്പിച്ച് എഴുതിയ ഒരു കമെന്റാണിതെന്നൊന്നും പറഞ്ഞ് അപഹാസ്യനാകാന്‍ ഞാന്‍ തയ്യാറല്ല.ഒരു കവിതയിലെന്നപോലെ സത്യസന്ധമായ കാവ്യവീക്ഷണത്തിലേക്ക് ലാപുട തുറന്നടഞ്ഞപ്പോള്‍ സംഭവിച്ച ഒരു വെളിപാടുമാത്രമാവും ഇതും.എന്തു തന്നെയായാലും പരമ്പരാഗതമായ കാവ്യശൈലിയെ അദ്ദേഹം എന്തുകൊണ്ട് നിരസിക്കുന്നു എന്നും അകാല്‍പ്പനികവും ജീവിതത്തിന്റെ പാചകപ്പാത്രത്തില്‍ ഉണങ്ങി ഒട്ടിപ്പിടിച്ചതുമായ വാക്കുകള്‍കൊണ്ട് എന്തിന് കവിത തുന്നുന്നു എന്നതിനും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും അറിഞ്ഞോ അറിയാതെയോ ഉണ്ടായ, കരുത്തുറ്റ ഒരു വിശദീകരണം തന്നെയാണിത്.ഇതു വായിച്ചിട്ട് കവിത എന്ന വിജാഗിരിയിലൂടെ ജീവിതത്തിലേക്കും&lt;br /&gt;സമയത്തിലേക്കും തുറക്കുകയും അടയുകയും ചെയ്യുന്ന ഒരു സാധാരണ മനുഷ്യനാണ് കവി എന്ന് ആരെങ്കിലും നിര്‍വ്വചിച്ചാല്‍ അതില്‍ ഒരുതര്‍ക്കത്തിന് വഴിയുണ്ടാകുമെന്നു തോന്നുന്നില്ല.അത്രമാത്രം വിപുലമായ അര്‍ത്ഥങ്ങള്‍ ഈ രണ്ടുവരികളില്‍ സമര്‍ത്ഥമായി ഒളിഞ്ഞിരിക്കുന്നുണ്ട്.ഒരു ലാപുട കവിതപോലെ മനോഹരമായ വീക്ഷണം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3306001095519288111-6395033238237289571?l=sanathanavayana.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sanathanavayana.blogspot.com/feeds/6395033238237289571/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3306001095519288111&amp;postID=6395033238237289571' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3306001095519288111/posts/default/6395033238237289571'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3306001095519288111/posts/default/6395033238237289571'/><link rel='alternate' type='text/html' href='http://sanathanavayana.blogspot.com/2007/12/blog-post.html' title='ലാപുട : കവിതയെ വായിക്കുമ്പോള്‍'/><author><name>സനാതനന് ‍| sanathanan</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://4.bp.blogspot.com/_jNjALnxRp0E/SqpCWK3TmlI/AAAAAAAACPM/pssKVLFMQQE/S220/Picture+002.jpg'/></author><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-3306001095519288111.post-2795229405233865429</id><published>2007-11-01T08:30:00.000+03:00</published><updated>2007-11-01T09:40:37.630+03:00</updated><title type='text'>ശുദ്ധകവിതയും-അശുദ്ധകവികളും ചില ചിന്തകള്‍</title><content type='html'>&lt;div align="left"&gt;കവിതയെക്കുറിച്ച്‌ കാര്യമാത്രാപ്രസക്തമാകതെ പോയ ചില ചര്‍ച്ചകള്‍ നടക്കുന്ന രണ്ട്‌ ബ്ലോഗുകളിലൂടെ*** കണ്ണോടിച്ചതിനാലും,ഞാനും കവിതയെന്ന പേരില്‍ തുരുതുരാ കുറിപ്പുകള്‍ എഴുന്നവനാണ് എന്നതിനാലുമാണ്‌ എന്റെ മനസ്സില്‍ കവിതയെക്കുറിച്ചുള്ള ചില ചിന്തകള്‍ ഇവിടെ പങ്കുവയ്ക്കുന്നത്.&lt;/div&gt;&lt;div align="left"&gt;എന്താണു കവിത ! കവിതയെക്കുറിച്ച്‌ ഇങ്ങനെ ആരെങ്കിലും എന്നോടു&lt;br /&gt;ചോദിക്കുമ്പോഴല്ലാതെ സ്വയം ഈ ചോദ്യത്തെ എനിക്കഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല എന്നതാണു സത്യം. (അക്ഷരം കൂട്ടിവായിക്കാന്‍ തുടങ്ങിയ കാലം മുതല്‍ അതുമായുള്ള പരിചയം തുടങ്ങിയിരുന്നെങ്കിലും). എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ നാട്ടില്‍ വൃശ്ചികമാസം(കര്‍ക്കിടകം അല്ല) രാമായണ പാരായണങ്ങളുടെ കാലവും കൂടിയായിരുന്നു.വീടുവീടാന്തരം അച്ചന്റെ കയ്യും പിടിച്ച്‌ രാമായണം വായിക്കാന്‍ നടന്നെത്തുന്ന അഞ്ചുവയസ്സുകാരനെന്ന നിലയില്‍ നാട്ടിലും പ്രാന്തപ്രദേശങ്ങളിലും ഞാനറിയപ്പെട്ടിരുന്നു.രാഗവിസ്താരങ്ങളോടെ രാമായണം വായിക്കുന്നയാള്‍ എന്ന നിലയില്‍ അച്ഛന്‍ നാട്ടില്‍ പ്രശസ്തനായിരുന്നു എങ്കിലും അക്ഷരത്തെറ്റുകള്‍ വരുത്തിക്കൊണ്ടും അങ്കലാപ്പില്‍ ശീതീകരിച്ച ശബ്ദം കോണ്ടും ഞാന്‍ വായിക്കുന്നത് കേള്‍ക്കാന്‍ സ്ത്രീകള്‍ വാതില്‍ക്കല്‍ വന്ന് അത്ഭുതംകൂറുന്ന കണ്ണുകളോടെ നില്‍ക്കുമായിരുന്നു.സാധാരണ ഒരു വീട്ടില്‍ രണ്ടു മൈക്രോഫോണുകളും രണ്ടു രാമായയണങ്ങളുമാണ്‌ കാണുക.ഒരേ സമയം രണ്ടുപേര്‍ ഉണ്ടാകും വായിക്കാന്‍. അവര്‍ ക്ഷീണിതരായി എണീറ്റു പോകുന്നതുവരെ മറ്റുള്ളവര്‍ മുറുക്കാനും ചവച്ച്‌ കാത്തിരിക്കും.ഞാനും അച്ചനും വരുന്നതു കണ്ടാല്‍തന്നെ വായിച്ചുകൊണ്ടിരിക്കുന്നത്‌ എത്ര വൃദ്ധരായാലും ഒഴിഞ്ഞുതരുമായിരുന്നു. ഉച്ഛാരണശുദ്ധിപോലും നേരെയില്ലാത്ത എന്റെ വായനകേള്‍ക്കാന്‍ ഈ വയസനപ്പൂപ്പന്‍മാര്‍ എണീറ്റു മാറി എനിക്കവസരമൊരുക്കുന്നത്‌ ഞാന്‍ വിസ്മയത്തോടെയാണ്‌ നോക്കിക്കണ്ടത്‌.ഈ സ്നേഹവും പരിഗണനയും എനിക്കു സമ്മാനിക്കുന്നത്‌ രാമായണം എന്ന തടിച്ചപുസ്തകവും അതില്‍ കുനുകുനാ എഴുതിനിറച്ചിട്ടുള്ള വരികളുമാണെന്ന ചിന്തയാണ്‌ എന്നെ കാവ്യത്തിലേക്ക്‌ അടുപ്പിക്കുന്നത്‌. എന്നുവച്ചാല്‍ ഞാന്‍ അതേത്തുടര്‍ന്ന് കവിതയായ കവിതയൊക്കെ വായിച്ചു കാണാപ്പാഠമാക്കിയെന്നോ ലൈബ്രറികളില്‍ സ്ഥിരതാമസമാക്കിയെന്നോ ഇതിനു യാതൊരര്‍ത്ഥവുമില്ല.(ഇപ്പോഴും എന്റെ വായന വളരെ പരിമിതമാണ്.ഞാന്‍ വായിച്ചിട്ടുള്ളതിന്റെ നൂറുമടങ്ങു കടലാസുകള്‍ ഞാന്‍ എഴുതി വലിച്ചെറിയുകയോ ചുട്ടുകളയുകയോ ചെയ്തിട്ടുണ്ട്) സത്യത്തില്‍ സംഭവിച്ചത്‌ എനിക്കും ഇതുപോലെ എഴുതാനാകുമോ എന്ന പരീക്ഷണങ്ങള്‍ നടത്താന്‍ ഞാന്‍ തുടങ്ങി എന്നതാണ് ‌.എഴുത്തച്ഛന്‍ എന്നൊരു മഹാ കവിയാണ്‌ രാമായണം എഴുതിയതെന്നും അദ്ദേഹത്തിന് ചെവിയില്‍ അതു പാടിക്കൊടുത്തത്‌ ഒരു തത്തയാണെന്നും അച്ഛന്‍ പറഞ്ഞുതന്നിട്ടുണ്ടായിരുന്നു.അതുകൊണ്ട് ഞാന്‍ ആദ്യം വാശിപിടിച്ചത് എനിക്കും ഒരു തത്തയെ വേണം എന്നായിരുന്നു.ഒരു പക്ഷേ ധാരാളം പുസ്തകങ്ങള്‍ വായിച്ചിട്ടാണ് അദ്ദേഹം രാമായണം എഴുതിയതെന്ന് അഛന്‍ പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ നിറയെ പുസ്തകങ്ങള്‍ വായിക്കുകയും ഇന്നത്തെ അവസ്ഥയില്‍ ഒരു മോഹകവിയായി കുറിപ്പുകളെഴുതി കവിതയെന്നു ഞെളിയുകയും ചെയ്യുകയില്ലായിരുന്നു. &lt;/div&gt;&lt;br /&gt;&lt;div align="left"&gt;എതായാലും മൂന്നിലോ നാലിലോ പഠിക്കുമ്പോഴാണ്‌ എന്റെ ചരിത്രത്തിലെ ആദ്യ പരീക്ഷണം തുടങ്ങുന്നത്‌.പുറത്താരോടും കളിക്കാന്‍ വിടാത്തതുകൊണ്ട്‌ ഇതിനിടക്ക് എന്റെ നിര്‍ബന്ധത്തിനു വഴങ്ങി അച്ഛന്‍ എനിക്ക്‌ ഒരു തത്തയെ വാങ്ങിത്തന്നിരുന്നു.സ്കൂള്‍ വിട്ടുകഴിഞ്ഞാല്‍ ആ പാവം ജീവിയെ സംസാരിക്കാന്‍ പഠിപ്പിക്കുക എന്നതായിരുന്നു എന്റെ കഠിനമായ വ്യായാമം. ഓലയായിരുന്നു&lt;br /&gt;അക്കാലത്ത് ഞങ്ങളുടെ വീട്ടിനു മേല്‍ക്കൂര. വീട്ടില്‍ ഓലമേയുന്ന ദിവസം ആ തത്തയും കൂടും വീട്ടിനുവെളിയില്‍ സൂക്ഷിക്കേണ്ടിയിരുന്നു.ഒരു കൗതുകത്തിന്‌ ഞാന്‍ അതിന്റെ കൂടുതുറന്നു വിട്ടു.എന്നാല്‍ ചിറകിന്റെ ശക്തിക്കുറവുകൊണ്ടാവും ആ പാവം പക്ഷി അടുത്തുള്ള ഒരു ചെറുനാരകത്തിന്റെ ചില്ലകളിലൂടെ കാലുകളുടെയും ചുണ്ടുകളുടെയും സഹായത്തോടെ കുറച്ചു നടന്നതല്ലാതെ എങ്ങും പോയില്ല.പക്ഷേ കത്തുന്ന വെയിലില്‍ അന്നു വൈകും വരെ അതിനങ്ങനെ&lt;br /&gt;ജലപാനം‌പോലുമില്ലാതെ തപസ്സിരിക്കേണ്ടിവന്നു(അച്ഛന്‍ അതിനെ പിടിച്ച് വീണ്ടും കൂട്ടിലാക്കുന്നതുവരെ)&lt;/div&gt;&lt;br /&gt;&lt;div align="left"&gt;എന്റെ ആദ്യകവിത(ഒരു ബാലനെ സംബന്ധിച്ച് അതിനെ അങ്ങനെ വിളിക്കാം)എന്ന കൌതുകകരവും ദുഃഖകരവുമായ സംഭവം നടന്നത്‌ അന്നു വൈകുന്നേരമാണ്‌.അധികമായി വെയില്‍ കൊണ്ടിട്ടും എന്നത്തെയുമ്പോലെ ആഹാരം കിട്ടാത്തതിനാലും ആവണം ആ തത്ത പെട്ടെന്ന് അവശനാവുകയും കൂട്ടിനുള്ളില്‍ പിടഞ്ഞുവീണു മരിക്കുകയും ചെയ്തു.എന്റെ ഏറ്റവും പ്രിയപ്പെട്ട&lt;br /&gt;കളിക്കൂട്ടുകാരന്‍ എനിക്കു നഷ്ടമായി എന്ന ദു:ഖത്താ ല്‍ ഞാന്‍ കരഞ്ഞു എന്ന്‌&lt;br /&gt;ഇവിടെ എഴുതണമെന്നുണ്ടെനിക്ക്‌.പക്ഷേ സംഭവിച്ചത്‌ അതല്ല അച്ഛന്റെ ചാരുകസേരയില്‍ കയറിയിരുന്ന് ഞാന്‍ ഒരു കവിതയെഴുതി(എന്താണെഴുതിയതെന്നോ അതില്‍ എത്ര&lt;br /&gt;മണ്ടത്തരങ്ങളുണ്ടായിരുന്നെന്നോ ഇപ്പോള്‍ എനിക്കറിയില്ല).എന്നാല്‍ ഞാനത്‌ അച്ചനെക്കാണിച്ചപ്പോള്‍ കിട്ടിയ പ്രോല്‍സാഹനം ഭയങ്കരമായിരുന്നു.അച്ഛന്‍ എന്നെ ഒരു കവിയെന്ന നിലയില്‍ അമ്മയുടെമുന്നില്‍ അവതരിപ്പിച്ചു. അമ്മയുടെ മുന്നില്‍ അച്ചന്‍ എന്നെ പുകഴ്ത്തിസംസാരിക്കുമ്പോള്‍ ഞാന്‍ ആ പാവം തത്തയുടെ മരണം മറന്നു ഴിഞ്ഞിരുന്നു.സത്യത്തില്‍ ദു:ഖകരമായ ആ സംഭവത്തെ ഞാന്‍ എന്റെ വ്യക്തിപരമായ സന്തോഷത്തിനുവേണ്ടി&lt;br /&gt;കടലാസിലേക്കു പകര്‍ത്തുകയായിരുന്നു ചെയ്തത് .ഭീകരമായി എനിക്കിപ്പൊഴും തോന്നുതെന്തെന്നാല്‍, ഒരു ബാലചാപല്യം എന്ന നിലയിലല്ലാതെ ഒരു തരത്തിലും കാണാനാവാത്ത ആ സം‌ഭവത്തിനു പിന്നില്‍ പ്രേരകമായി പ്രവര്‍ത്തിച്ചതെന്തോ അതു തന്നെയാണ് ഇന്നും ഞാന്‍ എഴുതുന്നതിനു പിന്നിലെ രഹസ്യം എന്നതാണ്.ഏറ്റവും വേദനയുണര്‍ത്തുന്ന കാഴ്ചകളും എന്റെ കാഠിന്യമേറിയ അനുഭവങ്ങളും പോലും ഞാന്‍ ഇങ്ങനെ പകര്‍ത്തി പ്രദര്‍ശിപ്പിക്കുന്നു.ഈ പകര്‍ത്തലിലൂടെ എനിക്കു കിട്ടുന്ന സുഖം എന്റെ മനസ്സിലുണ്ടായിരുന്ന ദുഃഖത്തെ ഒട്ടുമുക്കാലും ഇല്ലാതാക്കുകയും&lt;br /&gt;ചെയ്യുന്നു.പലപ്പോഴും ദുഃഖമോ നിരാശയോ നിറഞ്ഞ വരികള്‍ എഴുതിക്കഴിഞ്ഞ്‌&lt;br /&gt;പിന്നീടെപ്പോഴെങ്കിലും വായിച്ചുനോക്കുമ്പോള്‍ ഇത്രയും നിരാശ എഴുതിവയ്ക്കാന്‍&lt;br /&gt;മാത്രം അവസ്ഥയില്‍ ആയിരുന്നോ ഞാന്‍ എന്ന്‌ സ്വയം ചിന്തിക്കാറുണ്ട്.എഴുത്തുകാരന് സമൂഹത്തോടുള്ള പ്രതിബദ്ധതയെക്കുറിച്ചൊക്കെ ചര്‍ച്ചവരുമ്പോള്‍ എന്റെ മനസിലെത്തുന്ന ചിരിയും ഇതാണ്.മറ്റൊരാളുടെ ദു:ഖത്തില്‍ സാധാരണക്കാരന്‍ കരയുമെങ്കില്‍ എഴുത്തുകാരന്‍ അതിനെ&lt;br /&gt;സാഹിത്യസൃഷ്ടിയായി പരിവര്‍ത്തനം ചെയ്യും.പ്രണയ പരാജയം സാധാരണക്കാരനെ ആത്മഹത്യ ചെയ്യിക്കുമ്പോള്‍ എഴുത്തുകാരനെ കവിയായി പുനസൃഷ്ടിക്കും.ഇതാണ് രസകരമായ എന്റെ കണ്ടെത്തല്‍.എന്തായാലും കവിതയിലുള്ള പരീക്ഷണങ്ങള്‍ ഞാന്‍ അധികം തുടര്‍ന്നില്ല എന്റെ മനസ്സിന്റെ ഒഴുക്കിനൊത്ത് നീന്താന്‍ പദ്യഭാഷക്ക് കഴിയില്ലെന്നും അത് പലപ്പോഴും കൃത്രിമമായി സൃഷ്ടിക്കേണ്ടിവരുന്നു എന്നതും കൊണ്ട് കുറേക്കാലം കഥകളും പിന്നെ പ്രണയലേഖനങ്ങളും അതിനു ശേഷം ഇപ്പോഴത്തെപ്പോലെ കുറിപ്പുകളും എഴുതി എന്റെ അസം‌തൃപ്തജീവിതം പകര്‍ത്തിയെഴുതി സം‌തൃപ്തമാകാനുള്ള ശ്രമത്തില്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു ഇപ്പോഴും. &lt;/div&gt;&lt;div align="left"&gt; &lt;/div&gt;&lt;div align="left"&gt;പറഞ്ഞുവന്നത്, എഴുത്തുകാരനെ സംബന്ധിച്ച് എല്ലാം ഒരു സബ്ജക്റ്റ് ആയിത്തീരുകയാണ് എന്നാണ്.അവന്റെ സ്വകാര്യമായ സുഖ ദുഖങ്ങള്‍ മുതല്‍ ഏറ്റവും അടുപ്പമുള്ള ഒരാളിന്റെ മരണം വരെ അവന് ലഹരികൊടുക്കുന്ന സൃഷ്ടിനടത്താന്‍ ഒരു പ്രതലം മാത്രമായി മാറുകയാണ് ചെയ്യുന്നത്.ഒരു&lt;br /&gt;സാധാരണ മനുഷ്യനോളം എഴുത്തുകാരന്‍ അവന്റെ ദുഖത്തെയും സുഖത്തെയും ദീര്‍ഘകാലം കൊണ്ടുനടക്കുന്നുണ്ട് എന്നു തോന്നുന്നില്ല.അവന്റെ വികാരങ്ങള്‍ നൈമിഷികമാണ്. അനുഭവിക്കുന്ന ഒരു നിമിഷത്തില്‍ അതിന്റെ തീവ്രമായ ആഴത്തില്‍ അനുഭവിക്കുന്നു എന്നതുസത്യമാണ്.ആ നിമിഷത്തിന്റെ തീവ്രത താങ്ങാനാവാതെ അവന്‍ ചിലപ്പോള്‍ ആത്മഹത്യയിലേക്ക് ഓടിപ്പോയേക്കാം. എന്നാല്‍ ആ നിമിഷത്തെ അതിജീവിച്ചുകഴിഞ്ഞാല്‍ അടുത്ത നിമിഷം അതുണ്ടാവുകയില്ല.ആ ഒരു നിമിഷത്തിന്റെ പ്രചോദനത്തില്‍ അവന്‍ അവന്റെ വികാരങ്ങളെ സൃഷ്ടിയിലേക്ക് വഴി തിരിച്ചുവിടുകയാണ് ചെയ്യുന്നത്.നശ്വരമായ ജൈവിക വികാരങ്ങളെ ജൈവികമായി&lt;br /&gt;പ്രകടിപ്പിക്കാതെ-കരയുകയോ ചിരിക്കുകയോ മരിക്കുകയോ ചെയ്യാതെ- എഴുത്തിലൂടെ അനശ്വരതയിലേക്ക് അതിജീവിപ്പിക്കുന്ന ഒരു രാസപ്രവര്‍ത്തനം അവനില്‍ നടക്കുന്നുണ്ടാകാം.ഒരു തരത്തില്‍ ഇത് ശുദ്ധമായ കാപട്യം തന്നെയാണ്.ഈ കാപട്യത്തെ അതിന്റെ ഏറ്റവും ശുദ്ധമായ അവസ്ഥയില്‍ പ്രതിഫലിപ്പിക്കുന്ന എന്തോ അതാണ് മികച്ച കവിതകള്‍ എന്നെനിക്കു&lt;br /&gt;തോന്നിയിട്ടുണ്ട്. &lt;/div&gt;&lt;div align="left"&gt;&lt;br /&gt;സാഹിത്യ സൃഷ്ടിയുടെ ഏറ്റവും അടിസ്ഥാനപരമായ അവസ്ഥയാണ് കവിതയെന്നും വേണമെങ്കില്‍ പറയാം.ഏറ്റവും അടിസ്ഥാനപരമായ ചിന്ത തന്നെ കവിതയാണ്.അതില്‍ ഈണം ഉണ്ടാവുകയോ ഇല്ലാതാവുകയോ ചെയ്യാം.പക്ഷേ അതില്‍ എഴുത്തുകാരന്‍ അനുഭവിച്ച ഒരു നിമിഷത്തിന്റെ&lt;br /&gt;ചോരപ്പാടുണ്ടായിരിക്കണം.അവന്റെ മനസ്സ് ഒഴുകിയെത്തുന്നുണ്ടാകണം.അതില്ലെങ്കില്‍ ഈണവും താളവും ഉണ്ടായിരുന്നാലും അതു കവിതയാവുകയില്ല.അതുപോലെ തന്നെ കവിതയെ ഗദ്യകവിതയെന്നും പദ്യ കവിതയെന്നും തിരിക്കുന്നതിലും വലിയ അര്‍ത്ഥമുണ്ടെന്ന് ഞാന്‍&lt;br /&gt;വിശ്വസിക്കുന്നില്ല.ഗദ്യത്തില്‍ താളവും ഈണവും ഇല്ല എന്നുപറയുന്നത് ശാസ്ത്രീയ സം‌ഗീതത്തിന്റെ രാഗവിസ്താരം കേട്ടു നില്‍ക്കുന്ന ഒരുവന്‍ ഇതിലെന്താണ് താളം എന്നു ചോദിക്കുമ്പോലെയാണ്. താളം എന്നത് ആവര്‍ത്തിച്ചുവരുന്ന ശബ്ദവ്യതിയാനങ്ങള്‍ ആണെന്നു ചിന്തിക്കുന്നവര്‍ക്ക് അതുമനസ്സിലാക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല.കാറ്റിന്റെയും വെയിലിന്റെയും താളം എന്നു ഞാന്‍&lt;br /&gt;പറഞ്ഞാല്‍ നിങ്ങള്‍ അം‌ഗീകരിച്ചുതരുമെന്നും തോന്നുന്നില്ല.ഇനി അതല്ല പാടാന്‍ വേണ്ട താളം എന്നാണുദ്ദേശിച്ചതെങ്കില്‍ എളുപ്പത്തില്‍ പാടാന്‍ വേണ്ടതാളം എന്നു തിരുത്തി പറയേണ്ടിയിരിക്കുന്നു. ഏതു നല്ല ഗദ്യകവിതയേയും എടുത്ത് നിങ്ങള്‍ നല്ലൊരു സം‌ഗീത സംവിധായകന്റെ അടുത്തുപോകൂ തീര്‍ച്ചയായും അയാള്‍ നല്ല ഈണത്തില്‍ താളത്തില്‍ ഇതുവരെ കേട്ടിട്ടില്ലാത്ത രാഗങ്ങളില്‍&lt;br /&gt;ഒരു മനോഹര ഗീതമായി അതിനെ പരിവര്‍ത്തനം ചെയ്തു തരും. &lt;/div&gt;&lt;div align="left"&gt;&lt;br /&gt;കവിതയെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് ഞാന്‍ മുന്‍പ് സൂചിപ്പിച്ചുകഴിഞ്ഞു.കവിതയെക്കുറിച്ചുള്ള തര്‍ക്കവിതര്‍ക്കങ്ങള്‍ ഞാന്‍ ഏറെവായിച്ചിട്ടില്ല അതിന്റെ സൌന്ദര്യശാസ്ത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളും&lt;br /&gt;പഠനങ്ങളും എനിക്ക് തികച്ചും വിരസമായാണ് എന്നും തോന്നിയിട്ടുള്ളത്. കവിത തികച്ചും ജൈവീകമായ ഒരു വികാരത്തിന്റെ അതിജൈവീകാവിഷ്കാരമാണ് എന്നുകരുതുന്നതുകൊണ്ടുതന്നെ അതുവായിച്ചുകഴിയുമ്പോള്‍ അത് എഴുതിയിരിക്കുന്നത് ദ്രാവിഡമൊ സംസ്കൃതമോ ആയിട്ടുള്ള&lt;br /&gt;വാക്കുകളുപയോഗിച്ചാണോ,ഇം‌ഗ്ലീഷിലാണോ മലയാളത്തിലാണോ തമിഴിലാണോ എന്നൊന്നും നോക്കാതെ ഞാന്‍ പുതുതായി എന്നില്‍ എന്തെങ്കിലും കണ്ടെത്തുന്നു എങ്കില്‍ ആ കവിത ഇഷ്ടപ്പെടുന്നു എന്നുള്ളതാണ് എന്റെ സത്യം. കവിതയോ മറ്റേതൊരു സാഹിത്യസൃഷ്ടിയോ ഭാഷയെ മനപ്പൂര്‍വ്വം ഉദ്ധരിക്കാന്‍ എന്തെങ്കിലും ശ്രമം നടത്തുന്നു എന്നും എനിക്ക് തോന്നിയിട്ടില്ല.എന്റെ മനസ്സില്‍&lt;br /&gt;തോന്നുന്നത് ഒരു ഭാഷയുടെയും സഹായമില്ലാതെ കുറെപ്പേരുടെ മനസ്സിലേക്ക് തരം‌ഗരൂപത്തില്‍ കടത്തിവിടാനും അത് അവരെ അനുഭവിപ്പിച്ചുകഴിയുമ്പോള്‍ എന്നെ വിടര്‍ന്ന കണ്ണുകളോടെ നോക്കിക്കൊണ്ട് ഇവന്‍ ആള് ചില്ലറക്കാരനല്ലല്ലോ എന്ന് അവരെക്കൊണ്ട് പറയിക്കാനും എനിക്കു&lt;br /&gt;സാധിക്കുമെങ്കില്‍ ഞാന്‍ കവിതക്ക് ഭാഷ ഉപയോഗിക്കുകയില്ല.ഭാഷ തീര്‍ച്ചയായും ചിന്തകളെ ട്രാന്‍സ്മിറ്റ് ചെയ്യാനുള്ള സങ്കേതം മാത്രമാണ്‌.ആ സങ്കേതം ഡീകോഡ്‌ ചെയ്തെടുക്കുന്നതരം റിസീവറുകള്‍ക്കു മാത്രമേ അത് ആസ്വദിക്കാന്‍ കഴിയൂ.(ഈ സാഹചര്യത്തിനെ പറഞ്ഞുഫലിപ്പിക്കാന്‍ ഈ ഇം‌ഗ്ലീഷ് വാക്കുകള്‍ക്കേ കഴിയൂ എന്ന എന്റെ(തെറ്റി?)ധാരണ കൊണ്ടാണ് തത്തുല്യമായ മലയാള പദങ്ങള്‍ തേടിപ്പോകാത്തത്).ഉദാഹരണത്തിന് ഞാന്‍ എഴുതുന്ന കവിതകള്‍ ഒരു തമിഴനെയോ തെലുങ്കനെയോ കന്നഡക്കാരനെയോ അനുഭവിപ്പിക്കാന്‍ എനിക്കു കഴിവില്ല.പക്ഷേ ഒരു മനുഷ്യന്റെ ജൈവീക വികാരങ്ങളില്‍ നിന്നും ഉത്പ്പാദിപ്പിക്കുന്ന ഒന്ന് എന്ന നിലയില്‍ അത് സാര്‍വ്വലൌകീകമാണു താനും. അങ്ങനെവരുമ്പോള്‍ എന്നെ സംബന്ധിച്ച് ഭാഷ ഒരു പരിമിതി കൂടിയാണ് .ഇങ്ങനെ ഒരേ സമയം സങ്കേതവും പരിമിതിയുമായിരിക്കുന്ന ഒന്നിനെ ഞാന്‍ എന്റെ ആവശ്യത്തിന് ഏറ്റവും ശക്തമായി എങ്ങനെ ഉപയോഗിക്കാമെന്ന് ചിന്തിച്ച് ഉചിതമെന്നു തോന്നുന്ന&lt;br /&gt;തരത്തില്‍ ഉപയോഗിക്കുന്നു എന്നേയുള്ളു.അങ്ങനെ ഉപയോഗിക്കുമ്പോള്‍ അതില്‍ അനിവാര്യമായ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. എന്റെതായ ഒരു ഭാഷ എനിക്കുണ്ടാക്കണമെന്നും അതിലൂടെ കൂടുതല്‍ ശക്തമായി എന്റെ അനുഭവങ്ങളെ -എന്നെത്തന്നെ- മറ്റുള്ളവരിലേക്ക് ഒഴുക്കണം എന്ന ചിന്ത ഉണ്ടാകും എന്നതും സത്യമാണ്. ഈ ചിന്തപോലും ഭാഷയുടെ വിനിമയ പരിമിതികളെ&lt;br /&gt;മറികടക്കാനുള്ള ഉല്‍ക്കടമായ ആഗ്രഹത്തില്‍ നിന്നും ഉണ്ടാകുന്നതാണ് .കടലാസും പേനയുമെടുത്ത് ഒരു മൂലക്കു ചെന്നിരുന്ന് ഇന്ന് കുറെ മാമൂലുകളെ തകര്‍ക്കണം എന്ന് ഒരു കവിയും ചിന്തിക്കും എന്ന് എനിക്ക് വിശ്വാസമില്ല. പഴയകാല കവിതകളോട് പുതിയ കവികള്‍ ഏതെങ്കിലും തരത്തിലുള്ള പുച്ഛം&lt;br /&gt;വച്ചുപുലര്‍ത്തും എന്നും എനിക്ക് തോന്നുന്നില്ല.പഴയ ഭാഷ പുതിയ അനുഭവങ്ങളെ സംവേദനം ചെയ്യാന്‍ പര്യാപ്തമല്ല എന്നു തോന്നുമ്പോള്‍ അവന്‍ പുതിയ ശൈലികള്‍ കണ്ടെത്തും എന്നാണ് തോന്നിയിട്ടുള്ളത്.മലയാളഭാഷയില്‍ ലോപിച്ചുപോയ എത്രയോ പദങ്ങളുണ്ട് .പര്യായപദങ്ങള്‍ എന്ന ഉപകരണം ഉപയോഗിച്ച് കവിതയെഴുതിയിരുന്ന കാലം കഴിഞ്ഞുപോയി എന്നുതന്നെയാണ്&lt;br /&gt;എന്റെ ചിന്ത .വൃത്തത്തില്‍ കവിതകെട്ടാനായിരുന്നു ഈ പര്യായ പദങ്ങള്‍ എന്നല്ലാതെ അതുകൊണ്ട് എന്തെങ്കിലും ഗുണം വിനിമയത്തില്‍ ഉണ്ടായിട്ടുണ്ടോ എന്നു ചിന്തിച്ചു നോക്കുക.ഭവാന്‍ ഇങ്ങാഗതനായാലും എന്ന് ഉരചെയ്യുന്നത് എന്തോ ആഡ്യതയാണെന്ന് കരുതിയിരുന്ന കാലം കഴിഞ്ഞു.ഇപ്പോള്‍ നീ ഇവിടെ വാ എന്നോ,നിങ്ങള്‍ ഇവിടെ വരൂ എന്നു പറയുന്ന് തന്നെയാണ് ഉണ്മയെന്ന് ആസ്വാദകനും എഴുത്തുകാരനും ഒരുപോലെ തിരിച്ചറിഞ്ഞിരിക്കുന്നു.അതുകൊണ്ടുതന്നെ വൃത്തത്തില്‍ കെട്ടാന്‍ നില്‍ക്കാതെ ഒരു കൂടം എടുത്തടിക്കുന്നതുപോലെ എങ്ങനെ തന്റെ ആശയങ്ങള്‍ ധ്വനിപ്പിക്കാന്‍ ഭാഷയെ ഉപയോഗിക്കാം എന്നാണ് പുതിയ എഴുത്തുകാരന്‍ ചിന്തിക്കുക.അതിന് അവന്‍ സ്വീകരിക്കുന്ന വഴി ലളിതമായ,നിത്യജീവിതത്തില്‍ നിലനില്‍ക്കുന്ന പദങ്ങളുപയ്യോഗിച്ച് പുതുമയുള്ള,ഇനിയും സൃഷ്ടിക്കപ്പെടാത്ത സൂക്ഷ്മ ബിംബങ്ങള്‍ സൃഷ്ടിക്കുകയാണ്.അതില്‍ പരാജയപ്പെടുകയോ വിജയിക്കുകയോ ചെയ്യുന്നവരുണ്ടാകും.പക്ഷെ പരീക്ഷണം ആ വഴിക്കു തന്നെയാണ് നടക്കുന്നത്.കൂഴൂരിന്റെ “&lt;a href="http://vishakham.blogspot.com/2007/02/blog-post_12.html"&gt;എന്നെയറിയില്ല&lt;/a&gt;“ എന്ന കവിതയും വിഷ്ണുപ്രസാദിന്റെ&lt;br /&gt;&lt;a href="http://prathibhasha.blogspot.com/2006/11/blog-post_1831.html"&gt;“പാപി“&lt;/a&gt; എന്ന കവിതയും കെ എം പ്രമോദിന്റെ “&lt;a href="http://pramaadam.blogspot.com/2007/10/blog-post.html"&gt;നീലക്കുറിഞ്ഞി&lt;/a&gt;“ യും അനിലന്റെ “&lt;a href="http://raappani.blogspot.com/2007/05/blog-post.html"&gt;കുഞ്ഞുബൈദാപ്ല&lt;/a&gt;“ യും ഐശിബിയുടെ “&lt;a href="http://aisibi.blogspot.com/2007/04/blog-post_30.html"&gt;പ്രസവവേദന&lt;/a&gt;“ യുമൊക്കെ ബലമുള്ള ഇത്തരം പരീക്ഷണങ്ങള്‍ക്ക് ബ്ലോഗിലുള്ള ഉദാഹരണങ്ങളാണ്. വൃത്തവും താളവും ഒക്കെ ഒരുക്കിയെടുത്ത് കവിതയെ ഉരുക്കി ഒഴിക്കാന്‍ ഇവര്‍ക്കാര്‍ക്കും കഴിവില്ല എന്നു ഞാന്‍ കരുതുന്നില്ല.ഒരു മന്ത്രം പോലെ കാതുകളില്‍ നിന്നും കാതുകളിലേക്ക് പകരാന്‍ കഴിയുന്ന ഒരു രസവിദ്യ തേടി അവര്‍ മുറിഞ്ഞവാക്കുകള്‍ കൊണ്ട് സംസാരിക്കുന്നു എന്നേ എനിക്കു തോന്നിയിട്ടുള്ളു.അതിലാണ് ഉണ്മയെന്ന് അവര്‍ ചിന്തിക്കുന്നു ചുരുങ്ങിയപക്ഷം ഇപ്പോഴെങ്കിലും.&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;ഇങ്ങനെ മുറിഞ്ഞ വാക്കുകളുപയോഗിച്ചും ഒട്ടും ഇമ്പമില്ലാതെയും എഴുതുന്നതുകൊണ്ട് ഞാന്‍ ഗദ്യ കവിതകള്‍ വായിക്കില്ല എന്നു പറഞ്ഞ് ഒരാള്‍ ചങ്ങമ്പുഴയുടെയോ ഓ എന്‍ വി കുറുപ്പിന്റെയോ പിന്നാലെ പോയാല്‍ കൈവീശി ഒരു റ്റാറ്റാ പറയുകയല്ലാതെ വേറെ വഴിയില്ല.ഞാന്‍ സിനിമാ കാണില്ല എന്നു ദൃഡപ്രതിജ്ഞയെടുത്തിരിക്കുന്ന ഒരു പ്രിയ സുഹൃത്ത് എനിക്കുണ്ട്****.അദ്ദേഹത്തോടുള്ള സര്‍വ്വ സ്നേഹാദരങ്ങളോടും കൂടി ഞാന്‍ അയാളെ ഒറ്റക്കിരുത്തിയിട്ട് സിനിമകാണാന്‍ പോകും എന്നല്ലാതെ എനിക്കൊന്നും ചെയ്യാനില്ല.ഇത്തരം ഭാഷാപ്രേമവും സാമൂഹിക സാഹിത്യ സാംസ്കാരിക പ്രതിബദ്ധതയുമൊക്കെ ശുദ്ധമായ കാപട്യങ്ങളായേ എനിക്കു കാണാന്‍ കഴിഞ്ഞിട്ടുള്ളു.ഒരു കൊച്ചു കരുണാനിധി തങ്ങള്‍ക്കുള്ളില്‍ ഒളിച്ചിരിക്കുന്നു എന്ന് പതിഞ്ഞ ശബ്ദത്തില്‍ വിളിച്ചു പറയുകയാണ് അവര്‍ ചെയ്യുന്നത്.ഭാഷയല്ല സാഹിത്യം എന്ന് മനസ്സിലാക്കാത്തതു കൊണ്ടുള്ള പ്രശ്നമാണിത്.ഭാഷ സാഹിത്യത്തിന്റെ ഉപകരണവും സാഹിത്യം ജീവിതത്തിന്റെ അതി ജൈവിക അവസ്ഥയുമാണ്. പാല്‍പ്പൊടി വെള്ളത്തിലിട്ടാല്‍ പാലാകുന്നതു പോലെയാണ് സാഹിത്യം ആര്‍ദ്രതയുള്ള ആസ്വാദക മനസ്സില്‍ പ്രവര്‍ത്തിക്കുന്നത്.നനവില്ലെങ്കില്‍ അയ്യോ ഇത് വെറും പോടിമാത്രമാണെന്ന നിലവിളിമാത്രമേ അവനില്‍ നിന്നും പ്രതീക്ഷിക്കേണ്ടതുള്ളു.കുമ്മായമല്ലേ ഇതെന്നുപറഞ്ഞ് വലിച്ചെറിയുകയും ചെയ്തെന്നിരിക്കും. &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;കവിത ലിഖിതമായ അവസ്ഥയില്‍ മാത്രമേയുള്ളു എന്നും എനിക്കഭിപ്രായമില്ല.ഒരു പ്രാവ് വട്ടമിട്ടു പറന്ന് ചിറകുകള്‍ മാടിയൊതുക്കി വായുവിനെ കബളിപ്പിച്ച് നിലത്തിറങ്ങുന്ന കാഴ്ച്ക കാവ്യാത്മകമാണ്.ഒരു കുഞ്ഞ് ആള്‍ക്കൂട്ടത്തിനിടയില്‍ വച്ച് അമ്മയുടെ മുലകുടിക്കാന്‍ വസ്ത്രം പിടിച്ചുമാറ്റുമ്പോള്‍ വാത്സല്യത്തോടെ കുഞ്ഞിനെയും ജാള്യതയോടെ ചുറ്റും നില്‍ക്കുന്നവരെയും&lt;br /&gt;നോക്കുന്ന സ്ത്രീയുടെ നോട്ടം കാവ്യാത്മകമാണ്.എതിരെ വരുന്ന പെണ്‍കുട്ടിയുടെ മുഖസൌന്ദര്യം ആസ്വദിച്ചുകൊണ്ട് ഞാന്‍ നടന്നുപോകുമ്പോള്‍ കടന്നുപോകുംവരെ അവള്‍ എന്നെ മനപ്പൂര്‍വ്വം നോക്കാതിരിക്കുകയും ഒരുനോക്കുകൂടി കാണാന്‍ ഞാന്‍ തിരിഞ്ഞുനോക്കുന്ന അതേ നിമിഷത്തില്‍&lt;br /&gt;അവളും തിരിഞ്ഞുനോക്കുകയും ചെയ്യുന്ന അവസ്ഥ കാവ്യാത്മകമാണ്.ഇങ്ങനെ കാവ്യാത്മകം-പൊയറ്റിക്-ആയ ജീവിതത്തില്‍ അലിഞ്ഞുജീവിക്കുമ്പോഴാണ് കവിത കണ്ടെത്താന്‍ കഴിയുന്നത് .പക്ഷേ ഇതൊക്കെ എങ്ങനെ ഞാന്‍ കണ്ട രീതിയില്‍ മറ്റൊരാള്‍ക്ക് കാട്ടിക്കൊടുക്കും എന്ന ചിന്തയുണ്ടാകുമ്പോഴാണ്.ഭാഷയുടെ ആവശ്യം വരുന്നത്.അത് ചലച്ചിത്ര ഭാഷയാകാം ചിത്രഭാഷയാകാം പാട്ടിലൂടെയാകാം പറച്ചിലിലൂടെയാകാം.ചില ചിത്രങ്ങള്‍ കവിതയാണ്.ചില ഫോട്ടോ ഗ്രാഫുകള്‍ കവിതയാണ്.ചില സിനിമകള്‍ കവിതയാണ്. &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;ഈ പറയുന്നതൊക്കെ വെറും വാചകക്കസര്‍ത്തുമാത്രമാണെന്ന് ചിലര്‍ക്കഭിപ്രായം ഉണ്ടായേക്കാം.അവരോട് എനിക്കിത്രമാത്രമേ ചോദിക്കാനുള്ളു.വരികള്‍ മുറിച്ചുമുറിച്ചെഴുതുന്നതാണ് കവിതയെന്നും അല്ലാത്തതൊക്കെ കഥയെന്നുമാണോ നിങ്ങളിത്രകാലവും ധരിച്ചിരിക്കുന്നത്?&lt;br /&gt;ഇം‌ഗ്ലീഷ് വായിക്കാനും അര്‍ഥമറിയാനും കഴിയുന്ന ഒര് വായനാ സമൂഹത്തിനു മുന്നില്‍ ഒരു ഇം‌ഗ്ലീഷ് വാക്ക്, ആ വാക്കുകൊണ്ട് അര്‍ത്ഥം കിട്ടുന്ന അവസ്ഥയുടെ വരള്‍ച്ച എടുത്തു കാണിക്കുന്നതിലേക്ക് വേണ്ടി അതേപടി ഉപയോഗിച്ചുപോയാല്‍ കവിതയും ഭാഷയും നശിച്ചുപോകും എന്ന രീതിയില്‍&lt;br /&gt;ശിഥിലമായാണോ നിങ്ങള്‍ ഭാഷയേയും കവിതയേയും കണ്ടിരിക്കുന്നത്? &lt;/div&gt;&lt;div align="justify"&gt; &lt;/div&gt;&lt;div align="justify"&gt;****&lt;/div&gt;&lt;div align="justify"&gt;1.a &lt;a href="http://suyodhanan.blogspot.com/2007/10/blog-post_29.html"&gt;ഇമ്പവും താളവും ഇല്ലാത്ത ഉത്തരാധുനിക കവിത&lt;/a&gt;&lt;/div&gt;&lt;div align="justify"&gt;&lt;a href="http://suyodhanan.blogspot.com/2007/10/blog-post_29.html"&gt;&lt;/a&gt; &lt;/div&gt;&lt;div align="justify"&gt;1.b &lt;a href="http://thapal.blogspot.com/2007/10/blog-post.html"&gt;ശുദ്ധമായ മലയാള കവിത&lt;/a&gt;&lt;/div&gt;&lt;div align="justify"&gt; &lt;/div&gt;&lt;div align="justify"&gt;2.**** ഇതു വായിക്കുകയാണെങ്കില്‍ എന്നെ കണ്ണുരുട്ടിക്കാണിക്കല്ലേ :)&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3306001095519288111-2795229405233865429?l=sanathanavayana.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sanathanavayana.blogspot.com/feeds/2795229405233865429/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3306001095519288111&amp;postID=2795229405233865429' title='39 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3306001095519288111/posts/default/2795229405233865429'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3306001095519288111/posts/default/2795229405233865429'/><link rel='alternate' type='text/html' href='http://sanathanavayana.blogspot.com/2007/11/blog-post.html' title='ശുദ്ധകവിതയും-അശുദ്ധകവികളും ചില ചിന്തകള്‍'/><author><name>സനാതനന് ‍| sanathanan</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://4.bp.blogspot.com/_jNjALnxRp0E/SqpCWK3TmlI/AAAAAAAACPM/pssKVLFMQQE/S220/Picture+002.jpg'/></author><thr:total>39</thr:total></entry><entry><id>tag:blogger.com,1999:blog-3306001095519288111.post-5989837488563309955</id><published>2007-10-21T08:41:00.000+03:00</published><updated>2007-10-23T08:51:32.301+03:00</updated><title type='text'>ഒരേ കടല്‍-ഒരു വായന</title><content type='html'>മനുഷ്യ ജീവിതത്തിന്റെ ഉണ്മകളെക്കുറിച്ചുള്ള എല്ലാ അന്വേഷണങ്ങള്‍ക്കും രണ്ട് ചിറകുകളുണ്ട്.തികച്ചും വിഭിന്നമായ എതിര്‍ ദിശയിലേക്കു പറക്കുന്ന രണ്ട് ചിറകുകള്‍.അതുകൊണ്ടുതന്നെ എന്താണു ഉണ്മ എന്ന അന്വേഷണത്തിന് തൃപ്തമായ ഒരു ഉത്തരം കണ്ടെത്താന്‍ കഴിയുന്നതിനുമുന്‍പേ ഈ ചിറകുകളുടെ എതിര്‍ ത്വരണത്തില്‍ ഉടലും മനവും തളര്‍ന്ന് നാം ചോദ്യങ്ങളുടെ ഒരു ഘനസാഗരത്തിലേക്ക് ഇടിഞ്ഞുവീഴുന്നു.തീരെ പരിതാപകരമായ ഈ മാനുഷിക അന്വേഷണത്തെ ഒരു സിനിമ എന്ന കലാരൂപത്തിന് സാധ്യമായ എല്ലാ പേശീബലത്തോടുംകൂടി കൊത്തിവച്ചിരിക്കുന്നു ശ്യാമപ്രസാദ് ഒരേ കടല്‍ എന്ന തന്റെ കവിതയില്‍.(ശരിക്കും ഈ ചലച്ചിത്രത്തെ- പുളിച്ചുപോയ വിശേഷണമാണെന്നറിയാമെങ്കിലും- കവിത എന്നു തന്നെ വായിക്കാനാണ് എനിക്കിഷ്ടം.)മനുഷ്യന് ജീവിക്കാന്‍ എന്തൊക്കെയാണ് വേണ്ടത്.!നല്ല ആഹാരവും നല്ല ഭക്ഷണവും നല്ല വസ്ത്രങ്ങളും ഉണ്ടെങ്കില്‍ അവന്റെ ജീവിതം സഫലമാകുമോ?സ്നേഹവും ബന്ധങ്ങളും മനുഷ്യന് യാതൊരുവിധത്തിലും ആവശ്യമില്ലാത്ത,അര്‍ഥശൂന്യമായ ചപല വികാരങ്ങളാണൊ?ശരി തെറ്റുകളുടെ നിര്‍വചനങ്ങള്‍ സമൂഹം അതിന്റെ വ്യവസ്ഥാപിതക്കുവേണ്ടി നമുക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന പാഴ്‌ഭാരങ്ങളാണോ?ഇങ്ങനെ മനുഷ്യന്‍ കാലാകാലമായി ചോദിച്ചുകൊണ്ടിരിക്കുന്നതും ഇനിയും ഉത്തരം കണ്ടെത്തിയിട്ടില്ലാത്തതുമായ ചോദ്യങ്ങളുടെ കുതിരകളെ കാഴ്ചക്കാരനുമേല്‍ അഴിച്ചുവിടുന്നു ഈ ചലച്ചിത്രം.&lt;br /&gt;&lt;br /&gt;ബംഗാളി എഴുത്തുകാരനായ സുനില്‍ ഗംഗോപാദ്ധ്യായയുടെ ‘ഹീരക്‌ ദീപ്തി’ എന്ന നോവലിനെ ആസ്പദമാക്കി നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം മലയാള ചലച്ചിത്രത്തിന്റെ കെട്ടില്‍ നമുക്ക് പരിചയമില്ലാത്ത ഒരു കാഴ്ച്ച തന്നെയാണ് ഒരുക്കിയിരിക്കുന്നത്.സാധാരണ മലയാള സിനിമകളില്‍ കാണാറുള്ള സദാചാരപരമായ ഒത്തുതീര്‍പ്പുകള്‍ ഒന്നും ഇല്ലാതെ നേര്‍വഴിയില്‍ ഒരു കഥ പറഞ്ഞു തീര്‍ക്കാന്‍ ആര്‍ജ്ജവം കാണിച്ചു എന്നതാണ് ഈ ചലച്ചിത്രത്തിന് മലയാള സിനിമാ ചരിത്രത്തില്‍ ഉണ്ടാക്കിക്കൊടുക്കാന്‍ പോകുന്ന ഏറ്റവും വലിയ പെരുമ.ഒരു ദൃശ്യകലയെന്ന എല്ലാസാധ്യതകളെയും മുതലെടുക്കാന്‍ ടെലിഫിലുമുകളില്‍ ശ്യാമപ്രസാദ് കാണിച്ചിരുന്ന കയ്യടക്കം നമുക്ക് ആദ്യമായി അദ്ദേഹത്തിന്റെ സിനിമയില്‍ അനുഭവവേദ്യമായത് അകലെയില്‍ ആയിരുന്നു.എന്നാല്‍ അകലെ എന്ന ചലച്ചിത്രത്തില്‍ നിന്നും എത്രയോ ചുവടുകള്‍ മുന്നിലാണ് ഈ രചന.&lt;br /&gt;&lt;br /&gt;തികച്ചും ദാര്‍ശനികമായ കുറെചോദ്യങ്ങള്‍ സിനിമയില്‍ ഇതള്‍വിരിയുന്നത് ലോകപ്രസിദ്ധനായ ഒരു സാമ്പത്തികവിദഗ്ദ്ധനും ഒരിടത്തരം കുടും‌ബത്തിലെ ഭര്‍തൃമതിയായ സ്ത്രീയും തമ്മിലുള്ള ശാരീരിക മാനസിക വ്യാപാരങ്ങളുടെ ഹൃദയസ്പര്‍ശിയായ കഥപറഞ്ഞുകൊണ്ടാണ്.മമ്മൂട്ടി അവതരിപ്പിക്കുന്ന നാഥന്‍ എന്ന സാമ്പത്തിക വിദഗ്ദ്ധന്‍ ബന്ധങ്ങളിലും സ്നേഹത്തിലും കെട്ടുപാടുകളിലും തെല്ലും വിശ്വസിക്കുന്നില്ല.ഈ അറിവ് എറിഞ്ഞുതന്നുകൊണ്ടാണ് ശ്യാമപ്രസാദ് പ്രേക്ഷകനുമുന്നില്‍ സിനിമ തുറക്കുന്നത്.തന്നെ ഒരു നോക്കുകാണാന്‍ മരണക്കിടക്കയില്‍ ഇളയമ്മ ആഗ്രഹിക്കുന്നു എന്നറിയിക്കുന്ന ഫോണ്‍വിളിയിലാണ് സിനിമയുടെ ആദ്യ സീന്‍.എന്നാല്‍ ബന്ധങ്ങള്‍ കെട്ടുപാടുകളാണെന്നു വിശ്വസിക്കുന്ന അയാള്‍ പോകുന്നില്ല.അയാളുടെ ഫ്ലാറ്റിനു താഴത്തെനിലയില്‍ താമസിക്കുന്ന തൊഴിലില്ലായ്മകൊണ്ട് പട്ടിണിപിടികൂടിയ കുടുംബത്തിലെ നാഥയാണ് മീരാജാസ്മിന്‍ അവതരിപ്പിക്കുന്ന ദീപ്തി(മീരാജാസ്മിന്റെ അഭിനയ മികവ് എടുത്തുപറയേണ്ടത് തന്നെ) .ആകസ്മികമായ ചിലകണ്ടുമുട്ടലുകളിലും സഹായാഭ്യര്‍ഥനകളിലും തുടങ്ങുന്ന അവരുടെ ബന്ധം വളരെത്താമസിയാതെ ശാരീരികബന്ധത്തില്‍ ചെന്നെത്തുന്നു.എന്നാല്‍ ഈ ശാരീരിക ബന്ധം തുടങ്ങുന്ന മുഹൂര്‍ത്തം ശ്രദ്ധേയമാണ്.ഇളയമ്മ മരിച്ച് അതിന്റെ സന്തോഷം മദ്യത്തിന്റെ പുറത്ത് ആസ്വദിച്ചിരിക്കുന്ന അയാളുടെ അടുത്തേക്ക് ഭര്‍ത്താവിന് ഒരു ജോലി ശരിയാക്കിത്തരണം എന്ന അഭ്യര്‍ഥനയുമായിട്ടാണ് ആ സ്ത്രീ എത്തുന്നത്.അയാള്‍ക്ക് ആഘോഷിക്കാന്‍ ഒരു സ്ത്രീയെ വേണമായിരുന്നു.അവള്‍ അത് തടയുന്നുമില്ല.ഒരു ബന്ധത്തില്‍ നിന്നു മോചിതനായി എന്ന അഘോഷത്തില്‍ അറിഞ്ഞോ അറിയാതെയോ അയാള്‍ കൂടുതല്‍ കടുപ്പമുള്ള മറ്റൊരു ബന്ധത്തിനു തുടക്കമിടുന്നു എന്നിടത്താണ് സിനിമയുടെ ഐറണി തുടങ്ങുന്നത്.അതിന് നാഥന്‍ എന്ന വിശാലമായ കാഴ്ചപ്പാടുള്ള പുരുഷന്‍ ഉപയോഗിക്കുന്ന വഴി സഹായം ചെയ്യുക എന്നചൂഷണവും.&lt;br /&gt;&lt;br /&gt;തനിക്ക് അവള്‍ അതുവരെ കണ്ടിട്ടില്ലാത്തവിധം ആസ്വാദ്യയായ ഒരു പെണ്ണുമാത്രമാണെന്ന് അയാള്‍ പലപ്പോഴും അവളോടുതന്നെ പറയുന്നുണ്ട്.ഒരിക്കള്‍ അവള്‍ അയാളുടെ മുറിയിലേക്കു വരുമ്പോള്‍ അയാളുടെ മറ്റൊരു സ്ത്രീസുഹൃത്തിന്റെ ഉടുപ്പ് കണ്ടുകിട്ടുന്നു.അയാള്‍ പറയുന്നു.എനിക്കു ധാരാ‍ളം സുഹൃത്തുക്കളുണ്ട്.അവള്‍ ചോദിക്കുന്നു.സ്ത്രീകളോ?അയാള്‍ പറയുന്നു സ്ത്രീകളും... പിന്നീടൊരിക്കല്‍ അയാള്‍ അവളുടെ മുഖത്തുനോക്കിത്തന്നെ പറയുന്നു.എനിക്കു വേണ്ടത് നിന്റെ ശരീരം മാത്രമാണ്.അതിലപ്പുറമൊന്നും നീ എന്നില്‍ നിന്നും പ്രതീക്ഷിക്കരുത്.അവള്‍ അയാളോടു ചോദിക്കുന്നു എന്നെ വെറുമൊരു ശരീരമായിട്ടണോ കാണുന്നത്?....&lt;br /&gt;&lt;br /&gt;അതേത്തുടര്‍ന്ന് അയാളുമായുള്ള ബന്ധം തുടരാന്‍ അവള്‍ വിസമ്മതിക്കുകയാണ്.എന്നാല്‍ നാഥനില്‍ നിന്നും അവള്‍ ഗര്‍ഭിണിയാകുന്നതോടെയാണ് സിനിമ ജീവിതവുമായുള്ള യഥാര്‍ത്ഥമായ സംഘട്ടനങ്ങളുടെ മൈതാനത്തിലേക്ക് എത്തിച്ചേരുന്നത്.പട്ടിണിയെക്കുറിച്ച് പുസ്തകമെഴുതുന്ന നാഥന്‍ പട്ടിണിയുടെ യഥാര്‍ഥ ഉറവിടമായി കാണുന്നത് സാമര്‍ഥ്യത്തെയും സാമര്‍ഥ്യമില്ലായ്മയേയുമാണ്.അയാള്‍ പറയുന്നു ജോലി വേണമെങ്കില്‍ അന്വേഷിക്കണം,കാണേണ്ടവരെ പോയി കാണണം.(അവള്‍ അയാളെ പോയി കാണുന്നതോടെ അവളുടേ ഭര്‍ത്താവിനു ജോലി ലഭിക്കുകയും ചെയ്യുന്നു.)സിനിമയുടെ പലയിടങ്ങളിലും ഇങ്ങനെ സ്വയം സൃഷ്ടിച്ചുവച്ചിട്ടുള്ള ആദര്‍ശവാദത്തിന്റെ പുറന്തോടിലൊളിക്കുന്ന ഒച്ചായി മാറുന്ന നാഥനെ നമുക്കു കാണാം.നീ എനിക്കു വെറും ഒരു ശരീരം മാത്രമാണെന്നും നിനക്കുവേണമെങ്കില്‍ മാത്രം എന്നെത്തേടിവന്നാല്‍ മതിയെന്നും പറയുന്ന അയാള്‍ ഒരു രാത്രിയില്‍ അവളുടെ വാതിലില്‍ മുട്ടി ഒന്നുമുകളിലേക്ക് വരൂ എനിക്ക് നിന്നെക്കൊണ്ട് ഒരാവശ്യമുണ്ട് എന്നു കെഞ്ചുന്ന ഒരു രം‌ഗമുണ്ട്.ഇതിലൂടെ അയാളുടെ വ്യക്തിത്ത്വത്തില്‍ അയാള്‍പോലും അറിയാതെ ഒളിഞ്ഞിരിക്കുന്ന കാപട്യം മാത്രമല്ല,സ്നേഹിക്കുന്ന പുരുഷനല്ലാതെ ശരീരം പങ്കുവയ്ക്കുന്നത് പാപമാണെന്നും സ്നേഹിക്കുന്നപുരുഷന്‍ അതു ഭര്‍ത്താവല്ലെങ്കില്‍കൂടി താന്‍ ചെയ്യുന്ന സമര്‍പ്പണത്തില്‍ പശ്ച്ചാത്താപമില്ലെന്നും ഉറച്ചു വിശ്വസിക്കുന്ന ഒരു സ്ത്രീയുടെ മനസ്സുകൂടി വെളിവാകുന്നു.മറ്റൊരു രം‌ഗത്തില്‍ അയാളുടെ സുഹൃത്തായ ബേല ഒരുയാചകബാലനു കാശുകോടുക്കുമ്പോള്‍ അയാള്‍ എതിര്‍ക്കുന്നു.അയാളുടെ ആദര്‍ശം അങ്ങനെ കാശുകൊടുക്കുന്നത് ഭിക്ഷാടനം പ്രോത്സാഹിപ്പിക്കുകയേ ഉള്ളു എന്നാണ്.എന്നാല്‍ അവന്റെ വിശപ്പിന് പണം‌മാത്രമാണ് പ്രതിവിധി എന്ന രീതിയില്‍ ബേല സംസാരിക്കുമ്പോള്‍ അസ്വസ്ഥനായിക്കൊണ്ട് സംഭാഷണം അവസാനിപ്പിക്കാന്‍ പറയുന്ന നാഥനെ നമുക്കു കാണാം.അതിന്റെ അര്‍ഥം അയാളുടെ മുന്‍പില്‍ പ്രധിവിധികള്‍ ഇല്ല എന്നതും ആദര്‍ശം അയാളുടെ രക്ഷാകവചമാണ് എന്നതുമാണ്. ഇവിടങ്ങളില്‍ മാത്രമല്ല ബന്ധങ്ങളില്‍ വിശ്വസിക്കുന്നില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇളയമ്മയെ കാണാന്‍ പോകാതിരിക്കുന്ന അയാള്‍ അവരുടെ മരണ ശേഷം മദ്യത്തിലും സ്ത്രീ ശരീരത്തിലും അഭയം തേടുന്നു എന്നയിടത്തും,ദീപ്തിയെ സഹായിക്കുന്നതിന്റെ അവകാശം ചൂഷണം ചെയ്തല്ല അവളുമായി രമിക്കുന്നതെന്ന് അവകാശപ്പെടുന്ന നാഥന്‍ സഹായം തേടിച്ചെല്ലുമ്പോഴാണ് അവളെ താനുമായി ശയിക്കാന്‍ പ്രേരിപ്പിക്കുന്നത് എന്നയിടത്തും ഈ വൈരുധ്ദ്യം നമുക്കു കാണാന്‍ കഴിയും.&lt;br /&gt;&lt;br /&gt;അയാളില്‍ നിന്നും ഗര്‍ഭിണിയാകുന്നതോടെ ദീപ്തിയുടെ മാനസിക നില തകരുകയാണ്.അതുവരെ പാപബോധത്തിന്റെ ലാഞ്ചനപോലും കാണിക്കാതിരുന്ന അവള്‍ അതോടെ താന്‍ നശിപ്പിക്കപ്പെട്ടു എന്ന ചിന്തയില്‍ നീറുന്നു.താന്‍ ഗര്‍ഭിണിയാണ് എന്നറിയിക്കാന്‍ ദീപ്തി അയാളുടെ അടുത്തേക്ക് പോകുമ്പോഴും അയാള്‍ അതേപ്പറ്റിയൊന്നും ചിന്തിക്കുന്നതേയില്ല.അയാള്‍ പറയുന്നത് നീയിങ്ങടുത്തുവാ ഗര്‍ഭിണിയായ ഒരു സ്ത്രീയേയും ഞാനിതുവരെ ഇത്ര അടുത്തു കണ്ടിട്ടില്ല എന്നാണ്.ഗര്‍ഭത്തെക്കുറിച്ചും കുഞ്ഞുങ്ങളെക്കുറിച്ചുമുള്ള അയാളുടെ കാഴ്ചപ്പാടും വിഭിന്നമല്ല ഓരോ മണിക്കൂറിലും ലോകത്ത്‌ 7500 കുഞ്ഞുങ്ങള്‍ ജനിക്കുന്നു.അയാള്‍ നിര്‍വ്വികാരനായി പറയുന്നു..തികഞ്ഞ ഭൌതീകവാദത്തില്‍ സ്നേഹത്തേയും ബന്ധങ്ങളേയും തള്ളിപ്പറയുന്ന അയാള്‍ക്കുമുന്നില്‍ താന്‍ അയാളുടെ ഗര്‍ഭം ചുമക്കുന്നവളാണെന്ന രഹസ്യം പോലും പറയാതെ അവള്‍ തിരിച്ചിറങ്ങുന്നു.ഇങ്ങനെ പടികയറിപ്പോകലിനും ഇറങ്ങിവരവിലും കൂടി സാമ്പത്തികവും സാമൂഹികവുമായുള്ള ഒരു ഉപരിനീച വ്യത്യാസം ധ്വനിപ്പിച്ചിരിക്കുന്നു സം‌വിധായകന്‍.&lt;br /&gt;കുഞ്ഞ് പിറക്കുന്നതോടെ ദീപ്തിയുടെ പാപബോധം അവളെ തികച്ചും ഭ്രാന്തിയാക്കി മാറ്റുകയാണ്.ഒരു രാത്രി അവളുടെ ഭര്‍ത്താവ് ഉണര്‍ന്നു നോക്കുമ്പോള്‍ ഒരു വൃത്തികെട്ട വസ്തുവിനെയെന്നപോലെ കുഞ്ഞിനെയും തൂക്കിപ്പിടിച്ച് പുറത്തേക്ക് പോകാന്‍ തുനിയുന്ന ദീപ്തിയെയാണ് കാണുന്നത്.ഞാന്‍ നമ്മുടെ കുഞ്ഞിനെ കളഞ്ഞിട്ടുവരട്ടെ ഒരൊ മിനിട്ടിലും ലോകത്ത് 7500 കുഞ്ഞുങ്ങള്‍ ജനിക്കുന്നു ഇതാണ് അവള്‍ പറയുന്നത്.&lt;br /&gt;&lt;br /&gt;അവള്‍ക്ക് ഭ്രാന്തായി എന്നറിയുമ്പോഴും നാഥന്‍ സ്വയം രക്ഷയുടെ ആദര്‍ശകവചം തേടി പോകുന്നു.അയാളെ സം‌ബന്ധിച്ച് സ്ത്രീയും പുരുഷനും തമ്മിലുള്ള ശാരീരിക ബന്ധത്തില്‍ ശരി തെറ്റുകളുടെ യാതൊരു പ്രശ്നവുമില്ല.ഇത് അയാള്‍ ഒരിക്കല്‍ ദീപ്തിയോടും പറയുന്നുണ്ട്.അവള്‍ ചോദിക്കുന്നു.എന്നോട് സ്നേഹമില്ലെങ്കില്‍ എന്നെക്കൊണ്ട് എന്തിനീ തെറ്റുചെയ്യിച്ചു?അതിന് അയാളുടെ മറുപടി ശരിയും തെറ്റും എന്ന ഒന്നില്ല എന്നാണ്.നിനക്ക് തെറ്റാണെന്നു തോന്നിയിരുന്നെങ്കില്‍ നീ എന്തിനു വീണ്ടും വീണ്ടും വരുന്നു? അയാള്‍ ചോദിക്കുന്നു.അവള്‍ക്ക് ഭ്രാന്തായത് അവളുടെ കുറ്റം കൊണ്ടാണെന്നും തനിക്കതില്‍ ഒരു പങ്കും ഇല്ല എന്നും സ്വയം സമര്‍ഥിക്കാന്‍ എന്നവണ്ണം പുലമ്പിക്കൊണ്ടിരിക്കുന്ന അയാളോട് ബേല ചോദിക്കുന്നു.പിന്നെ എങ്ങനെ അവള്‍ക്ക് ഭ്രാന്തായി?അയാളുടെ മറുപടി രസാവഹമാണ്.ഈ ലോകത്ത് എത്രയോ പേര്‍ക്ക് ഭ്രാന്തുപിടിക്കുന്നു അതിനൊക്കെ ഞാനാണോ കാരണം...എന്നാല്‍ ദീപ്തി അയാളെ കാണാന്‍ വന്നത് താന്‍ ഗര്‍ഭിണിയായത് അയാളില്‍ നിന്നാണെന്ന വിവരം അറിയിക്കാനാണെന്ന് ബേല വെളിപ്പെടുത്തുന്നതോടെ അയാള്‍ എന്ന നങ്കൂരത്തിന് ഇളക്കം തട്ടിത്തുടങ്ങുന്നു.അവള്‍ എന്തുകൊണ്ട് മുന്‍‌കരുതല്‍ എടുത്തില്ല?അയാള്‍ ചോദിക്കുന്നു.ബേലയുടെ മറുപടി അയാളെ തകര്‍ത്തുകളയുന്നു.അവള്‍ നിങ്ങളെ അവളുടെ കൃഷ്ണനായിട്ടാണ് കണ്ടിരുന്നത്.നിങ്ങളെ അവള്‍ അത്രക്ക് സ്നേഹിച്ചിരുന്നു...&lt;br /&gt;&lt;br /&gt;നീണ്ട കാലത്തെ ചികിത്സക്കു ശേഷം ദീപ്തി ഭ്രാന്തുമാറി തിരിച്ചു വരുമ്പോഴും അവളില്‍ നിന്നും അയാളോ അയാളില്‍ നിന്നും അവളോ വിട്ടുപോയിട്ടില്ല.ബന്ധങ്ങളില്‍ വിശ്വസിക്കുന്നില്ല എന്നു വീമ്പിളക്കിയിരുന്ന അയാള്‍ അവളെക്കുറിച്ചുള്ള വേദനയില്‍ മദ്യത്തിന് സ്വയം സമര്‍പ്പിക്കുകയാണ്.ഭ്രാന്തു മാറി തിരിച്ചുവരുന്ന ദീപ്തിയും ഭര്‍ത്താവിനോട് ആദ്യം ചോദിക്കുന്നത് ജയേട്ടന്‍ വേറെ കല്യാണം കഴിക്കാത്തതെന്ത് എന്നാണ്.വേറെ കല്യാണം കഴിച്ചിരുന്നെങ്കിലും എനിക്കൊരു പരാതിയും ഉണ്ടാകില്ല എന്നാണ് അവള്‍ പറയുന്നത്.ആ സം‌ഭാഷണങ്ങള്‍ സൂചിപ്പിക്കുന്നത് അവള്‍ ഭര്‍ത്താവില്‍ നിന്നും കാംക്ഷിക്കുന്ന സ്വാതന്ത്ര്യത്തെയാണ്.എന്നാല്‍ മക്കളെ കാണുന്നതോടെ ഒരു കുടും‌ബിനി ആയിത്തീരാന്‍ സ്വയം ഒരുങ്ങുന്നു ദീപ്തി.ഒരു മുറിയില്‍ നിറയെ ദൈവങ്ങളുടെ പടം വച്ച് ഭക്തിയിലേക്ക് തിരിയുന്ന ദീപ്തി ഭക്തിയും പ്രണയവും തമ്മിലുള്ള രഹസ്യ ബന്ധത്തെയാണ് വെളിപ്പെടുത്തുന്നത്.എന്നാല്‍ അവളുടെ വിലാസം തപ്പി നാഥന്‍ വന്നെത്തുന്നതോടെ അവള്‍ വീണ്ടും സമനില തെറ്റും എന്ന അവസ്ഥയിലേക്ക് എത്തുകയാണ്.പൂജാമുറിയിലെ ദൈവങ്ങളുടെ ചിത്രങ്ങള്‍ എല്ലാം തച്ചുതകര്‍ത്ത് അവള്‍ പറയുന്നു ഇനി ഞാന്‍ ദൈവങ്ങളെ പൂജിക്കുകയില്ല,ഒരു പ്രയോജനവുമില്ല! മനുഷ്യന്‍ അവന്റെ ആത്മാവിന്റെ പ്രശ്നങ്ങള്‍ക്ക് ഉത്തരം കാണാന്‍ സ്വയം അടിയറവയ്ക്കുന്ന ഈശ്വരന്‍ എന്ന ബിം‌ബം പ്രയോജന രഹിതമാണെന്ന കണ്ടെത്തലാണത്.അവള്‍ ദൈവങ്ങളുടേ ഫോട്ടോ തകര്‍ത്തുണ്ടാക്കിയ കണ്ണാടിച്ചില്ലുമായി(ഒരു കത്തിയായി ഉപയോഗിക്കാന്‍) അയാളെ തേടിയിറങ്ങുന്നുണ്ട്.എന്നാല്‍ അയാളുടെ മുന്നില്‍ അവള്‍ നിസ്സഹായയാണ്.അവളുടെ മുന്നില്‍ അയാളും.അയാള്‍ പറയുന്നു ഞാന്‍ നിന്നോട് തെറ്റു ചെയ്തു.അവള്‍ പറയുന്നു ഇനിയെന്നെ ഇവിടെന്നിന്നും പറഞ്ഞയക്കരുതേ..അയാള്‍ പറയുന്നു എന്നെ ഒരു പെണ്ണും ഇത്ര സ്നേഹിച്ചിട്ടില്ല എനിക്കു നിന്നെ വേണം നിന്നെ ഞാനാര്‍ക്കും വിട്ടുകൊടുക്കുകയില്ല.&lt;br /&gt;&lt;br /&gt;ഇങ്ങനെ സ്നേഹത്തിന്റെയും സ്നിഗ്ദ്ധബന്ധങ്ങളുടേയും മുന്നില്‍ ഭൌതികമായ ആദര്‍ശവാദം അടിയറവുപറയുന്നതോടെ സിനിമ അവസാനിച്ചു എന്നാണ് പ്രേക്ഷകര്‍ കണ്ടതെങ്കില്‍ ഇത് ഒരു നല്ല സിനിമ എന്ന് പറയാനേ കഴിയുമായിരുന്നുള്ളു.എന്നാല്‍ മലയാള സിനിമയുടെ ദൃശ്യവാചകത്തില്‍ ഇന്നോളം രചിക്കപ്പെടാത്ത ഒരു മനോഹരമായ ഷോട്ടിലാണ് സിനിമ അവസാനിക്കുന്നത്.വേച്ചു വെയ്ക്കുന്ന കാലുകളുമായി അവളുടെ അയാളുടേയും പെണ്‍കുഞ്ഞ് അമ്മയെത്തേടി മുകളിലേക്കുള്ള പടിക്കെട്ടു കയറുന്ന ഷോട്ടാണത്.അഴകപ്പന്‍ എന്ന കമറാമാനും ശ്യാമപ്രസാദ് എന്ന സംവിധായകനും ഒരു പോലെ അഭിമാനിക്കാവുന്ന ഒരു ഫുള്‍സ്റ്റോപ്പ്.അവള്‍ കറങ്ങിക്കറങ്ങി ആ പടവുകള്‍ കയറിക്കൊണ്ടേയിരിക്കുന്നു.&lt;br /&gt;&lt;br /&gt;ഏതൊരു മഹത്തായ കലാസൃഷ്ടിയേയും പോലെ വ്യത്യസ്തമാനങ്ങളുള്ള ഒരു സിനിമയാണ് ഒരേകടല്‍.മലയാളത്തിന്റെ ചലച്ചിത്ര പാരമ്പര്യം വച്ചാണെങ്കില്‍ ഇത് കേരളത്തില്‍ ആരും തിരിച്ചറിയും എന്നു തോന്നുന്നില്ല എന്നു മാത്രം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3306001095519288111-5989837488563309955?l=sanathanavayana.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sanathanavayana.blogspot.com/feeds/5989837488563309955/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3306001095519288111&amp;postID=5989837488563309955' title='34 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3306001095519288111/posts/default/5989837488563309955'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3306001095519288111/posts/default/5989837488563309955'/><link rel='alternate' type='text/html' href='http://sanathanavayana.blogspot.com/2007/10/blog-post_21.html' title='ഒരേ കടല്‍-ഒരു വായന'/><author><name>സനാതനന് ‍| sanathanan</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://4.bp.blogspot.com/_jNjALnxRp0E/SqpCWK3TmlI/AAAAAAAACPM/pssKVLFMQQE/S220/Picture+002.jpg'/></author><thr:total>34</thr:total></entry><entry><id>tag:blogger.com,1999:blog-3306001095519288111.post-2762028038909553643</id><published>2007-10-09T09:28:00.000+03:00</published><updated>2007-10-09T10:35:53.462+03:00</updated><title type='text'>നീലക്കുറിഞ്ഞികള്‍ - ഒരു വായന.</title><content type='html'>നിങ്ങള്‍ പറയാന്‍ കൊള്ളാത്തവരാണ്.നിങ്ങളുടെ വാക്കുകള്‍ക്ക് ശുദ്ധിയില്ല.സ്വരത്തിന്&lt;br /&gt;മാധുര്യമില്ല.അതുകൊണ്ട് നിങ്ങള്‍ ഒന്നും മിണ്ടരുത്.പക്ഷേ നിങ്ങളെ ഞങ്ങള്‍ക്കു&lt;br /&gt;വേണം.എണ്ണം തികയ്ക്കാന്‍.സൂക്ഷ്മമായി പറഞ്ഞാല്‍ ക്വാറം തികയ്ക്കാന്‍.ഈ ക്വാറം തികയ്ക്കലിന് നിങ്ങളെ ആവശ്യപ്പെടുന്നത് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മാത്രമല്ല.ഇന്നത്തെ ജീവിതം പോലും എണ്ണം തികയ്ക്കാനുള്ള ഒരു വെറും ഉപകരണം മാത്രമായി നിങ്ങളെ‍,നമ്മളെ അധപ്പതിപ്പിച്ചിരിക്കുന്നു.&lt;br /&gt;എടുത്തുകാട്ടാന്‍ ഒരു ഭാര്യ,ഒരു മകന്‍,ഒരു ഭര്‍ത്താവ്,ഒരു കൂട്ടുകാരന്‍...&lt;br /&gt;&lt;br /&gt;ഭീകരമായ ഈ ദുരന്ത സത്യത്തിലേക്ക് വായനക്കാരനെ അനിതരസാധാരണമായ&lt;br /&gt;ലാളിത്യത്തോടെ നയിക്കുന്നു.&lt;a href="http://pramaadam.blogspot.com/2007/10/blog-post.html"&gt;കെ.എം.പ്രമോദിന്റെ നീലക്കുറിഞ്ഞികള്‍ &lt;/a&gt;എന്ന മനോഹരമായ കവിത.&lt;br /&gt;&lt;br /&gt;ഗായകര്‍ക്ക്&lt;br /&gt;ശാന്തട്ടീച്ചറുടെ വക&lt;br /&gt;അരമണിക്കൂര്‍ റിഹേഴ്സല്‍.&lt;br /&gt;‘ഓടിവിളയാടു പാപ്പാ....&lt;br /&gt;നീഓയ്ന്തിരിക്കലാകാതു പാപ്പാ..’&lt;br /&gt;എനിക്ക്&lt;br /&gt;അച്ചുതന്‍ മാഷുടെ വക&lt;br /&gt;ഒന്നര മണിക്കൂര്‍ റിഹേഴ്സല്‍.&lt;br /&gt;‘ഓടിവിളയാടു പാപ്പാ....&lt;br /&gt;നീഓയ്ന്തിരിക്കലാകാതു പാപ്പാ..’&lt;br /&gt;കഴുത്തിലെ ഞരമ്പുകള്‍&lt;br /&gt;‍എടുത്തു പിടിക്കണം.&lt;br /&gt;മുഖപേശികള്‍&lt;br /&gt;‍വലിച്ചു മുറുക്കണം.&lt;br /&gt;ചുമല്‍ ഇടക്കിടെ&lt;br /&gt;പൊക്കുകയും താഴ്ത്തുകയും വേണം.&lt;br /&gt;കണ്ണു തുറിപ്പിച്ച് മുകളിലേക്കു നോക്കണം.&lt;br /&gt;എല്ലാം വരണം,&lt;br /&gt;ഒച്ച മാത്രം വരരുത്.&lt;br /&gt;&lt;br /&gt;ഗായകര്‍ക്ക് അരമണിക്കൂര്‍ റിഹേഴ്സലും ഗായകനല്ലാത്ത “എണ്ണ“ക്കുട്ടപ്പനു ഒന്നര മണിക്കൂറ് റിഹേഴ്സലും എന്ന വരികള്‍ സമകാലിക രാഷ്ട്രീയ സാമൂഹിക അന്തരീക്ഷത്തില്‍ വായിക്കപ്പെടേണ്ടതാണ്.&lt;br /&gt;ശബ്ദിക്കരുത് എന്നാണ് നമ്മോട് നമ്മുടെ നേതൃത്ത്വം ആവശ്യപ്പെടുന്നത്.&lt;br /&gt;കഴുത്തിലെ ഞരമ്പുകള്‍&lt;br /&gt;‍എടുത്തു പിടിക്കണം.&lt;br /&gt;മുഖപേശികള്‍&lt;br /&gt;‍വലിച്ചു മുറുക്കണം.&lt;br /&gt;ചുമല്‍ ഇടക്കിടെ&lt;br /&gt;പൊക്കുകയും താഴ്ത്തുകയും വേണം.&lt;br /&gt;കണ്ണു തുറിപ്പിച്ച് മുകളിലേക്കു നോക്കണം.&lt;br /&gt;എല്ലാം വരണം,&lt;br /&gt;ഒച്ച മാത്രം വരരുത്.&lt;br /&gt;&lt;br /&gt;അഭിനയിച്ചാല്‍ മതി.അഭിനയത്തിനുള്ള റിഹേഴ്സലാണ് കൂടുതല്‍ നടക്കുന്നത്.നിങ്ങളുടെ&lt;br /&gt;ഒച്ച,നിങ്ങളുടെ അഭിപ്രായം,നിങ്ങളുടെ എതിര്‍പ്പുകള്‍ ഉയര്‍ന്നു കേള്‍ക്കരുത്.നിങ്ങളുടെ&lt;br /&gt;അഭിനയവും ഞങ്ങള്‍ നന്നായി ചിട്ടപ്പെടുത്തിയിട്ടുള്ള ആരവങ്ങളും കൂടിച്ചേര്‍ന്ന്&lt;br /&gt;ഞങ്ങള്‍ക്ക് വേണമെന്നുള്ളത് നേടിത്തരും.ഇതാണ് നാം അച്യുതാനന്ദനോടു പറയുന്നത്&lt;br /&gt;മറഞ്ഞുപോയ എം.എന്‍.വിജയന്‍ മാഷോടു പറഞ്ഞത്.എന്നോടും നിങ്ങളോടും നമ്മുടെ&lt;br /&gt;കുട്ടികളോടും പറയാന്‍ പോകുന്നത്. പക്ഷേ നമ്മളില്‍ ചിലര്‍ക്ക് ഒരു ദൌര്‍ബല്യമുണ്ട്......&lt;br /&gt;സ്റ്റേജില്‍ കയറി.&lt;br /&gt;സഹിക്കാന്‍ കഴിഞ്ഞില്ല, ഭക്തി.&lt;br /&gt;ഉറക്കെ പാടി.&lt;br /&gt;‘ഓടിവിളയാടു പാപ്പാ....&lt;br /&gt;നീഓയ്ന്തിരിക്കലാകാതു പാപ്പാ..’&lt;br /&gt;അച്ചുതന്‍ മാഷ്&lt;br /&gt;അടിച്ചു ചന്തി പഞ്ചറാക്കി.&lt;br /&gt;എന്തുചെയ്യാനാ മാഷേ...&lt;br /&gt;എത്ര മസിലു പിടിച്ചാലും&lt;br /&gt;ഇടയ്ക്കു പുറത്തുവരും&lt;br /&gt;ഉറക്കെ&lt;br /&gt;ചില പൂവുകള്‍,പ്രണയങ്ങള്‍,വാക്കുകള്‍...&lt;br /&gt;&lt;br /&gt;ഈ കവിതയുടെ ബഹുതലമാനങ്ങള്‍ കണ്ട് ഞാന്‍ അന്തംവിട്ട് ഇങ്ങനെയിരിക്കുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3306001095519288111-2762028038909553643?l=sanathanavayana.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sanathanavayana.blogspot.com/feeds/2762028038909553643/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3306001095519288111&amp;postID=2762028038909553643' title='20 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3306001095519288111/posts/default/2762028038909553643'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3306001095519288111/posts/default/2762028038909553643'/><link rel='alternate' type='text/html' href='http://sanathanavayana.blogspot.com/2007/10/blog-post_09.html' title='നീലക്കുറിഞ്ഞികള്‍ - ഒരു വായന.'/><author><name>സനാതനന് ‍| sanathanan</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://4.bp.blogspot.com/_jNjALnxRp0E/SqpCWK3TmlI/AAAAAAAACPM/pssKVLFMQQE/S220/Picture+002.jpg'/></author><thr:total>20</thr:total></entry><entry><id>tag:blogger.com,1999:blog-3306001095519288111.post-9006399058902906164</id><published>2007-10-01T09:00:00.000+03:00</published><updated>2007-10-01T09:43:16.389+03:00</updated><title type='text'>പൂത്തുമ്പി-അഥവാ ജനാലയുടെ താക്കോല്‍ തേടുന്നവര്‍</title><content type='html'>കഥകളിലും കവിതകളിലും പ്രസം‌ഗങ്ങളിലുമ്മൊക്കെ മാമൂലുകള്‍ക്കെതിരെ പോരാടുന്നവര്‍,അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിന്റെ തുറസ്സുകളിലേക്ക് വാക്കുകളുടെ കുതിരയെ അഴിച്ചുവിടുന്നവര്‍,സാംമ്പ്രദായികതയുടെ കോട്ടകെട്ടുകള്‍ക്കെതിരെ ശം‌ഖം മുഴക്കി പോരു വിളിക്കുന്നവര്‍.നമ്മള്‍....&lt;br /&gt;&lt;br /&gt;സത്യത്തില്‍ ഞാനുള്‍പ്പെടുന്ന നമ്മള്‍ എന്ന ഈ സമൂഹത്തിന്റെ സ്വാതന്ത്ര്യ വാജ്ഞ്ച കപടമല്ലേ?നമ്മളെ ആരെങ്കിലും തകര്‍ക്കാനാവാത്ത ചങ്ങല കൊണ്ടു തളച്ചിട്ടുണ്ടോ? ആനയുടെ കാലില്‍ തോട്ടി ചാരി വച്ചിരിക്കുന്ന പോലെ നമ്മുടെയൊക്കെ തലപ്പുറത്ത് “സദ്ഗുണ“ത്തിന്റെ ഒരു പഴുക്കടക്ക വച്ചുതന്നിട്ടല്ലേയുള്ളു ? ഒന്നു തുമ്മിയാല്‍ തെറിക്കും ഈ സല്‍പ്പേര് എന്നുള്ളതു കൊണ്ട് നാം ശ്വാസം പോലും അടക്കിപ്പിടിച്ചു ജീവിക്കുകയല്ലേ ചെയ്യുന്നത്?എന്നിട്ടും നമ്മള്‍ പേനയെടുക്കുമ്പോഴൊക്കെ നാലാള്‍കൂടുന്നിടത്തൊക്കെ സമൂഹം സൃഷ്ടിച്ചിരിക്കുന്ന അസ്വാതന്ത്ര്യത്തെക്കുറിച്ച് വാചകമടിക്കുന്നു.പെണ്ണെഴുത്തും ദളിതെഴുത്തും അതുപോലെ വിഭാഗീയമായ നിരവധി അസ്തിത്വങ്ങളും സൃഷ്ടിച്ച് നാട്ടുരാജ്യങ്ങളുടെ രാജാവാകാന്‍ എളുപ്പമാണെന്ന തിരിച്ചറിവില്‍ നിന്നുകൊണ്ട് മറ്റാരെയൊക്കെയോ ബോധ്യപ്പെടുത്താനായി നിലവിളിക്കുന്നു.&lt;br /&gt;എന്നെ സ്വതന്ത്രനാക്കൂ.LET ME FREE ...&lt;br /&gt;ഈ കാപട്യത്തിലേക്കു ചൂണ്ടുന്ന മികച്ച ഒരു കഥയാണ് “&lt;a href="http://suyodhanan.blogspot.com/2007/09/blog-post.html"&gt;പൂത്തുമ്പി&lt;/a&gt;”&lt;br /&gt;&lt;br /&gt;കഥയിലെ പുട്ടുലു രാമറാവു എന്ന നല്ല കുട്ടി ആരാണ്? അതു നമ്മള്‍ തന്നെയല്ലേ?സ്വപ്നങ്ങളുടെ പൂത്തുമ്പികളെ പിടിച്ച് താങ്ങാത്ത യാഥാര്‍ത്ഥ്യങ്ങളുടെ ഭാരങ്ങളെടുപ്പിച്ച് ജനാലപ്പടിയില്‍ വയ്ക്കുന്നില്ലേ നമ്മളോരോരുത്തരും?നമ്മുടെ തുമ്പികളേയും പിടിച്ച് സമൂഹം അതിന്റെ അര്‍ത്ഥ ശൂന്യമായ നിയമങ്ങള്‍ കൊണ്ട് സൃഷ്ടിച്ച വിലക്കു മുറികളിലേക്ക് കയറിപ്പോകുന്നത് നമ്മള്‍ തന്നെയല്ലേ?വാതിലുകള്‍ അകത്തേക്കു കയറാനുള്ളത്ത് മാത്രമല്ല പുറത്തേക്കിറങ്ങാനും കൂടിയുള്ളതാണെന്ന് നാം ഓര്‍മ്മിക്കുക പോലും ചെയ്യുന്നുണ്ടോ?&lt;br /&gt;&lt;br /&gt;വളരെ കുറഞ്ഞ വരികള്‍ കൊണ്ട് ആശയത്തിന്റെ ഒരു തിരമാല സൃഷ്ടിച്ചിരിക്കുന്നു സിമി എന്ന കഥാകൃത്ത്.ഒരു കുട്ടിക്കഥയെന്ന മട്ടില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ വലിയവരുടെ കഥ വായനക്കാരുടെ മുന്നില്‍ ഒരുപാടു ചോദ്യങ്ങള്‍ നിരത്തുന്നു.നമ്മുടെ സ്വാതന്ത്ര്യാഭിലാഷങ്ങളുടെ ആത്മാര്‍ത്ഥതയെ ഓരോ വരിയിലും ആ ചോദ്യ ചിഹ്നങ്ങള്‍ ക്രോസ്സു വിസ്തരിക്കുന്നു.&lt;br /&gt;&lt;br /&gt;നമ്മുടെ കാഴ്ച്കകള്‍ എല്ലായ്പ്പോഴും ജനാലക്കാഴ്ച്കകള്‍ ആയി പോകുന്നതെന്ത്?&lt;br /&gt;രക്ഷപ്പെടലിനു വേണ്ടി നാം എന്തുകൊണ്ട് ജനാലകളുടെ ഇല്ലാത്ത താക്കോലുകള്‍ തിരയുന്നു?&lt;br /&gt;വാതിലുകളുടെ സാധ്യതയെപ്പറ്റി നാം എന്തുകൊണ്ട് ബോധപൂര്‍വ്വം വിസ്മരിക്കുന്നു?&lt;br /&gt;വാതിലുകള്‍ക്ക് പിന്തിരിഞ്ഞു നിന്ന് നാമാരെ കേള്‍പ്പിക്കാന്‍ ജനാലയിലൂടെ നിലവിളിക്കുന്നു...&lt;br /&gt;എന്നെ തുറന്നു വിടൂ..LET ME OUT....!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3306001095519288111-9006399058902906164?l=sanathanavayana.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sanathanavayana.blogspot.com/feeds/9006399058902906164/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3306001095519288111&amp;postID=9006399058902906164' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3306001095519288111/posts/default/9006399058902906164'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3306001095519288111/posts/default/9006399058902906164'/><link rel='alternate' type='text/html' href='http://sanathanavayana.blogspot.com/2007/10/blog-post.html' title='പൂത്തുമ്പി-അഥവാ ജനാലയുടെ താക്കോല്‍ തേടുന്നവര്‍'/><author><name>സനാതനന് ‍| sanathanan</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://4.bp.blogspot.com/_jNjALnxRp0E/SqpCWK3TmlI/AAAAAAAACPM/pssKVLFMQQE/S220/Picture+002.jpg'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-3306001095519288111.post-5643711313285125446</id><published>2007-09-09T10:47:00.000+03:00</published><updated>2007-09-09T10:58:02.311+03:00</updated><title type='text'>ത്രില്‍ -ഒരുവായന</title><content type='html'>ഓര്‍മ്മകളെ ചാരുതയോടെ അനുഭവങ്ങളിലേക്കും കാഴ്ചപ്പാടുകളിലേക്കും ചാലിക്കാന്‍എളുപ്പമുള്ള മാധ്യമമാണ് കവിത.എത്ര വായനകള്‍ സാധ്യമാക്കിയാലും സമുദ്രത്തില്‍ മുത്തുകള്‍ എന്നപോലെ അര്‍ത്ഥങ്ങള്‍ മുങ്ങിവാരിക്കൊണ്ടിരിക്കാന്‍ വായനക്കാരന് കഴിയുകയും ചെയ്യും.അത്തരത്തില്‍ അര്‍ത്ഥങ്ങളുടെ സമ്പുഷ്ടത കൊണ്ട് മനോഹരമായ ഒരു കവിതയാണ് വിഷ്ണുപ്രസാദിന്റെ &lt;a href="http://prathibhasha.blogspot.com/2007/09/blog-post_07.html"&gt;“ത്രില്‍”&lt;/a&gt;.&lt;br /&gt;&lt;br /&gt;വിവിധങ്ങളായ വായനകള്‍ ഉള്‍ക്കൊള്ളുമ്പോള്‍ തന്നെ അതില്‍ വളരെ ഉദാത്തമായ ഒരു ചിന്ത മുഴച്ചു നില്‍ക്കുന്നുണ്ട്.അത് കവിതയില്‍ പ്രത്യക്ഷത്തില്‍ വിവരിക്കുന്ന കള്ളനും പോലീസും കളിയില്‍നിന്നും എത്രയോ അകലെയുമാണ്. കവിയേയും വായനക്കാരനേയും സമ്പന്ധിക്കുന്ന ഒരു ചിരപുരാതന സത്യത്തിന്റെ വെളിപ്പെടുത്തല്‍ കൂടിയാകുന്നു ഈ കവിത.ഓരോ കവിയും ഓരോ നല്ല കവിതയിലും സ്വയം അതിവിദഗ്ധമായി ഒളിപ്പിച്ചു വച്ചിരിക്കുന്നുണ്ട് എന്നതാണ് സത്യം.എളുപ്പത്തില്‍ വായനക്കാരന്‍ വന്നു പിടിക്കരുത് എന്ന് ആഗ്രഹിക്കുമ്പോഴും കവിതയുടെ തൈലപ്പുല്‍ക്കാടിനു ചുറ്റും ഓടിത്തളര്‍ന്ന് അവന്‍ വരുമെന്നും അവസാനം തന്നെ കണ്ടുപിടിക്കുമെന്നും കവികള്‍ സ്വകാര്യമായി ആഗ്രഹിക്കുന്നുമുണ്ട്.ഇത് ഒരു തരം പരസ്പര പൂര്‍ത്തമായ രതിമൂര്‍ച്ചപോലെ വായനക്കാരനും എഴുത്തുകാരനും ആനന്ദമുണ്ടാക്കുന്നു.&lt;br /&gt;&lt;br /&gt;വരികളിലെ തൈലപ്പുല്ലുകള്‍ക്കിടയില്‍ ഒന്നെത്തിനോക്കി ഒന്നുമില്ലെന്നു കരുതി വായനക്കാരന്‍ ഓരോ തവണമടങ്ങിപ്പോകുമ്പോഴും കവി അതിനുള്ളില്‍ നിന്ന് ഗൂഢമായി ചിരിക്കുന്നുണ്ടാകുമെങ്കിലും സമയം വൈകുന്തോറും പിടിക്കപ്പെടുന്ന ത്രില്ല് നിഷേധിക്കപ്പെടുന്നതിന്റെ നിരാശ, തന്റെ കവിതയിലേക്കിറങ്ങിവന്ന് തന്നെ അറസ്റ്റുചെയ്യാന്‍ ആര്‍ക്കും കഴിയുന്നില്ലല്ലോ എന്ന നിരാശ അയാളെ മഥിച്ചുതുടങ്ങും .&lt;br /&gt;&lt;br /&gt;ഈ ത്രില്ല് തുടരെ നിഷേധിക്കപ്പെടുന്നു എങ്കില്‍ അയാള്‍ കവിതയെഴുത്ത് എന്ന ഒളിച്ചുകളിയില്‍ നിന്ന് പിണങ്ങിപ്പോയെന്നുപോലും വരും.ഈ ദുരവസ്ഥയിലാണ് ചിലപ്പോഴെങ്കിലും ചില കവികളെ സ്വയം തങ്ങളുടെ കവിതക്ക്നിരൂപണം എഴുതാന്‍ പ്രേരിപ്പിക്കുന്നത്.തൈലപ്പുല്‍‍ക്കാട്ടില്‍ നിന്നും കള്ളന്‍ സ്വയം ഇറങ്ങിവന്ന് “ഞാന്‍ ഇവിടെ ഉണ്ടേ“ എന്നു വിളിച്ചു കൂവുന്നതു പോലെ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3306001095519288111-5643711313285125446?l=sanathanavayana.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sanathanavayana.blogspot.com/feeds/5643711313285125446/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3306001095519288111&amp;postID=5643711313285125446' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3306001095519288111/posts/default/5643711313285125446'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3306001095519288111/posts/default/5643711313285125446'/><link rel='alternate' type='text/html' href='http://sanathanavayana.blogspot.com/2007/09/blog-post_09.html' title='ത്രില്‍ -ഒരുവായന'/><author><name>സനാതനന് ‍| sanathanan</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://4.bp.blogspot.com/_jNjALnxRp0E/SqpCWK3TmlI/AAAAAAAACPM/pssKVLFMQQE/S220/Picture+002.jpg'/></author><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-3306001095519288111.post-8292647374921988431</id><published>2007-09-03T09:01:00.000+03:00</published><updated>2007-09-03T09:32:34.908+03:00</updated><title type='text'>മൂന്നു കവിതകള്‍-പ്രത്യാശ വിതറുന്ന നിലവിളികള്‍</title><content type='html'>മനസ്സിനെ കുലുക്കിയുണര്‍ത്തുന്ന ഏതാനും രചനകള്‍ ഇന്നും ഇന്നലെയുമായി വായിച്ചതിന്റെ ആനന്ദത്തിലാണ് ഇതെഴുതുന്നത്(ധൃതിയില്‍).നിരാശ നിറഞ്ഞു തുളുമ്പുന്ന വരികളിലൂടെ പ്രത്യാശയുടെ നേര്‍ത്ത ജനാല വെളിച്ചം എവിടെ നിന്നോ ഈ ഗുഹക്കകത്തേക്ക് വീഴുന്നുണ്ടെന്ന് തോന്നിപ്പിക്കുന്ന മൂന്നു കവിതകള്‍.&lt;br /&gt;&lt;br /&gt;1.&lt;a href="http://paayal.blogspot.com/2007/08/blog-post_16.html"&gt;നമ്മള്‍ ഒരേ സമയം വെയില്‍ നനയുമ്പോള്‍&lt;/a&gt; :മനോജ് കാട്ടാമ്പള്ളി&lt;br /&gt;&lt;br /&gt;2.&lt;a href="http://mazhayiloote.blogspot.com/2007/09/blog-post.html"&gt;എനിക്കു വിരലുകള്‍ നഷ്ടപ്പെട്ട മനുഷ്യരെ ഓര്‍മ്മവരുന്നു &lt;/a&gt;:&lt;a href="http://mazhayiloote.blogspot.com/"&gt;മഴയിലൂടെ&lt;/a&gt;&lt;br /&gt;&lt;br /&gt;3.&lt;a href="http://kolaya.blogspot.com/2007/08/blog-post_15.html"&gt;നമുക്കു ഗ്രാമങ്ങളില്‍ ചെന്നു കുടിയൊഴിപ്പിക്കാം&lt;/a&gt; :R.K Biju (കോലായ)&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഒരു നല്ല കവിതയോ കഥയോ വായിക്കുമ്പോള്‍ കണ്ണുനിറയാറുണ്ട്.ചിലപ്പോള്‍ സിനിമ കാണുമ്പോഴും. ജീവിതം. ജീവിക്കാന്‍ കൊള്ളാത്തതല്ലെന്നു തോന്നിക്കുന്ന, അങ്ങനെ വിളിച്ചു പറയുന്ന വ്യം‌ഗ്യങ്ങള്‍ മിക്കപ്പോഴും ഒളിച്ചിരിക്കുന്നത് പ്രത്യാശയുടെ സുവിശേഷ പ്രചാരണങ്ങളിലല്ല മറിച്ച് ഇത്തരം ഇരുണ്ട ദുഖങ്ങളുടെ ചെറുദ്വീപുകളിലാണെന്ന എന്റെ നിഗമനത്തെ ശരിവയ്ക്കുന്നു ഈ വരികള്‍.ആത്മഹത്യാ സെല്ലിലേക്കുള്ള ഫോണ്‍ വിളികളാ‍ണ് നിരാശാഭരിതമായ ഓരോ കവിതയും എന്ന് മിക്കപ്പോഴും എനിക്കു തോന്നിയിട്ടുണ്ട് .എന്തെങ്കിലും പ്രതീക്ഷകള്‍ കേള്‍ക്കാനാകും, മരിക്കാതെ കഴിക്കാനാകും എന്ന അടങ്ങാത്ത വ്യാമോഹം നിറച്ചു വച്ച ശബ്ദത്തില്‍ അവര്‍ സംസാരിക്കുന്നു.ഈ കവികള്‍ നമ്മോടു സംസാരിക്കുന്നതും അതേ പതിഞ്ഞ സ്വരത്തില്‍ തന്നെ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3306001095519288111-8292647374921988431?l=sanathanavayana.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sanathanavayana.blogspot.com/feeds/8292647374921988431/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3306001095519288111&amp;postID=8292647374921988431' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3306001095519288111/posts/default/8292647374921988431'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3306001095519288111/posts/default/8292647374921988431'/><link rel='alternate' type='text/html' href='http://sanathanavayana.blogspot.com/2007/09/blog-post.html' title='മൂന്നു കവിതകള്‍-പ്രത്യാശ വിതറുന്ന നിലവിളികള്‍'/><author><name>സനാതനന് ‍| sanathanan</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://4.bp.blogspot.com/_jNjALnxRp0E/SqpCWK3TmlI/AAAAAAAACPM/pssKVLFMQQE/S220/Picture+002.jpg'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-3306001095519288111.post-5419435862625146090</id><published>2007-08-22T09:02:00.000+03:00</published><updated>2007-08-22T09:28:53.370+03:00</updated><title type='text'>പഴനീരാണ്ടി-ഒരു വായന</title><content type='html'>കുറേ മാസങ്ങള്‍ക്കു മുന്‍പ് മാതൃഭൂമി ആഴ്ച്കപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച പക്ഷി ഒരാകാശം എന്ന റഫീക് അഹമ്മദിന്റെ കവിതയെ കുറിച്ച് വി.സി.ശ്രീജന്‍ മാതൃഭൂമിയില്‍ തന്നെ എഴുതിയ ഹാഫ് ആന്‍ഡ് ഹാഫ് എന്ന വിവാദ ലേഖനത്തില്‍ പരാമര്‍ശിക്കുന്നു.&lt;br /&gt;“കിളിയുമല്ല ഞാന്‍ മൃഗവുമായില്ല&lt;br /&gt;ചരിത്രമായില്ല ഞാന്‍ കഥയുമായില്ല&lt;br /&gt;കിനാവിന്‍ നേരത്താണുണര്‍ന്നിരുന്നത്&lt;br /&gt;ഉറങ്ങിപ്പോയതോ പകല്‍ വെളിച്ചത്തില്‍”&lt;br /&gt;നിയതമായ ഒരു ജാതിയില്ലാതിരിക്കുക എന്ന സ്വത്വസം‌ഘര്‍ഷത്തെ വരച്ചുവയ്ക്കാനാണ് അദ്ദേഹ ഈ കവിതയെ ഉദ്ധരിച്ചത്.&lt;br /&gt;&lt;br /&gt;നിര്‍മ്മാണത്തിന്റെ പകുതിയില്‍ ദൈവം മറന്നുവച്ച് പിന്നീട് അതേപടി ജീവനൂതി പറത്തിവിട്ട ഈ വിചിത്ര ജന്തു-വവ്വാല്‍-നമ്മുടെ വിശ്വാസാവിശ്വാസങ്ങളുടെ സായന്തനങ്ങളെ വിഹ്വലമാക്കിക്കൊണ്ട് ഇപ്പോഴും ചിറകടിക്കുന്നു.&lt;br /&gt;&lt;br /&gt;“പശുവല്ല പക്ഷിയല്ല&lt;br /&gt;പാതിയായ പടപ്പിത്“&lt;br /&gt;എന്നു ശിവകുമാര്‍ അമ്പലപ്പുഴയുടെ &lt;a href="http://boolokakavitha.blogspot.com/2007/08/blog-post_7456.html"&gt;പഴനീരാണ്ടി &lt;/a&gt;വായിച്ചു തുടങ്ങുമ്പോള്‍ സ്വാഭാവികമായും ഞാന്‍ ഒരു&lt;br /&gt;മാറ്റൊലിയോ മോഷണമോ ഒക്കെ ഭയന്നു.പക്ഷേ വായന താഴോട്ടു പോകുന്തോറും പഴനീരാണ്ടിയിലെ വവ്വാലിന് റഫീക്കിന്റെ വവാലില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു തലം കാണാന്‍ കഴിയും.ഈ വവ്വാല്‍ ചിറകടിക്കുന്നത് മൃഗവും പക്ഷിയും ആകാത്ത വേവിന്റെ ആകാശത്തിലല്ല മറിച്ച് ജീവിച്ച് കൊതിതീരാതെ ജീവിതത്തില്‍ നിന്നും മരണത്തിലേക്ക് അടര്‍ന്നു പോകുന്ന (ദുര്‍)ആത്മാക്കളാണ് വവ്വാലുകള്‍ എന്ന മിത്തിക്കല്‍ സൌന്ദര്യത്തിലാണെന്ന് എനിക്കു തോന്നുന്നു.&lt;br /&gt;&lt;br /&gt;ആര്‍ക്കും പാടിയുറക്കാനും കൂടുകെട്ടിവളര്‍ത്താനും പറ്റാതെ, കാലം അടര്‍ന്ന് വീണുപോയ ജീവിതത്തിന്റെ മുള്ളിലവില്‍ നാളെയുംകൂടി ജീവിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന നാണംകെട്ട കൊതിയുടെ കൊമ്പില്‍ തലകീഴായെങ്കില്‍ അങ്ങനെ ഞാനുണ്ടല്ലോ എന്നു സമാധാനിക്കുന്ന ദുരന്താത്മാക്കള്‍ എന്ന മിത്ത്.വിലകാപ്പെട്ടതേത് വിഷംതീണ്ടിയതേത് എന്ന് വേവലാതിപ്പെടതെ എല്ലാ പഴങ്ങളും ഒരുപോലെ ചവച്ച് ഉള്ളുകൊണ്ട് പഴുത്തുള്ളതിന്റെയൊക്കെ ഉള്ളറിയാന്‍ കൊതിക്കുന്ന പഴനീരാണ്ടി.ഇതു വെറും വവ്വാലോ,ഞാനും നിങ്ങളും ഉള്‍പ്പെട്ട വിഷംതീണ്ടിയതെങ്കിലും വിലക്കപ്പെട്ടെതെങ്കിലും ജീവിതത്തിന്റെ എല്ലാ കനികളെയും ഭുജിക്കാന്‍ ആര്‍ത്തിപിടിച്ച,ഒരിക്കലും ജീവിക്കാനുള്ള കൊതിയടങ്ങാത്ത പുരുഷാരമോ?&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3306001095519288111-5419435862625146090?l=sanathanavayana.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sanathanavayana.blogspot.com/feeds/5419435862625146090/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3306001095519288111&amp;postID=5419435862625146090' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3306001095519288111/posts/default/5419435862625146090'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3306001095519288111/posts/default/5419435862625146090'/><link rel='alternate' type='text/html' href='http://sanathanavayana.blogspot.com/2007/08/blog-post_22.html' title='പഴനീരാണ്ടി-ഒരു വായന'/><author><name>സനാതനന് ‍| sanathanan</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://4.bp.blogspot.com/_jNjALnxRp0E/SqpCWK3TmlI/AAAAAAAACPM/pssKVLFMQQE/S220/Picture+002.jpg'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-3306001095519288111.post-6809189621443282227</id><published>2007-08-18T16:25:00.000+03:00</published><updated>2007-08-18T17:12:47.441+03:00</updated><title type='text'>മഴക്കപ്പുറം- ഒരു  വായന</title><content type='html'>വീട്ടുമുറ്റത്തെ കിണറ്റുവെള്ളം&lt;br /&gt;ഞാറ്റുവേലപ്പെയ്ത്തിലാര്‍ത്തുപൊങ്ങി&lt;br /&gt;ആകാശം കാണുവാനെത്തിനോക്കി&lt;br /&gt;ആവാതെയപ്പൊഴേതാണിറങ്ങി&lt;br /&gt;&lt;br /&gt;ആറ്റിലേക്കെത്താനറിഞ്ഞുകൂടാ&lt;br /&gt;ആഴിത്തിരയോളം പോകവയ്യ&lt;br /&gt;ആടിമാസക്കറുപ്പൊന്നുമാത്രം&lt;br /&gt;ആഴക്കടല്‍‌അകത്തൊതുക്കാം&lt;br /&gt;&lt;br /&gt;ഓളമില്ലോര്‍മതന്‍ താളമില്ല&lt;br /&gt;നീരൊഴുക്കിന്റെ തിളക്കമില്ല&lt;br /&gt;പാറപ്പുറത്ത്ചെന്നെത്തിനോക്കി&lt;br /&gt;ച്ചാടിത്തിമര്‍ക്കാന്‍ കയങ്ങളില്ല&lt;br /&gt;&lt;br /&gt;വെള്ളാരംകല്ലില്ല തുള്ളിനീങ്ങും&lt;br /&gt;വെള്ളിപ്പരല്‍മീന്‍ കിലുക്കമില്ല&lt;br /&gt;മുങ്ങിക്കിടക്കുവാന്‍ കൊമ്പനില്ല&lt;br /&gt;മൂവന്തിപ്പൊട്ടിന്‍ തുടുപ്പുമില്ല&lt;br /&gt;&lt;br /&gt;ആരുമില്ലാപ്പകല്‍‌പോയിരാവും&lt;br /&gt;മൂകം നിലയ്ക്കുന്നു മേഘരാഗം&lt;br /&gt;പാരിജാതത്തിന്‍ സുഗന്ധപൂരം&lt;br /&gt;പാതിരാക്കാറ്റിന്റെ സ്നേഹസാക്ഷ്യം&lt;br /&gt;&lt;br /&gt;എത്തുന്നു താഴേക്കിലത്തലപ്പിന്‍&lt;br /&gt;മുത്തിറ്റുവീഴും‌പതിഞ്ഞ നാദം&lt;br /&gt;ഇത്തിരിച്ചീവിടിനുള്ളിലെങ്ങു&lt;br /&gt;മെത്തുന്നു ജീവന്റെ സംഘഗാനം&lt;br /&gt;&lt;br /&gt;മാമരപ്പച്ച വകഞ്ഞുമാറ്റി&lt;br /&gt;ചാരുവായാരോ ചിരിച്ചുനില്‍ക്കെ&lt;br /&gt;ആവോളം കാണാന്‍ കുതിച്ചുപൊങ്ങി&lt;br /&gt;ത്തൂവുമാത്തേങ്ങല്‍ പിടിച്ചടക്കി&lt;br /&gt;&lt;br /&gt;വീട്ടുമുറ്റത്തെ കിണറ്റുവെള്ളം&lt;br /&gt;വീര്‍പ്പടക്കിക്കൊണ്ടൊതുങ്ങി നിന്നു&lt;br /&gt;ആര്‍ദ്രമൌനത്തിനകത്തനന്ദം&lt;br /&gt;ദീപ്ത നക്ഷത്രങ്ങള്‍ വിണ്‍‌തുറന്നു.&lt;br /&gt;&lt;br /&gt;മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ജുലൈ അവസാന ലക്കം പ്രസിദ്ധീകരിച്ച വിജയലക്ഷ്മിയുടെ മഴക്കപ്പുറം എന്ന കവിതയാണിത്.ഇതേ ലക്കത്തിലെ ഈയല്‍ എന്ന കവിത ബ്ലോഗുവായനയില്‍ &lt;a href="http://kaavyam.blogspot.com/2007/08/blog-post_05.html"&gt;കാവ്യത്തിലൂടെ&lt;/a&gt; നമുക്ക് പരിചിതമാണ്.എന്തുകൊണ്ടെന്നറിയില്ല ഒരേലക്കത്തില്‍ വന്നിട്ടും ഈ കവിതയെ തട്ടിമാറ്റി ഈയല്‍ &lt;a href="http://kaavyam.blogspot.com/"&gt;കാവ്യത്തില്‍&lt;/a&gt; ഇടം‌പിടിച്ചു എന്ന്. ഈ കവിതക്കു അര്‍ഹിക്കുന്ന വായനയും പരിഗണനയും കിട്ടിയോ എന്നു സംശയമാണ്.കുറേക്കാലത്തിനിടക്ക് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചവയില്‍ (ഞാന്‍ വായിച്ചവയില്‍) ഏറ്റവും ശ്രേഷ്ഠമാണ് ഈ കവിതയെന്ന് മനസുപറഞ്ഞതുകൊണ്ടാണ് ഇത് ഇവിടെ പോസ്റ്റു ചെയ്യുന്നത്.പറഞ്ഞുവച്ചതില്‍ പ്രകാശിതമാകുന്ന പറയാതെ പോയവയുടെ തലങ്ങളെ കണ്ടെത്താന്‍ കഴിയുമ്പോഴാണ് അടുക്കും ചിട്ടയും ഉള്ളതോ ഇല്ലാത്തതോ ആയ ഏതാനും വരികള്‍ക്ക്കവിതയെന്ന മാനം കിട്ടുന്നത്.കവിതകളും കഥകളും നോവലുകളും എല്ലാം ചെയ്യുന്നത് ഒരേ ധര്‍മം തന്നെയാണ്.പറയുക എന്ന കേവല ധര്‍മ്മം.നോവല്‍ എല്ലാത്തിനേയും പറഞ്ഞു എല്ലാം വ്യക്തമാക്കുമ്പോള്‍ കഥയാകട്ടെ ചിലതുമാത്രം പറഞ്ഞു എല്ലാത്തിനേയും വ്യക്തമാക്കുന്നു.എന്നാല്‍ കവിതയോ ഒന്നിനെ ക്കുറിച്ചു പറഞ്ഞ് തികച്ചും വ്യത്യസ്തമായ മറ്റൊന്നിനെ വെളിച്ചപ്പെടുത്തുന്നു.ഇതാണ് കവിതയുടെ മാജിക്.ആപ്പിള്‍ ഇറക്കിയ തൊപ്പിയില്‍ നിന്ന് മുയലുകളെ പുറത്തെടുക്കുന്ന മാന്ത്രികവിദ്യ തന്നെയാണത്.ഇവിടെ നോക്കുക കിണറ്റുവെള്ളത്തെക്കുറിച്ച് പറഞ്ഞ് എത്ര ആഴങ്ങളെയാണ് വിജയലക്ഷ്മി പ്രത്യക്ഷമാക്കുന്നത്‌! മരംകൊത്തികളിലും എരുക്കുമരങ്ങളിലും ചങ്ങലക്കിടപ്പെട്ട (മാധ്യമം ജൂണ്‍ ലക്കം) പെണ്ണെഴുത്തിന്റെ വിവക്ഷകളെ മോചിതമാക്കാന്‍ കെല്‍പ്പുള്ള മന്ത്രവാദമാണ് ഈ കവിത എന്നുഞാന്‍ കരുതുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3306001095519288111-6809189621443282227?l=sanathanavayana.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sanathanavayana.blogspot.com/feeds/6809189621443282227/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3306001095519288111&amp;postID=6809189621443282227' title='11 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3306001095519288111/posts/default/6809189621443282227'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3306001095519288111/posts/default/6809189621443282227'/><link rel='alternate' type='text/html' href='http://sanathanavayana.blogspot.com/2007/08/blog-post_18.html' title='മഴക്കപ്പുറം- ഒരു  വായന'/><author><name>സനാതനന് ‍| sanathanan</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://4.bp.blogspot.com/_jNjALnxRp0E/SqpCWK3TmlI/AAAAAAAACPM/pssKVLFMQQE/S220/Picture+002.jpg'/></author><thr:total>11</thr:total></entry></feed>
